"പാർട്ടിയിൽ സ്വജനപക്ഷപാതം"; ഗോവിന്ദന്‍ സെക്രട്ടറി സ്ഥാനം ഒഴിയണമെന്നാവശ്യം, പിണറായിക്കും രക്ഷയില്ല; ഇരുവരെയും പ്രതിക്കൂട്ടിലാക്കി സെക്രട്ടറിയേറ്റ് യോഗം
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ അസാധാരണമായ വിമർശനങ്ങളാണ് ഉയർന്നത്. പാർട്ടിക്കുള്ളിൽ സ്വജനപക്ഷപാതം വർധിച്ചുവരികയാണെന്ന് യോഗത്തിൽ പങ്കെടുത്ത നേതാക്കൾ തുറന്നടിച്ചു. ഭരണത്തിലും പാർട്ടി സംവിധാനത്തിലും ചില വ്യക്തികൾക്ക് ലഭിക്കുന്ന അമിത പ്രാധാന്യവും താല്പര്യങ്ങളും പാർട്ടിയുടെ അടിസ്ഥാന തത്വങ്ങളെ തകർക്കുന്നുവെന്ന വികാരമാണ് യോഗത്തിൽ പ്രകടമായത്.
പാർട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് എം.വി. ഗോവിന്ദൻ ഒഴിയുന്നതാണ് ഉചിതമെന്ന കടുത്ത നിർദ്ദേശവും ചില അംഗങ്ങൾ മുന്നോട്ടുവെച്ചു. തിരഞ്ഞെടുപ്പ് തിരിച്ചടികൾക്ക് ശേഷവും പാർട്ടി സംവിധാനത്തെ ചലിപ്പിക്കുന്നതിലും ഘടകകക്ഷികളെ ഏകോപിപ്പിക്കുന്നതിലും സെക്രട്ടറി പരാജയപ്പെട്ടുവെന്ന വിലയിരുത്തലിലാണ് ഈ ആവശ്യം ഉയർന്നത്. പാർട്ടിയെ ശക്തിപ്പെടുത്താൻ പുതിയൊരു നേതൃത്വം ആവശ്യമാണെന്ന വാദം സെക്രട്ടേറിയറ്റിൽ ശക്തമായി.
പിണറായി വിജയന്റെ പ്രവർത്തന ശൈലിക്കെതിരെയും യോഗത്തിൽ വിമർശനം ഉയർന്നു. സർക്കാരിന്റെ പല തീരുമാനങ്ങളും ജനങ്ങളിൽ നിന്ന് പാർട്ടിയെ അകറ്റുന്നുവെന്നും, തിരുത്തൽ നടപടികൾ വെറും വാക്കിലൊതുങ്ങുന്നുവെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. പാർട്ടി കീഴ്ഘടകങ്ങളിൽ നിന്നുള്ള വികാരം ഉൾക്കൊള്ളാൻ നേതൃത്വം തയ്യാറാകുന്നില്ലെന്ന പരാതിയും യോഗത്തിൽ ചർച്ചയായി. വരും ദിവസങ്ങളിൽ സംസ്ഥാന കമ്മിറ്റിയിൽ ഈ തർക്കങ്ങൾ കൂടുതൽ രൂക്ഷമാകാനാണ് സാധ്യത.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.