'അയ്യപ്പസംഗമം സിപിഎമ്മിന്റെ കൊള്ളയടിക്കാനുള്ള മറ'; ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് സണ്ണി ജോസഫ്
Jaihind TV News Report
Jaihind TV Web Desk
February 13, 2026
1 min read
•
Updated: June 07, 2026
ആഗോള അയ്യപ്പ സംഗമത്തിന്റെ മറവില്‍ നടത്തിയ വന്‍ അഴിമതി ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.ശബരിമലെ സിപിഎം ഭരണസംവിധാനത്തിന്റെ ബലത്തില്‍ മോഷണത്തിനും ചൂഷണത്തിനുമായി ദുരുപയോഗം ചെയ്തു. അയ്യപ്പസംഗമത്തിന്റെ പേരില്‍ പണം കവര്‍ന്നെടുത്തവരെ സംരക്ഷിക്കുന്ന നിലപാടാണ് ദേവസ്വം മന്ത്രി നിയമസഭയില്‍ സ്വീകരിച്ചതെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് കുറ്റപ്പെടുത്തി.
അയ്യപ്പസംഗമത്തിന്റെ നടത്തിപ്പില്‍ ഗുരുതര ക്രമക്കേട് നടന്നെന്നാണ് സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ പേരില്‍ പുറത്തുവന്നത്. ഊരാളുങ്കലിന്റെ സഹസ്ഥാപനത്തെ മുന്‍നിര്‍ത്തി ദേവസ്വംബോര്‍ഡിന്റെ പണം സിപിഎം അപഹരിച്ചിരിക്കുകയാണ്. ഉപകരാര്‍ നല്‍കിയതില്‍ ഉള്‍പ്പെടെ കൃത്യമായ കണക്കില്ല. സ്‌പോണ്‍സര്‍ഷിപ്പ് സംബന്ധിച്ച അവകാശവാദവും തട്ടിപ്പാണ്. സ്‌പോണ്‍സര്‍ ആരാണെന്നത് ദേവസ്വം വകുപ്പും ബോര്‍ഡും വ്യക്തമാക്കണം. വായുവിലെഴുതി കൂട്ടിയ കുറെ മനകണക്കുകള്‍ മാത്രമാണുള്ളത്. കലാപരിപാടികള്‍ക്ക് ഉള്‍പ്പെടെ എസ്റ്റിമേറ്റിനേക്കാള്‍ കൂടുതല്‍ തുക ചെലവിട്ടിട്ടുണ്ട്.
ശബരിമലയെ തകര്‍ക്കുക എന്നത് സിപിഎമ്മിന്റെ നിഗൂഢ അജണ്ടയാണ്. ആചാരലംഘനം നടത്തി ശബരിമലയുടെ പവിത്രത കളങ്കെപ്പെടുത്താന്‍ സുപ്രീംകോടതിയില്‍ ഇതുസംബന്ധിച്ച നല്‍കിയ സത്യവാങ്മൂലം ഇതുവരെ പിന്‍വലിച്ചിട്ടില്ല. ദേവന്റെ സ്വര്‍ണ്ണം മോഷ്ടിച്ചവര്‍ക്ക് എല്ലാ സഹായവും ഒരു മനസ്താപവുമില്ലാതെ നല്‍കി. ശബരിമലയില്‍ നിന്ന് മോഷ്ടിക്കപ്പെട്ട സ്വര്‍ണ്ണം കണ്ടെത്താനുള്ള ആത്മാര്‍ത്ഥത പോലും ഈ സര്‍ക്കാരിനില്ല. പകരം അതിലെ പ്രതികള്‍ക്കെല്ലാം ജാമ്യം ലഭിക്കാനുള്ള അവസരം നല്‍കുകയാണെന്നും സണ്ണി ജോസഫ് കുറ്റപ്പെടുത്തി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10