Logo
CHANGE MODE
Sat, Jun 06, 2026 • 02:49 PM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

എന്തൊരു കരുതലാണ് ഈ സർക്കാരിന്! ടി. പി വധക്കേസിലെ പ്രതികൾക്ക് വർഷങ്ങള്‍ നീണ്ട പരോള്‍


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
February 13, 2025
1 min read Updated: June 06, 2026
Share:

എന്തൊരു കരുതലാണ് ഈ സർക്കാരിന്! ടി. പി വധക്കേസിലെ പ്രതികൾക്ക് വർഷങ്ങള്‍ നീണ്ട പരോള്‍
തിരുവനന്തപുരം: ടി. പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് സംസ്ഥാന സർക്കാരിന്‍റെ നിലപാട് പ്രതിപക്ഷ വിമർശനത്തിനിരയായിരിക്കുകയാണ്. ജയിലിൽ കഴിയുന്ന കുറ്റവാളികൾക്ക് സമാനതകളില്ലാത്ത പരിഗണനയാണ് ലഭിച്ചിട്ടുള്ളത്. ഒരു അപേക്ഷയൊന്നുമില്ലാതെ പതിവായി പരോൾ അനുവദിച്ച് പ്രതികളെ ജയിലിനകത്തും പുറത്തും പ്രീമിയം പരിഗണനയിലാക്കിയെന്നാണ് ആരോപണം. മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ വിവരമനുസരിച്ച്, മൂന്ന് പ്രധാന പ്രതികൾക്ക് മാത്രം ആയിരത്തിലധികം ദിവസങ്ങൾ പരോൾ അനുവദിച്ചു. രാമചന്ദ്രന് 1081 ദിവസം മനോജിന് 1068 ദിവസം സജിത്തിന്  1078 ദിവസം എന്നിങ്ങനെയാണ് കണക്കുകള്‍. പിന്നീട്, 500 ദിവസത്തിലധികം പരോൾ ലഭിച്ച പ്രതികളുടെ എണ്ണം ആറാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ടി. കെ. രജീഷ് – 940 ദിവസം, മുഹമ്മദ് ഷാഫി – 656 ദിവസം, കിര്‍മാണി മനോജ് – 851 ദിവസം,എം. സി. അനൂപ് – 900 ദിവസം, ഷിനോജ് – 925 ദിവസം, റഫീഖ് – 752 ദിവസം എന്നിങ്ങനെയാണ് ഇവരുടെ കണക്കുകള്‍. അതേസമയം, കൊടി സുനിക്ക് 60 ദിവസമാണ് പരോൾ അനുവദിച്ചത്. ഇത് മറ്റ് പ്രതികൾക്കൊപ്പം താരതമ്യപ്പെടുത്തിയാൽ വളരെ കുറവാണ്. കോടതി വിധിയിൽ ജീവപര്യന്തം തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടവർക്കു നൽകുന്ന പരോൾ മൂന്ന് വിഭാഗങ്ങളിലായിരുന്നു. എമർജൻസി ലീവ് – പ്രത്യേക സാഹചര്യങ്ങളിൽ അനുവദിച്ച അവധി, ഓർഡിനറി ലീവ് – തടവുകാർക്ക് പതിവായി നൽകുന്ന അവധി, കോവിഡ് സ്പെഷ്യൽ ലീവ് – കോവിഡ് മഹാമാരിക്കാലത്ത് ജയിലുകൾക്കുള്ളിൽ പിടിച്ചുനിറച്ച തടവുകാരുടെ എണ്ണം കുറയ്ക്കാൻ അനുവദിച്ചത് തുടങ്ങിയവയാണ് ആ വിഭാഗങ്ങള്‍. 2012-ൽ ആർഎംപി നേതാവായ ടി. പി. ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ CPM പ്രവർത്തകരും പ്രതികളായിരുന്നു. മുൻകാലത്ത് പാർട്ടിയുടെ ശക്തമായ അനുയായിയായിരുന്ന ടി. പി, പിന്നീട് പാർട്ടിയോട് അസന്തൃപ്തി പ്രകടിപ്പിച്ച് 2009-ൽ ആർഎംപി രൂപീകരിച്ചു. 2012 മെയ് 4-നാണ് വടകരയില്‍ വെച്ച് ചന്ദ്രശേഖരനെ 51 മുറിവുകൾ ഏൽപ്പിച്ചു വധിച്ചത്. വീടിനു സമീപം വാഹനത്തിലെത്തിയ സംഘം വാൾപ്രയോഗത്തിലൂടെയാണ് അക്രമം നടത്തിയത്. കേസിൽ 11 പേർക്ക് ജീവപര്യന്തം തടവുശിക്ഷ ലഭിച്ചു. CPM നേതാക്കൾ പ്രതിയാക്കപ്പെട്ടതോടെ കേസ് രാഷ്ട്രീയ വിവാദമായി. പ്രതിപക്ഷമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിനിടയിൽ പ്രതികൾക്ക് നൽകിയ പരോൾ സംബന്ധിച്ച വിവരങ്ങൾ പുറത്തുവരുകയായിരുന്നു.  “ഇത് നിയമവ്യവസ്ഥയെ തന്നെ വെല്ലുവിളിക്കുന്ന നിലപാടാണ്. അതിക്രമികൾക്കു നീതി ലഭ്യമാക്കാതെ അവരെ സുരക്ഷിതരാക്കാനുള്ള നീക്കമാണ് സർക്കാരിന്‍റെ നടപടി" എന്നാണ് അദ്ദേഹം പറഞ്ഞത്. പിണറായി സർക്കാരിന്‍റെ പരോൾ നയം കോടതിയെയും ജുഡീഷ്യറി സംവിധാനത്തെയും വെല്ലുവിളിക്കുന്നതാണെന്നു പ്രതിപക്ഷം ആരോപിക്കുന്നു. മുൻ സർക്കാർ സമയത്ത് ഇത്തരത്തിൽ പരിഗണന ലഭിച്ചിട്ടില്ലെന്നതും വിമർശനമായി ഉയർന്നു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10