Logo
CHANGE MODE
Fri, Jun 05, 2026 • 04:32 AM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

'അയ്യപ്പസംഗമം' നടന്നു; അയ്യപ്പന്മാര്‍ ദുരിതത്തില്‍; സര്‍ക്കാര്‍ ഉറക്കത്തിലോ?


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
November 18, 2025
1 min read Updated: June 04, 2026
Share:

'അയ്യപ്പസംഗമം' നടന്നു; അയ്യപ്പന്മാര്‍ ദുരിതത്തില്‍; സര്‍ക്കാര്‍ ഉറക്കത്തിലോ?
ശബരിമലയിലെ ഈ വര്‍ഷത്തെ മണ്ഡലകാലം ആരംഭിച്ചത് കേരള സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ കെടുകാര്യസ്ഥതയുടെയും ദീര്‍ഘവീക്ഷണമില്ലായ്മയുടെയും പ്രതിഫലനത്തോടെയാണ്. 'അയ്യപ്പസംഗമം' പോലുള്ള വലിയ പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ച് മാധ്യമശ്രദ്ധ നേടാന്‍ ശ്രമിച്ച സര്‍ക്കാര്‍, ഒരു ലക്ഷത്തിലധികം ഭക്തര്‍ ദിവസേന എത്തിച്ചേരുന്ന പുണ്യഭൂമിയില്‍ അവര്‍ക്ക് ആവശ്യമായ അടിസ്ഥാന ക്രമീകരണങ്ങള്‍ ഒരുക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു. ഭക്തര്‍ക്ക് 15 മണിക്കൂറിലധികം ദര്‍ശനത്തിനായി കാത്തിരിക്കേണ്ടി വരുന്നു എന്നത് ഗുരുതരമായ വീഴ്ചയാണ്. മിനിറ്റില്‍ 90-ല്‍ അധികം ഭക്തരെ പതിനെട്ടാം പടി കയറ്റിവിടേണ്ടിടത്ത്, നിലവില്‍ 50-ല്‍ താഴെ മാത്രമാണ് നടക്കുന്നത്. ഈ വേഗതക്കുറവ് ക്യൂ നീണ്ടുപോവാനും നടപ്പന്തലും ശബരിപീഠവും നിറഞ്ഞ്, തിക്കുംതിരക്കും ദുരിതവുമാവാനും കാരണമായി. തിരക്ക് നിയന്ത്രിക്കാനുള്ള കേന്ദ്രസേനയുടെ അഭാവം മുതല്‍, മണിക്കൂറുകളോളം ക്യൂ നില്‍ക്കുന്നവര്‍ക്ക് കുടിവെള്ളം പോലും എത്തിക്കുന്നതിലുള്ള വീഴ്ച വരെ സര്‍ക്കാരിന്റെ ഉത്തരവാദിത്തമില്ലായ്മ വിളിച്ചോതുന്നു. കുടിവെള്ളം കിട്ടാതെ കുട്ടികളടക്കം കുഴഞ്ഞുവീഴുന്ന ദയനീയ കാഴ്ചകള്‍ കേരളത്തിന്റെ യശസ്സിന് കളങ്കമാണ്. നിലയ്ക്കലിലും സ്ഥിതി പരിതാപകരമാണ്. തിരക്ക് നിയന്ത്രിക്കാന്‍ ബാരിക്കേഡ് സംവിധാനങ്ങള്‍ ഇല്ലാത്തത് തീര്‍ത്ഥാടകരെ ബസുകളില്‍ കയറാന്‍ തിക്കുംതിരക്കും കൂട്ടാന്‍ ഇടയാക്കി. പോലീസുകാരുടെ എണ്ണത്തിലുള്ള കുറവും പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു. 2023-ലെ ദുരിതം ആവര്‍ത്തിക്കാതിരിക്കാന്‍ ഒരു വര്‍ഷം സമയം ലഭിച്ചിട്ടും, സര്‍ക്കാര്‍ ഒരു പാഠവും പഠിച്ചിട്ടില്ലെന്ന് വ്യക്തം. കോടിക്കണക്കിന് രൂപ ചെലവഴിച്ച് നടത്തിയ 'അയ്യപ്പസംഗമം' പോലുള്ള പൊള്ളയായ പ്രചാരണങ്ങള്‍, യഥാര്‍ത്ഥത്തില്‍ ഭക്തര്‍ക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ തീര്‍ത്ഥാടനം ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പുലര്‍ത്തിയ അലംഭാവം മറച്ചുവെക്കാനുള്ള ഒരപഹാസ്യ ശ്രമം മാത്രമാണ്. സര്‍ക്കാരിന്റെ മുന്‍ഗണന 'സംഗമങ്ങള്‍' സംഘടിപ്പിച്ച് പ്രശസ്തി നേടാനായിരുന്നോ അതോ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി ഭക്തരെ സഹായിക്കാനായിരുന്നോ എന്ന് ഈ ദുരവസ്ഥ വ്യക്തമാക്കുന്നു. ഈ അനാസ്ഥ തുടര്‍ന്നാല്‍, പാതിവഴിയില്‍ യാത്ര അവസാനിപ്പിച്ച് അയ്യപ്പന്‍മാര്‍ മടങ്ങുന്ന വേദനാജനകമായ കാഴ്ചയ്ക്ക് കേരളം വീണ്ടും സാക്ഷിയാകേണ്ടിവരും. ഭരണകൂടത്തിന്റെ ഈ നിരുത്തരവാദപരമായ സമീപനത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകണം.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10