മുട്ടിൽ മരംമുറി വഞ്ചനാക്കേസ്: അഗസ്റ്റിൻ സഹോദരങ്ങൾക്ക് വീണ്ടും തിരിച്ചടി; വിചാരണ നിർത്തിവയ്ക്കണമെന്ന ആവശ്യം തള്ളി
കൊച്ചി: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് വീണ്ടും തിരിച്ചടി. കേസിന്റെ വിചാരണ നിർത്തിവയ്ക്കണമെന്ന പ്രതികളുടെ ആവശ്യം ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി തള്ളി. കേസിൽ പ്രതികൾക്കെതിരായ കുറ്റപത്രം സെപ്റ്റംബർ ഏഴിന് കോടതിയിൽ വായിച്ചുകേൾപ്പിക്കും.
കേസിൽ റോജി അഗസ്റ്റിനാണ് ഒന്നാം പ്രതി. ആന്റോ അഗസ്റ്റിൻ രണ്ടാം പ്രതിയും. വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്നും വിചാരണ നിർത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജികൾ നേരത്തെ ഹൈക്കോടതിയും തള്ളിയിരുന്നു. ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് വിചാരണക്കോടതിയുടെ നടപടി.
തടിക്കച്ചവടവുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ സാമ്പത്തിക വഞ്ചന നടത്തിയെന്ന പരാതിയിലാണ് എറണാകുളം അമ്പലമേട് പൊലീസ് അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ വിചാരണ നടപടികൾ ആരംഭിക്കാനുള്ള നീക്കത്തിനെതിരെയാണ് പ്രതികൾ കോടതിയെ സമീപിച്ചത്.
വിചാരണ നിർത്തിവയ്ക്കണമെന്ന ആവശ്യം തള്ളിയതോടെ സെപ്റ്റംബർ ഏഴിന് നടക്കുന്ന കോടതി നടപടികൾ കേസിൽ നിർണായകമാകും. അന്നാണ് പ്രതികൾക്കെതിരായ കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നത്. തുടർന്ന് കേസിന്റെ വിചാരണ നടപടികളിലേക്ക് കോടതി കടക്കും.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.