Logo
CHANGE MODE
Fri, Jun 05, 2026 • 04:09 PM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

ജാതി സെന്‍സസ്: മോദിയുടെ അര്‍ബന്‍ നക്‌സല്‍ പരാമര്‍ശം ഓര്‍മ്മിപ്പിച്ച് ജയറാം രമേശ്; തീരുമാനം മാദ്ധ്യമങ്ങളിലെ തലക്കെട്ടില്‍ ഒതുങ്ങരുതെന്നും കോണ്‍ഗ്രസ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 01, 2025
1 min read Updated: June 05, 2026
Share:

ജാതി സെന്‍സസ്: മോദിയുടെ അര്‍ബന്‍ നക്‌സല്‍ പരാമര്‍ശം ഓര്‍മ്മിപ്പിച്ച് ജയറാം രമേശ്; തീരുമാനം മാദ്ധ്യമങ്ങളിലെ തലക്കെട്ടില്‍ ഒതുങ്ങരുതെന്നും കോണ്‍ഗ്രസ്
ഏറെ നാളത്തെ ആവശ്യങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവില്‍, അടുത്ത സെന്‍സസില്‍ ജാതി തിരിച്ചുള്ള കണക്കെടുപ്പും ഉള്‍പ്പെടുത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ആദ്യമായാണ് രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പില്‍ ജാതി വിവരങ്ങള്‍ ഔദ്യോഗികമായി ഉള്‍പ്പെടുത്തുന്നത്. എന്നാല്‍, സര്‍ക്കാരിന്റെ ഈ 'അപ്രതീക്ഷിത' തീരുമാനത്തെ സ്വാഗതം ചെയ്യുമ്പോഴും അതിന്റെ ഉദ്ദേശ്യശുദ്ധിയെയും നടപ്പാക്കുന്നതിലെ സമയക്രമത്തെയും കോണ്‍ഗ്രസ് ചോദ്യം ചെയ്തു.  രാഷ്ട്രീയകാര്യങ്ങള്‍ക്കായുള്ള കാബിനറ്റ് കമ്മിറ്റിയാണ് ഈ സുപ്രധാന തീരുമാനമെടുത്തതെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. സെന്‍സസ് നടത്താനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനാണെന്നും എന്നാല്‍ ചില സംസ്ഥാനങ്ങള്‍ സ്വന്തം നിലയില്‍ 'സുതാര്യമല്ലാത്ത' രീതിയില്‍ ജാതി സര്‍വേകള്‍ നടത്തിയത് സമൂഹത്തില്‍ സംശയങ്ങള്‍ക്കിടയാക്കിയെന്നും അദ്ദേഹം ആരോപിച്ചു. ഇത് വെറുമൊരു തലക്കെട്ടുണ്ടാക്കാന്‍ വേണ്ടിയാണോ? കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് സര്‍ക്കാരിന്റെ പ്രഖ്യാപനത്തെ കണക്കുകള്‍ നിരത്തി ചോദ്യം ചെയ്തു. 2021-ല്‍ നടക്കേണ്ടിയിരുന്ന സെന്‍സസ് ആറു വര്‍ഷം വൈകിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. '2019 ഡിസംബറിലെ കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ 8,254 കോടി രൂപ ചെലവില്‍ 2021-ല്‍ സെന്‍സസ് നടത്താന്‍ തീരുമാനിച്ചതായി പത്രക്കുറിപ്പ് ഇറക്കിയിരുന്നു. അതില്‍ എവിടെയും ജാതി സെന്‍സസിനെക്കുറിച്ച് പറഞ്ഞിരുന്നില്ല. എല്ലാവര്‍ക്കും അറിയാം ആ സെന്‍സസ് നടന്നിട്ടില്ലെന്ന്. ഇപ്പോള്‍ ആറു വര്‍ഷം കഴിഞ്ഞാണ് ഈ പുതിയ പ്രഖ്യാപനം വരുന്നത്. 2025-26 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ സെന്‍സസ് കമ്മീഷണറുടെ ഓഫീസിന് വെറും 575 കോടി രൂപ മാത്രമാണ് വകയിരുത്തിയിട്ടുള്ളതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 'ഈ 575 കോടി രൂപ കൊണ്ട് എന്ത് തരത്തിലുള്ള സെന്‍സസാണ് അവര്‍ നടത്താന്‍ ഉദ്ദേശിക്കുന്നത്? ഇത് വെറുമൊരു തലക്കെട്ടുണ്ടാക്കാന്‍ വേണ്ടിയാണോ? എന്താണ് അവരുടെ യഥാര്‍ത്ഥ ഉദ്ദേശ്യം? സര്‍ക്കാരിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് നിരവധി ചോദ്യങ്ങള്‍ ഉയരുന്നുണ്ട്,' ജയറാം രമേശ് ചോദിച്ചു. കോവിഡ് മഹാമാരിയെ പഴിചാരി സെന്‍സസ് വൈകിപ്പിച്ചെന്ന വാദത്തെയും ജയറാം രമേശ് തള്ളി. 'കോവിഡ് കാലത്തുപോലും 50-ല്‍ അധികം രാജ്യങ്ങള്‍ സെന്‍സസ് നടത്തി. 2023-ലും 2024-ലും മഹാമാരി ഒരു തടസ്സമായിരുന്നില്ല, എന്നിട്ടും അവര്‍ സെന്‍സസ് നടത്തിയില്ല,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം ടെലിവിഷന്‍ ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ ജാതി സെന്‍സസിനെക്കുറിച്ച് സംസാരിക്കുന്നവരെ പ്രധാനമന്ത്രി 'അര്‍ബന്‍ നക്‌സലുകള്‍' എന്ന് വിളിച്ചിരുന്ന കാര്യവും രമേശ് ഓര്‍മ്മിപ്പിച്ചു. 'എപ്പോഴാണ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രി അമിത് ഷായും അര്‍ബന്‍ നക്‌സലുകളായത്?' അദ്ദേഹം പരിഹസിച്ചു. ജാതി സെന്‍സസ് നടപ്പാക്കുന്നതിനുള്ള വ്യക്തമായ ഒരു രൂപരേഖ സര്‍ക്കാര്‍ രാജ്യത്തിനു മുന്നില്‍ വെക്കണമെന്നും രമേശ് ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധിയുടെ പ്രതികരണം മുന്‍ കോണ്‍ഗ്രസ് അധ്യക്ഷനും ലോക്സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി ജാതി സെന്‍സസ് ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതിനെ കഴിഞ്ഞ ദിവസം സ്വാഗതം ചെയ്തു. എന്നാല്‍, ഇത് നടപ്പാക്കുന്നതിനുള്ള കൃത്യമായ സമയപരിധി സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജാതി സെന്‍സസിനായുള്ള കോണ്‍ഗ്രസിന്റെ നിരന്തരമായ പ്രചാരണമാണ് സര്‍ക്കാരിന്റെ ഈ പ്രഖ്യാപനത്തിന് പിന്നിലെന്ന് രാഹുല്‍ ഗാന്ധി അവകാശപ്പെട്ടു. 'എന്റെ പെട്ടെന്നുള്ള സംശയം, വനിതാ സംവരണ ബില്ലിന്റെ കാര്യത്തിലെന്നപോലെ ഇതും നടപ്പാക്കാന്‍ വൈകുമോ എന്നതാണ്. അതിനാല്‍ ഇതിനൊരു കൃത്യമായ തീയതി വേണം,' അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ചെലുത്തിയ സമ്മര്‍ദ്ദം ഫലം കണ്ടു എന്നത് വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യവ്യാപകമായി ജാതി സെന്‍സസ് നടത്തണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കുകയും പ്രധാന തിരഞ്ഞെടുപ്പ് വിഷയമാക്കുകയും ചെയ്തിരുന്നു. ബിഹാര്‍, തെലങ്കാന, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ സ്വന്തം നിലയില്‍ ഇത്തരം സര്‍വേകള്‍ നടത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനം ഈ വിഷയത്തില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്.    
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10