Logo
CHANGE MODE
Thu, Jun 04, 2026 • 07:35 PM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

DONALD TRUMP| 'മികച്ച നീക്കം'; റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിര്‍ത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളെ സ്വാഗതം ചെയ്ത് ട്രംപ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 02, 2025
1 min read Updated: June 04, 2026
Share:

DONALD TRUMP| 'മികച്ച നീക്കം'; റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിര്‍ത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളെ സ്വാഗതം ചെയ്ത് ട്രംപ്
ഇന്ത്യയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണ ശുദ്ധീകരണശാലകള്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തിയെന്ന വാര്‍ത്തകളെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വാഗതം ചെയ്തു. ഇതിനെ 'മികച്ച നീക്കം' എന്നാണ് ട്രംപ് വെള്ളിയാഴ്ച വിശേഷിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള തന്റെ നയങ്ങളെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് മറുപടിയായാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. 'ഇന്ത്യ ഇനി റഷ്യയില്‍ നിന്ന് എണ്ണ വാങ്ങില്ലെന്ന് ഞാന്‍ മനസ്സിലാക്കുന്നു. അതാണ് ഞാന്‍ കേട്ടത്. അത് ശരിയാണോ എന്നെനിക്കറിയില്ല. എന്തായാലും അതൊരു നല്ല നീക്കമാണ്. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് നമുക്ക് നോക്കാം,' ട്രംപ് പറഞ്ഞു. യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയുടെ വരുമാനം കുറയ്ക്കാന്‍ യുഎസ് ശ്രമിക്കുന്നതിനിടയിലാണ് ട്രംപിന്റെ ഈ പ്രതികരണം. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരായ ഇന്ത്യ, 2022-ല്‍ റഷ്യയുടെ മേല്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയതു മുതല്‍ വില കുറഞ്ഞ റഷ്യന്‍ എണ്ണയുടെ പ്രധാന ഉപഭോക്താവാണ്. ജൂലൈ 30-ന് ട്രംപ് ഭരണകൂടം ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25% അധിക ഇറക്കുമതി തീരുവയും പിഴകളും ഏര്‍പ്പെടുത്തിയിരുന്നു. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി തുടരുന്നതും ദീര്‍ഘകാലമായി നിലനില്‍ക്കുന്ന വ്യാപാര പ്രശ്‌നങ്ങളുമാണ് ഇതിന് കാരണമായി ട്രംപ് ചൂണ്ടിക്കാട്ടിയത്. വ്യാഴാഴ്ച, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം തുടങ്ങിയ സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കുറഞ്ഞ വിലയും ചരക്ക് ഗതാഗതത്തിലെ പ്രശ്‌നങ്ങളുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, ഈ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യയ്ക്ക് കടുത്ത ഇറക്കുമതി തീരുവ ചുമത്തിയതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ ഈ പ്രസ്താവന. നേരത്തെ, ഇന്ത്യയെയും റഷ്യയെയും 'നിര്‍ജ്ജീവ സമ്പദ്വ്യവസ്ഥകള്‍' എന്ന് ട്രംപ് പരിഹസിച്ചിരുന്നു. 'ഇന്ത്യ റഷ്യയുമായി എന്തു ചെയ്താലും എനിക്കൊരു പ്രശ്‌നവുമില്ല. അവര്‍ക്ക് അവരുടെ നിര്‍ജ്ജീവ സമ്പദ്വ്യവസ്ഥകളെ ഒരുമിച്ച് തകര്‍ക്കാം, അത് എനിക്കിഷ്ടമാണ്' എന്നും ട്രംപ് സമൂഹമാധ്യമത്തില്‍ കുറിച്ചു. ട്രംപിന്റെ പരാമര്‍ശങ്ങള്‍ക്ക് മറുപടിയായി, റഷ്യയുമായുള്ള ഇന്ത്യയുടെ ദീര്‍ഘകാല ബന്ധത്തെ വിദേശകാര്യ മന്ത്രാലയം ന്യായീകരിച്ചു. ഈ ബന്ധം 'കാലം തെളിയിച്ച പങ്കാളിത്തമാണ്' എന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. നിലവിലെ പ്രശ്‌നങ്ങളുണ്ടെങ്കിലും ഇന്ത്യ-യുഎസ് ബന്ധം ശക്തമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10