Logo
CHANGE MODE
Fri, Jun 05, 2026 • 08:20 AM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

ONAM 2025| ചിങ്ങമാസത്തിലെ തിരുവോണം: സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും മഹാദിനം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 04, 2025
1 min read Updated: June 04, 2026
Share:

ONAM 2025| ചിങ്ങമാസത്തിലെ തിരുവോണം: സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും മഹാദിനം
മലയാളികളുടെ ദേശീയോത്സവമായ ഓണം, ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഓര്‍മ്മകള്‍ പുതുക്കുന്ന ആഘോഷമാണ്. ചിങ്ങമാസത്തിലെ അത്തം നാളില്‍ തുങ്ങുന്ന മലയാളിയുടെ ഏറ്റവും വലിയ ആഘോഷം തിരുവോണം, അവിട്ടം, ചതയം എന്നിങ്ങനെ ഉതൃട്ടാതി ദിനം വരെ ആഘോഷിക്കപ്പെടുന്ന ഓണത്തില്‍, ഏറ്റവും പ്രധാനപ്പെട്ടതും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടുന്നതുമായ ദിനമാണ് തിരുവോണം. മഹാബലിയെ വരവേല്‍ക്കുന്ന ഈ പുണ്യദിനം മലയാളിക്ക് സന്തോഷത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമാണ്. തിരുവോണത്തിന്റെ ഐതിഹ്യം: മഹാബലി എന്ന അസുരചക്രവര്‍ത്തിയുടെ ഭരണകാലം കേരളത്തില്‍ സുവര്‍ണ്ണ കാലഘട്ടമായിരുന്നു എന്നാണ് ഐതിഹ്യം. പ്രജകളെ സ്വന്തം മക്കളെപ്പോലെ സ്‌നേഹിച്ച, നീതിമാനായ ഒരു ഭരണാധികാരിയായിരുന്നു . മഹാബലിയുടെ ഭരണത്തില്‍ അസൂയ പൂണ്ട ദേവന്മാര്‍ മഹാവിഷ്ണുവിനോട് സങ്കടം ഉണര്‍ത്തിച്ചു. വാമനാവതാരം പൂണ്ട വിഷ്ണു, മഹാബലിയുടെ യജ്ഞശാലയില്‍ ഭിക്ഷയാചിച്ച് എത്തി. മൂന്നടി മണ്ണ് ആവശ്യപ്പെട്ട വാമനന്, മഹാബലി അത് നല്‍കാമെന്ന് സമ്മതിച്ചു. ആദ്യത്തെ രണ്ടടികൊണ്ട് ഭൂമിയും ആകാശവും അളന്ന വാമനന്‍, മൂന്നാമത്തെ അടിക്കായി എവിടെ കാല്‍ വെക്കണമെന്ന് ചോദിച്ചു. തന്റെ പ്രജകളെ സ്‌നേഹിച്ച മഹാബലി, തന്റെ ശിരസ്സ് വാമനന് മുന്നില്‍ കാണിച്ചു. വാമനന്‍ മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുന്നതിനുമുമ്പ്, വര്‍ഷത്തിലൊരിക്കല്‍ തന്റെ പ്രജകളെ കാണാന്‍ അനുവാദം ചോദിച്ചു. അങ്ങനെ ഓരോ വര്‍ഷവും ചിങ്ങമാസത്തിലെ തിരുവോണ നാളില്‍ മഹാബലി തന്റെ പ്രജകളെ കാണാന്‍ എത്തുന്നു എന്നാണ് വിശ്വാസം. ഈ വരവേല്‍പ്പിന്റെ ഓര്‍മ്മപ്പെടുത്തലാണ് തിരുവോണം. മഹാബലി ചക്രവര്‍ത്തി തന്റെ പ്രജകളെ കാണാന്‍ എത്തുന്നു എന്ന വിശ്വാസമാണ് ഈ ദിനത്തിന്റെ പ്രധാന പ്രത്യേകത. ഈ ദിനം ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പഴയകാല പ്രതീകമായി കണക്കാക്കപ്പെടുന്നു. തിരുവോണ ദിനത്തിലെ പ്രഭാതസ്നാനവും ഓണക്കോടിയും: തിരുവോണപ്പുലരിയില്‍ ഉണര്‍ന്ന് ശുദ്ധിയോടെ കുളിച്ച് വീട്ടിലെ മുതിര്‍ന്നവരുടെ അനുഗ്രഹം വാങ്ങുന്നു. പലരും ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുകയും പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുകയും ചെയ്യാറുണ്ട്. ഇത് മനസ്സമാധാനത്തിനും കുടുംബത്തിന്റെ ഐശ്വര്യത്തിനും വേണ്ടിയാണ്. തുടര്‍ന്ന് എല്ലാവരും പുതിയ വസ്ത്രങ്ങളായ ഓണക്കോടി ധരിക്കുന്നു. ഓണത്തിന്റെ ഐശ്വര്യത്തെയും പുതുമയെയും ഇത് സൂചിപ്പിക്കുന്നു. ഈ സമയത്ത് വീടുകളില്‍ സന്തോഷവും പുത്തന്‍ ഉണര്‍വ്വും നിറയും. അത്തപ്പൂക്കളം: അത്തം മുതല്‍ ഓരോ ദിവസവും ഒരുക്കുന്ന പൂക്കളം തിരുവോണനാളില്‍ ഏറ്റവും വലുതും മനോഹരവുമായിരിക്കും. ഉത്രാടദിനം വൈകിട്ടു തന്നെ തിരുവോണക്കളം തയ്യാറാക്കിയിരിക്കും. വിവിധതരം പൂക്കള്‍ കൊണ്ട് നിറഞ്ഞുനില്‍ക്കുന്ന ഈ പൂക്കളം മാവേലി തമ്പുരാനെ വരവേല്‍ക്കാന്‍ വീട് പൂര്‍ണ്ണമായി ഒരുങ്ങി എന്നതിന്റെ പ്രതീകമാണ്. പൂക്കളത്തിന് സമീപം മണ്ണുകൊണ്ടുള്ള ഓണത്തപ്പനെ (തൃക്കാക്കരയപ്പന്‍) വെച്ച് ദീപം തെളിയിച്ച് പ്രാര്‍ത്ഥനകള്‍ നടത്തുന്നു. ഓണസദ്യ: തിരുവോണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ടതും ഒഴിവാക്കാനാവാത്തതുമായ ചടങ്ങാണ് വിഭവസമൃദ്ധമായ ഓണസദ്യ. 'കാണം വിറ്റും ഓണം ഉണ്ണണം' എന്ന ചൊല്ല് സദ്യയുടെ പ്രാധാന്യം എടുത്തു കാണിക്കുന്നു. 26-ലധികം വിഭവങ്ങളോടുകൂടിയ ഈ സദ്യ ഓണത്തിന്റെ സമൃദ്ധിയെയും സന്തോഷത്തെയും വിളിച്ചോതുന്നു. പ്രധാന വിഭവങ്ങള്‍: കായവറുത്തത്, ശര്‍ക്കരവരട്ടി, ഉപ്പേരി, പപ്പടം, വിവിധതരം അച്ചാറുകള്‍ (മാങ്ങ, നാരങ്ങ), ഓലന്‍, കാളന്‍, എരിശ്ശേരി, തോരന്‍ (പലതരം), അവിയല്‍, പുളിശ്ശേരി, സാമ്പാര്‍, രസം, പായസങ്ങള്‍ (പാല്‍ പായസം, അടപ്രഥമന്‍, പരിപ്പ് പ്രഥമന്‍), മോര് എന്നിവയാണ് സദ്യയിലെ പ്രധാന വിഭവങ്ങള്‍. വാഴയിലയില്‍ വിളമ്പുന്ന ഈ സദ്യ കുടുംബാംഗങ്ങളെല്ലാം ഒരുമിച്ചിരുന്ന് കഴിക്കുന്നു. ഓണക്കളികളും വിനോദങ്ങളും: ഓണസദ്യയ്ക്ക് ശേഷം വിവിധതരം ഓണക്കളികളും വിനോദങ്ങളും അരങ്ങേറും. തുമ്പി തുള്ളല്‍, കൈകൊട്ടിക്കളി, ഊഞ്ഞാലാട്ടം, ഓണത്തല്ല്, വടംവലി തുടങ്ങിയവ കുടുംബാംഗങ്ങളും സുഹൃത്തുക്കളും അയല്‍വാസികളും ഒത്തുചേര്‍ന്ന് നടത്തുന്നു. ഈ കളികള്‍ ഓണത്തിന്റെ ഐക്യവും സാഹോദര്യവും വര്‍ദ്ധിപ്പിക്കുന്നു. ഗ്രാമപ്രദേശങ്ങളില്‍ നാടന്‍ കലാരൂപങ്ങളായ പുലികളി , കുമ്മാട്ടിക്കളി (പ്രധാനമായും തൃശൂരില്‍)എന്നിവയും അരങ്ങേറും. സമ്മാനങ്ങള്‍ കൈമാറലും ബന്ധുജനസന്ദര്‍ശനവും: തിരുവോണനാളില്‍ കുടുംബാംഗങ്ങള്‍ പരസ്പരം സമ്മാനങ്ങള്‍ കൈമാറുകയും ആശംസകള്‍ അറിയിക്കുകയും ചെയ്യുന്നു. ബന്ധുവീടുകള്‍ സന്ദര്‍ശിക്കുന്നതും ഈ ദിവസത്തിലെ ഒരു പതിവാണ്. ദൂരദേശങ്ങളിലുള്ളവര്‍ കുടുംബാംഗങ്ങളോടൊപ്പം ഓണം ആഘോഷിക്കാന്‍ എത്തിച്ചേരുന്നു. ഇത് കുടുംബബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍ സഹായിക്കുന്നു. തിരുവോണത്തിന്‍റെ സന്ദേശം: തിരുവോണം പുരാതനമായ ആഘോഷം എന്നതിലുപരി, ഐക്യത്തിന്റെയും സ്നേഹത്തിന്റെയും സമത്വത്തിന്റെയും സന്ദേശം നല്‍കുന്ന ഒരു ദേശീയോത്സവമാണ്. ജാതിമതഭേദമന്യേ എല്ലാവരും ഒരുമിച്ച് ആഘോഷിക്കുന്ന ഈ ദിനം, സമൃദ്ധമായ ഒരു കാലഘട്ടത്തിന്റെ ഓര്‍മ്മകളും ഭാവിയിലേക്കുള്ള നല്ല പ്രതീക്ഷകളും നല്‍കുന്നു. ഓരോ മലയാളിയുടെയും ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറയ്ക്കുന്ന ഒരു പുണ്യദിനമായാണ് തിരുവോണം അറിയപ്പെടുന്നത് തിരുവോണം എന്നത് കേവലം ഒരു അവധി ദിനം മാത്രമല്ല, അത് ഓര്‍മ്മപ്പെടുത്തുന്നത് സ്‌നേഹം, പങ്കുവെക്കല്‍, ക്ഷമ, ഐക്യം തുടങ്ങിയ മാനുഷിക മൂല്യങ്ങളെയാണ്. ഓരോ മലയാളിയുടെയും ഹൃദയത്തില്‍ സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും തിരി തെളിയിക്കുന്ന ഈ ദിനം, നമ്മുടെ സംസ്‌കാരത്തിന്റെ തനിമ വിളിച്ചോതുന്നു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10