Logo
CHANGE MODE
Sat, Jun 06, 2026 • 04:48 PM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

Ex-CJI DY Chandrachud | അയോദ്ധ്യയില്‍ ക്ഷേത്രം പൊളിച്ചതിനു തെളിവുകളുണ്ടെന്ന് മുന്‍ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഢ്; ബാബറി മസ്ജിദ് നിര്‍മ്മാണം തന്നെ അടിസ്ഥാനപരമായി അവഹേളനമെന്നും ജസ്റ്റിസ് ചന്ദ്രചൂഡ്.


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 25, 2025
1 min read Updated: June 06, 2026
Share:

Ex-CJI DY Chandrachud |  അയോദ്ധ്യയില്‍ ക്ഷേത്രം പൊളിച്ചതിനു തെളിവുകളുണ്ടെന്ന് മുന്‍ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഢ്; ബാബറി മസ്ജിദ് നിര്‍മ്മാണം തന്നെ അടിസ്ഥാനപരമായി അവഹേളനമെന്നും ജസ്റ്റിസ് ചന്ദ്രചൂഡ്.
മുന്‍ ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ ബാബറി മസ്ജിദ് പരാമര്‍ശം വിവാദത്തില്‍. ബാബറി മസ്ജിദിന്റെ നിര്‍മ്മാണം തന്നെ അടിസ്ഥാനപരമായി അശുദ്ധവും അവഹേളനവും ആണെന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. ജേണലിസ്റ്റ് ശ്രീനിവാസന്‍ ജെയിന്് നടത്തിയ അഭിമുഖത്തിലാണ് ചന്ദ്രചൂഡ് ഈ പരാമര്‍ശം നടത്തിയത്. അഭിമുഖത്തിന്റെ ചില ഭാഗങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് ഇത് വിവാദമായത്. 1949 ഡിസംബറില്‍ പള്ളിയില്‍ വിഗ്രഹങ്ങള്‍ സ്ഥാപിച്ചത് പോലുള്ള അവഹേളനങ്ങള്‍ക്ക് ഹിന്ദു കക്ഷികള്‍ ഉത്തരവാദികളാണോ എന്ന ചോദ്യത്തിന് മറുപടിയായാണ്, പള്ളിയുടെ നിര്‍മ്മാണം തന്നെ അശുദ്ധവും വഹേളനപരവും ആയിരുന്നുവെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടത്. എന്നാല്‍, ഏറെ വിചിത്രമാകുന്നത് ജസ്റ്റിസിന്‍രെ ഈ പരാമര്‍ശം 2019-ലെ സുപ്രീം കോടതിയുടെ അയോധ്യ വിധിയുടെ കണ്ടെത്തലുകള്‍ക്ക് വിരുദ്ധമാണെന്നതാണ്. ാബറി മസ്ജിദ് ഒരു ഹൈന്ദവ ക്ഷേത്രം തകര്‍ത്തതിന് ശേഷമാണ് നിര്‍മ്മിച്ചതെന്നതിന് തെളിവില്ലെന്ന് ആ വിധിയില്‍ വ്യക്തമായി പറഞ്ഞിരുന്നു. 2019 ലാണ് അയോധ്യക്കേസില്‍ അന്നത്തെ ചീഫ് ജസ്റ്റിസ് ആയിരുന്ന രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിപറഞ്ഞത്. ഈ ബഞ്ചില്‍ അംഗമായിരുന്നു ഡി വൈ ചന്ദ്രചൂഡ്. ബാബറി മസ്ജിദ് പണിതത് ക്ഷേത്രം പൊളിച്ചാണെന്ന് തെളിവില്ലെന്നായിരുന്നു സുപ്രീം കോടതി അന്ന് കണ്ടെത്തിയിരുന്നത്. ഉള്‍മുറ്റം തര്‍ക്കത്തിലാണെന്ന ആശയം നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്തതിലൂടെയും പ്രകോപനങ്ങള്‍ സൃഷ്ടിച്ചതിലൂടെയും ഹിന്ദുക്കളാല്‍ ഉണ്ടായതാണ്; 1949 ഡിസംബറില്‍ പള്ളിക്കുള്ളില്‍ വിഗ്രഹങ്ങള്‍ സ്ഥാപിച്ചത് പോലുള്ള അവഹേളിക്കല്‍ പ്രവര്‍ത്തികള്‍ക്ക് ഹിന്ദു കക്ഷികള്‍ ഉത്തരവാദികളായിരുന്നോ . ഇത് വിധിക്ക് വിപരീതമായി മുസ്ലീങ്ങള്‍ക്ക് ഭാരമായി മാറുന്നു എന്ന ഒരു പ്രധാന വായനയുണ്ട്. ഈ ചോദ്യത്തിന് മുന്‍ സിജെഐയുടെ പ്രതികരണം ഇങ്ങനെയായിരുന്നു: 'അകത്തെ മുറ്റം അശുദ്ധമാക്കിയത് ഹിന്ദുക്കളാണെന്ന് നിങ്ങള്‍ പറഞ്ഞപ്പോള്‍, അസുദ്ധിയുടേയും അവഹേളനത്തിന്റേയും അടിസ്ഥാനപരമായ പ്രവര്‍ത്തി - പള്ളിയുടെ നിര്‍മ്മാണം തന്നെ - അതിനെക്കുറിച്ചെന്താണ് പറയാനുള്ളത് ? ചരിത്രത്തില്‍ സംഭവിച്ചതെല്ലാം നിങ്ങള്‍ മറന്നുവോ? നമ്മള്‍ ചരിത്രത്തില്‍ സംഭവിച്ചതെല്ലാം മറക്കുന്നുണ്ടോ?' ക്ഷേത്രം തകര്‍ത്താണ് പള്ളി നിര്‍മ്മിച്ചതെന്ന് പുരാവസ്തു തെളിവുകള്‍ വിധിയില്‍ കണ്ടെത്തിയിട്ടുണ്ടെന്നും മുന്‍ ചീഫ് ജസ്റ്റിസ് തുടര്‍ന്നു പറഞ്ഞു.'ഇത് ചരിത്രത്തില്‍ സംഭവിച്ചുവെന്ന് നിങ്ങള്‍ അംഗീകരിച്ചാല്‍, പുരാവസ്തു തെളിവുകളുടെ രൂപത്തില്‍ നമുക്ക് തെളിവുകളുണ്ടായിരുന്നു, നിങ്ങള്‍ക്ക് എങ്ങനെ കണ്ണടയ്ക്കാന്‍ കഴിയും? പല വ്യാഖ്യാതാക്കളും ചെയ്യുന്നത്, ചരിത്രത്തിലെ ഒരു നിശ്ചിത കാലഘട്ടത്തിനപ്പുറം സംഭവിച്ച തെളിവുകളെ അവഗണിക്കുക എന്നതാണ്. അദ്ദേഹം പറഞ്ഞു. അടിസ്ഥാനപരമായ കെട്ടിടം തകര്‍ത്തതിന് ശേഷമാണ് പള്ളി നിര്‍മ്മിച്ചതെന്നതിന് തെളിവില്ലെന്ന് വിധിയില്‍ തന്നെ പറഞ്ഞിട്ടുണ്ടെന്ന് ജെയിന്‍ ചൂണ്ടിക്കാട്ടി. അടിസ്ഥാനപരമായ കെട്ടിടവും പള്ളിയും തമ്മില്‍ പല നൂറ്റാണ്ടുകളുടെ ഇടവേളയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിന് മറുപടിയായി, മുന്‍ സിജെഐ പറഞ്ഞു: 'പുരാവസ്തു ഖനനത്തില്‍ തന്നെ മതിയായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. പുരാവസ്തു ഖനനത്തിന്റെ തെളിവും മൂല്യലും എന്താണെന്നത് തികച്ചും മറ്റൊരു വിഷയമാണ്. എന്നാല്‍ ഞാന്‍ പറയുന്നത് ഇതാണ്, പുരാവസ്തു റിപ്പോര്‍ട്ടിന്റെ രൂപത്തില്‍ തെളിവുകള്‍ ഉണ്ട്. വിധിയെ വിമര്‍ശിക്കുന്നവര്‍ അത് വായിച്ചിട്ടില്ലെന്ന് സിജെഐ അഭിപ്രായപ്പെട്ടു. 'വിധി വിമര്‍ശിക്കുന്നവര്‍ പള്ളിയുടെ അടിസ്ഥാനപരമായ ചരിത്രം അവഗണിക്കുന്നു. അവരുടെ വാദങ്ങളെ പിന്തുണയ്ക്കാന്‍ മറ്റ്ു താരതമ്യങ്ങളെ നോക്കുന്നു. രണ്ടാമതായി, ഭൂമി വിഭജിച്ച് ഒരു ഭാഗം ഒരു വിഭാഗത്തിനും മറുഭാഗം മറ്റേ വിഭാഗത്തിനും നല്‍കാമായിരുന്നു എന്ന് നിങ്ങള്‍ പറയുമ്പോള്‍ ഓര്‍്ക്കുക, അങ്ങനെ ആളുകള്‍ക്ക് സമാധാനത്തോടെ പരസ്പരം മനസ്സിലാക്കി ജീവിക്കാന്‍ കഴിയുമെങ്കില്‍, ജുഡീഷ്യല്‍ സ്റ്റേറ്റ്‌സ്മാന്‍ഷിപ്പിന്റെ ആവശ്യമേയില്ലല്ലോ. അദ്ദേഹം പറഞ്ഞു.  
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10