ക്യൂബൻ തീരത്ത് ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.1 തീവ്രത, അമേരിക്കയിലെ ഫ്ലോറിഡയിലും പ്രകമ്പനം
ക്യൂബൻ തീരത്തെ കടലിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഭൂകമ്പത്തെ തുടർന്ന് ക്യൂബയുടെ തലസ്ഥാനമായ ഹവാനയിലെ കെട്ടിടങ്ങൾ കുലുങ്ങുകയും സമീപരാജ്യമായ അമേരിക്കയിലെ ഫ്ലോറിഡ സ്റ്റേറ്റിന്റെ വിവിധ ഭാഗങ്ങളിൽ പ്രകമ്പനം അനുഭവപ്പെടുകയും ചെയ്തു. എന്നാൽ സംഭവത്തിൽ ആളപായമോ വലിയ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
ക്യൂബയിലെ മാന്റുവ നഗരത്തിൽ നിന്നും ഏകദേശം 65 മൈൽ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറായി കടലിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അടയാളപ്പെടുത്തിയിരിക്കുന്നത്. കടൽനിരപ്പിൽ നിന്നും ഏകദേശം 10 കിലോമീറ്റർ മാത്രം താഴ്ചയിലാണ് ഭൂചലനം ഉണ്ടായതെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കി.
സാധാരണയായി ഭൂചലനങ്ങൾ അനുഭവപ്പെടാത്ത അമേരിക്കയിലെ ഫ്ലോറിഡയിൽ വരെ ശക്തമായ പ്രകമ്പനം ഉണ്ടായത് ജനങ്ങളെ കൂടുതൽ പരിഭ്രാന്തരാക്കി. ഫ്ലോറിഡയിലെ പ്രമുഖ നഗരങ്ങളായ മിയാമി, ഒർലാൻഡോ, ടാമ്പ, ജാക്സൺവിൽ തുടങ്ങിയ ഇടങ്ങളിലെല്ലാം നേരിയ കുലുക്കം അനുഭവപ്പെട്ടതായി യു.എസ്. ജിയോളജിക്കൽ സർവേ (USGS) സ്ഥിരീകരിച്ചിട്ടുണ്ട്. ഹവാനയിലെയും മിയാമിയിലെയും ബഹുനില കെട്ടിടങ്ങളിൽ ഉണ്ടായിരുന്നവർ പ്രകമ്പനത്തെ തുടർന്ന് പെട്ടെന്ന് തന്നെ പുറത്തേക്ക് ഓടിയിറങ്ങി. നിലവിൽ സുനാമി മുന്നറിയിപ്പുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.