Logo
CHANGE MODE
Sat, Jun 06, 2026 • 05:47 PM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

CWC PATNA| വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര സൂക്ഷ്മപരിശോധന ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഭീഷണിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പ്രമേയം; ബിഹാറില്‍ എന്‍.ഡി.എ സര്‍ക്കാരിന്റെ കൗണ്ട്ഡൗണ്‍ ആരംഭിച്ചുവെന്നും കോണ്‍ഗ്രസ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 24, 2025
1 min read Updated: June 05, 2026
Share:

CWC PATNA| വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര സൂക്ഷ്മപരിശോധന ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഭീഷണിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പ്രമേയം; ബിഹാറില്‍ എന്‍.ഡി.എ സര്‍ക്കാരിന്റെ കൗണ്ട്ഡൗണ്‍ ആരംഭിച്ചുവെന്നും കോണ്‍ഗ്രസ്
പാറ്റ്‌ന: വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര സൂക്ഷ്മപരിശോധന ഇന്ത്യന്‍ ജനാധിപത്യത്തിന് നിലവില്‍ ഏറ്റവും വലിയ ഭീഷണിയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി. തിരഞ്ഞെടുപ്പ് കൃത്രിമം കാണിച്ച് അധികാരത്തില്‍ കടിച്ചുതൂങ്ങാനുള്ള ബി.ജെ.പിയുടെ തന്ത്രങ്ങളിലൊന്നാണിതെന്നും കോണ്‍ഗ്രസ് വിലയിരുത്തി. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ പാറ്റ്‌നയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി (CWC) യോഗം പാസ്സാക്കിയ രണ്ട് പ്രമേയങ്ങളിലാണ് ഈ പരാമര്‍ശം. പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി, എഐസിസി ട്രഷറര്‍ അജയ് മാക്കന്‍, ജനറല്‍ സെക്രട്ടറിമാരായ കെ.സി. വേണുഗോപാല്‍, ജയറാം രമേശ്, സച്ചിന്‍ പൈലറ്റ്, ബീഹാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജേഷ് കുമാര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു. സദാഖത്ത് ആശ്രമത്തില്‍ നടന്ന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍, അടുത്ത ഒരു മാസത്തിനുള്ളില്‍ വോട്ടുചോരി (വോട്ട് മോഷണം) സംബന്ധിച്ച് രാഹുല്‍ ഗാന്ധി കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുമെന്നും അത് 'ഹൈഡ്രജന്‍ ബോംബിനും' 'പ്ലൂട്ടോണിയം ബോംബിനും' സമാനമായിരിക്കുമെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. എന്‍.ഡി.എ സര്‍ക്കാരിന്റെ കൗണ്ട്ഡൗണ്‍ ആരംഭിച്ചുവെന്നും ബീഹാറില്‍ മഹാസഖ്യ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും ജയ്‌റാം രമേശ് ഉറപ്പിച്ചുപറഞ്ഞു. 'വോട്ടുകൊള്ളയും നമ്മുടെ വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകളും നമ്മുടെ ജനാധിപത്യത്തിന്റെ അടിത്തറയിലുള്ള പൊതുജനവിശ്വാസം ഇല്ലാതാക്കിയിരിക്കുന്നു. ലജ്ജാകരമായ 'വോട്ടുചോരി' ധീരമായി തുറന്നു കാട്ടിയതിനും ജനാധിപത്യത്തെ അട്ടിമറിക്കുന്ന ഇത്തരം ശ്രമങ്ങളെ ധീരമായി ചെറുത്തതിനും രാഹുല്‍ ഗാന്ധിക്ക് സല്യൂട്ട് അര്‍പ്പിക്കാന്‍ CWC തീരുമാനിച്ചു, രാഷ്ട്രീയ പ്രമേയത്തില്‍ പറയുന്നു. 'ബി.ജെ.പിക്ക് ഭൂരിപക്ഷം കൃത്രിമമായി ഉണ്ടാക്കിയെടുക്കാന്‍ വ്യവസ്ഥാപിതവും ബോധപൂര്‍വവുമായ ഗൂഢാലോചന ഇത് തുറന്നുകാട്ടുന്നു. മോഷ്ടിക്കപ്പെട്ട ജനവിധിയുടെയും കൃത്രിമം കാണിച്ച വോട്ടര്‍ പട്ടികയുടെയും അടിസ്ഥാനത്തില്‍ രൂപീകരിച്ച ഒരു സര്‍ക്കാരിന് ധാര്‍മ്മികമോ രാഷ്ട്രീയമോ ആയ സാധുതയില്ല,' പ്രമേയം കൂട്ടിച്ചേര്‍ത്തു. 'ഇത് പൊതുജനവിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ളതല്ല, മറിച്ച് വഞ്ചനയെ അടിസ്ഥാനമാക്കിയുള്ളതാണ്. ജനാധിപത്യപരമായ ഉത്തരവാദിത്തമില്ലാത്തതിനാല്‍, തൊഴിലില്ലായ്മ, കര്‍ഷക ആത്മഹത്യകള്‍, പണപ്പെരുപ്പം, തകര്‍ന്ന ആരോഗ്യസംരക്ഷണം, തകര്‍ന്ന വിദ്യാഭ്യാസം, തകര്‍ന്ന അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയെക്കുറിച്ച് ശ്രദ്ധിക്കാന്‍ സര്‍ക്കാരിന് ഒരു ബാധ്യതയുമില്ല. സേവനത്തിലൂടെയല്ല, വഞ്ചനയിലൂടെയും ഭയത്തിലൂടെയും അധികാരത്തില്‍ തുടരാമെന്ന് അറിയാവുന്നതുകൊണ്ട് സര്‍ക്കാര്‍ നിസ്സംഗമാണ്,' പ്രമേയം പറഞ്ഞു. വോട്ടുചോരി ഭരണഘടനയ്ക്കും സമ്പദ്വ്യവസ്ഥയ്ക്കും സാമൂഹിക നീതിക്കും ദേശീയ സുരക്ഷയ്ക്കും നേരെയുള്ള ആക്രമണങ്ങളില്‍ നിന്ന് വേര്‍പെടുത്താനാവാത്തതാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി. ഭരണകൂടത്തിന്റെ നിയമവിരുദ്ധതയും അതിന്റെ പ്രവര്‍ത്തനങ്ങളും തുറന്നുകാട്ടുന്ന ഒരേയൊരു വിഷയമാണിതെന്നും പ്രമേയം വ്യക്തമാക്കി. ബീഹാറിലെ വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര സൂക്ഷ്മപരിശോധനയെക്കുറിച്ചുള്ള ആശങ്ക CWC ആവര്‍ത്തിച്ചു. ഇത് 'തിരഞ്ഞെടുപ്പ് കൃത്രിമം കാണിച്ച് അധികാരത്തില്‍ കടിച്ചുതൂങ്ങാനുള്ള ബി.ജെ.പിയുടെ തന്ത്രങ്ങളിലൊന്ന്' ആണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ദരിദ്രരെയും തൊഴിലാളികളെയും പിന്നോക്ക വിഭാഗങ്ങളെയും ന്യൂനപക്ഷങ്ങളെയും വോട്ടവകാശമില്ലാത്തവരാക്കുക എന്നതാണ് അവരുടെ ലക്ഷ്യം,' CWC പ്രമേയത്തില്‍ പറയുന്നു. സ്വന്തം വോട്ടിന്റെ ശക്തി തിരിച്ചറിയാന്‍ CWC ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. 'ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ലമെന്റിനകത്തും പുറത്തും പോരാട്ടം തുടരുമെന്ന് വാഗ്ദാനം ചെയ്യുന്നു. ഈ പോരാട്ടം നമ്മുടെ മൗലിക ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും സംവരണത്തിനും സാമൂഹിക നീതിക്കും ബീഹാറിലെയും ഇന്ത്യയിലെയും ഓരോ പൗരനും ക്ഷേമ ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്നതിനുമുള്ളതാണ്,' അദ്ദേഹം പറഞ്ഞു. 'മഹാത്മാഗാന്ധിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹം ചമ്പാരനിലെ നീലം കര്‍ഷകര്‍ക്കെതിരെയായിരുന്നു, അന്നു മുതല്‍ ബീഹാര്‍ രാജ്യത്തിന്റെ ദിശയെ നയിച്ചിട്ടുണ്ട്. ഇന്നും അത് ഒരു നിര്‍ണായക ഘട്ടത്തിലാണ്, ഈ ജനാധിപത്യ പോരാട്ടത്തെ ശക്തിപ്പെടുത്താന്‍ ബീഹാറിലെ എല്ലാ വോട്ടര്‍മാരോടും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ആഹ്വാനം ചെയ്യുന്നു. 'വോട്ട് ചോര്‍, ഗദ്ദി ചോര്‍' എന്ന ബിഹാറിലെ ജനപ്രിയ മുദ്രാവാക്യം് നാളെ രാജ്യം മുഴുവന്‍ പ്രതിധ്വനിക്കാന്‍ ഒരുങ്ങുന്നു . വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര സൂക്ഷ്മപരിശോധനയുടെ ഗൂഢാലോചന 'ഇന്ന് നമ്മുടെ ജനാധിപത്യത്തിന് ഏറ്റവും വലിയ ഭീഷണിയാണെന്ന്' കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അഭ്യര്‍ത്ഥനയില്‍ പ്രഖ്യാപിച്ചു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10