ഇടതുകോട്ടകളിൽ വിള്ളൽ; തളിപ്പറമ്പിലും പയ്യന്നൂരിലും എൽഡിഎഫ് വിയർക്കുന്നു; വിമതർക്ക് മുന്നേറ്റം
കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഇടതുകോട്ടകളിൽ അപ്രതീക്ഷിത മുന്നേറ്റവുമായി യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്രർ. എൽഡിഎഫിന്റെ ഉരുക്കുകോട്ടകളായ തളിപ്പറമ്പിലും പയ്യന്നൂരിലും കനത്ത വോട്ടുചോർച്ചയാണ് ദൃശ്യമാകുന്നത്.
കഴിഞ്ഞ തവണ പതിനായിരങ്ങളുടെ ഭൂരിപക്ഷത്തിന് എൽഡിഎഫ് വിജയിച്ച തളിപ്പറമ്പിൽ നിലവിൽ എൽഡിഎഫ് സ്ഥാനാർത്ഥി പി.കെ. ശ്യാമള പിന്നിലാണ്. രണ്ടാമത്തെ റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി ടി.കെ. ഗോവിന്ദൻ 974 വോട്ടുകൾക്ക് മുന്നിലാണ്. പി.കെ. ശ്യാമളയെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചതിൽ പ്രതിഷേധിച്ച് സി.പി.ഐ.എമ്മിൽ നിന്ന് പുറത്തുവന്ന ടി.കെ. ഗോവിന്ദന് യുഡിഎഫ് പിന്തുണ നൽകിയതോടെ മണ്ഡലത്തിൽ കടുത്ത മത്സരമാണ് നടക്കുന്നത്.
സി.പി.ഐ.എമ്മിന്റെ മറ്റൊരു ഉറച്ച കോട്ടയായ പയ്യന്നൂരിലും ചിത്രം വ്യത്യസ്തമല്ല. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം ഉന്നയിച്ച് പാർട്ടി വിട്ട കെ. കുഞ്ഞികൃഷ്ണൻ (വി. കുഞ്ഞികൃഷ്ണൻ) സ്വതന്ത്രനായി മത്സരിക്കുന്ന ഇവിടെ എൽഡിഎഫ് സ്ഥാനാർത്ഥി ടി.ഐ. മധുസൂദനന്റെ ലീഡ് കുത്തനെ ഇടിഞ്ഞു. രണ്ടാം റൗണ്ട് കഴിഞ്ഞപ്പോൾ വെറും അയ്യായിരത്തോളം വോട്ടുകളുടെ ലീഡ് മാത്രമാണ് എൽഡിഎഫിന് നേടാനായത്. സാധാരണഗതിയിൽ ലക്ഷത്തിനടുത്ത് ഭൂരിപക്ഷം പ്രതീക്ഷിക്കുന്ന മണ്ഡലത്തിൽ വിമത സാന്നിധ്യം ഇടത് വോട്ടുകളിൽ വലിയ വിള്ളലുണ്ടാക്കിയതായാണ് സൂചന.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.