Logo
Thu, Jul 09, 2026 • 12:15 PM
LIVE TV
Watch

No business videos available

No Middle East videos available

ലോകകപ്പിൽ റഫറി നിയമനത്തെച്ചൊല്ലി വൻ വിവാദം; ഫിഫയ്‌ക്കെതിരെ കടുത്ത ഫിക്സിങ് ആരോപണവുമായി ആരാധകർ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 09, 2026
1 min read
SHARE:
SAVE: Login to save

ലോകകപ്പിൽ റഫറി നിയമനത്തെച്ചൊല്ലി വൻ വിവാദം; ഫിഫയ്‌ക്കെതിരെ കടുത്ത ഫിക്സിങ് ആരോപണവുമായി ആരാധകർ

2026 ലോകകപ്പിൽ ഫിഫയ്‌ക്കെതിരെയുള്ള വിവാദങ്ങൾ കെട്ടടങ്ങുന്നില്ല. അർജന്റീന-ഈജിപ്ത് മത്സരത്തിന് പിന്നാലെ, ഫ്രാൻസ്-മൊറോക്കോ ക്വാർട്ടർ ഫൈനൽ മത്സരത്തിലെ റഫറി നിയമനമാണ് ഇപ്പോൾ പുതിയ വിവാദങ്ങൾക്ക് വഴിമരുന്നിട്ടിരിക്കുന്നത്. മത്സരത്തിന്റെ നിയന്ത്രണം പൂർണ്ണമായും അർജന്റീനക്കാരായ റഫറിയിങ് പാനലിന് നൽകിയ ഫിഫയുടെ തീരുമാനമാണ് കടുത്ത വിമർശനങ്ങൾക്ക് കാരണമായിരിക്കുന്നത്.

ഈ ലോകകപ്പിൽ ഇതുവരെ നടന്ന 96 മത്സരങ്ങളിൽ ആദ്യമായാണ് അഞ്ച് റഫറിമാരും ഒരേ രാജ്യത്തുനിന്നുള്ളവരാകുന്നത്. കഴിഞ്ഞ തവണത്തെ റണ്ണേഴ്‌സ് അപ്പായ ഫ്രാൻസിന്റെ മത്സരത്തിൽ അർജന്റീനയിൽ നിന്നുള്ള റഫറിമാരെ മാത്രം അണിനിരത്തുന്നത് ഫിഫ ചെയ്യുന്ന അനീതിയാണെന്നാണ് പ്രധാന ആരോപണം. അർജന്റീനയ്ക്ക് ലോകകപ്പ് ഫിക്സ് ചെയ്തു നൽകാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് വരെ വിമർശകർ ആരോപിക്കുന്നു. നേരത്തെ, ഈജിപ്തിനെതിരായ മത്സരത്തിൽ അർജന്റീനൻ റഫറി തങ്ങളെ ചതിച്ചെന്ന് ഈജിപ്ത് ആരോപിച്ചിരുന്നു; ആ മത്സരത്തിന്റെ വാർ (VAR) നിയന്ത്രിച്ചത് ഫ്രഞ്ച് റഫറിയായ ഫ്രാൻസ്വ ലെറ്റെക്‌സിയർ ആയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഫിഫയുടെ പുതിയ തീരുമാനം വരുന്നത്.

വിഖ്യാത അർജന്റീനിയൻ റഫറിയായ ഫക്കുണ്ടോ ടെല്ലോയാണ് ഫ്രാൻസ്-മൊറോക്കോ പോരാട്ടം നിയന്ത്രിക്കുക. കളിക്കളത്തിൽ ഒട്ടും വിട്ടുവീഴ്ച ചെയ്യാത്ത ടെല്ലോയ്ക്ക് പുറമെ അർജന്റീനക്കാരായ ജുവാൻ പാബ്ലോ ബെലാറ്റി, ഗബ്രിയേൽ ചാഡെ എന്നിവർ അസിസ്റ്റന്റ് റഫറിമാരാകും. ഡാരിയോ ഹെരേര നാലാം റഫറിയായും ക്രിസ്റ്റ്യൻ നവാരോ റിസർവ് അസിസ്റ്റന്റ് റഫറിയായും പ്രവർത്തിക്കും. കാർഡുകൾ യഥേഷ്ടം പുറത്തെടുക്കുന്നതിൽ പ്രശസ്തനാണ് മുഖ്യ റഫറി ടെല്ലോ. ബോക്ക ജൂനിയേഴ്സും റേസിംഗ് ക്ലബ്ബും തമ്മിൽ നടന്ന ഒരു ആഭ്യന്തര മത്സരത്തിൽ 10 ചുവപ്പ് കാർഡുകൾ ഒന്നിച്ച് പുറത്തെടുത്ത് അദ്ദേഹം മുൻപ് വലിയ വാർത്ത സൃഷ്ടിച്ചിട്ടുണ്ട്.

എന്നാൽ, ഈ വിവാദങ്ങളെയൊന്നും ഫ്രാൻസ് ക്യാമ്പ് ഗൗരവമായി എടുക്കുന്നില്ല. തങ്ങളുടെ പൂർണ്ണ ശ്രദ്ധ മത്സരത്തിലും വിജയത്തിലുമാണെന്നും, റഫറി ആരാണെന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും ഫ്രഞ്ച് താരങ്ങൾ വ്യക്തമാക്കി. 2018 ലോകകപ്പിൽ അർജന്റീനയെ തോൽപ്പിച്ച ഫ്രാൻസിനെ, 2022 ലോകകപ്പ് ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ തകർത്തായിരുന്നു അർജന്റീന കിരീടം ചൂടിയത്. ആ ചരിത്രവൈര്യം നിലനിൽക്കെയാണ് ഈ റഫറി വിവാദം പുകയുന്നത്.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10