"എന്റെ സഹോദരൻ": രാഹുലിനെ ചേർത്തുപിടിച്ച് വിജയ്; തമിഴകത്ത് കൗതുകമായി 'ബ്രോമാൻസ്' രാഷ്ട്രീയം
വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ടത് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ സാന്നിധ്യമായിരുന്നു. രാഹുലിനെ തന്റെ 'സഹോദരൻ' എന്നാണ് വിജയ് ചടങ്ങിൽ വിശേഷിപ്പിച്ചത്. ഇരുവരും തമ്മിലുള്ള അടുത്ത സൗഹൃദം തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മൂന്ന് തവണ രാഹുൽ ഗാന്ധിയും വിജയ്‍യും സംസാരിച്ചിരുന്നുവെന്ന വാർത്തകൾ ഈ ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും വിജയ് നന്ദി പറഞ്ഞു.
2009-ൽ വിജയ് കോൺഗ്രസിൽ ചേരാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു എന്ന മുൻകാല ചരിത്രം ഇന്നത്തെ സാഹചര്യവുമായി ചേർത്തു വായിക്കുമ്പോൾ കൗതുകകരമാണ്. അന്ന് വിജയ് ചേരാൻ ആഗ്രഹിച്ച പാർട്ടിയുടെ ഉന്നത നേതാവ്, ഇന്ന് വിജയ് നയിക്കുന്ന സർക്കാരിന്റെ സത്യപ്രതിജ്ഞാ വേദിയിൽ അതിഥിയായി എത്തിയെന്നത് കാലത്തിന്റെ വലിയൊരു ട്വിസ്റ്റായി വിലയിരുത്തപ്പെടുന്നു. നിലവിൽ തമിഴ്നാട്ടിൽ വിജയ്‍യുടെ നേതൃത്വത്തിലുള്ള സഖ്യത്തിലെ ഒരു ജൂനിയർ പങ്കാളിയായി കോൺഗ്രസ് മാറിയിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്.
വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ചടങ്ങിൽ രാഹുൽ ഗാന്ധിയുടെ സാന്നിധ്യം രാഷ്ട്രീയ പ്രാധാന്യത്തോടൊപ്പം വൈകാരികമായ ഒരു തലം കൂടി സൃഷ്ടിച്ചു. തന്റെ രാഷ്ട്രീയ ഇന്നിംഗ്സിന് ദേശീയ തലത്തിലുള്ള ഒരു പ്രമുഖ നേതാവിന്റെ പിന്തുണ ഉറപ്പാക്കാൻ കഴിഞ്ഞത് വിജയ്‍യുടെ ആദ്യ വിജയമായി രാഷ്ട്രീയ നിരീക്ഷകർ കാണുന്നു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.