Logo
Sat, Jul 11, 2026 • 11:13 AM
LIVE TV
Watch

No business videos available

No Middle East videos available

വിഴിഞ്ഞത്തെച്ചൊല്ലി സി.പി.എം നേതാക്കൾ പലതട്ടിൽ; സി.പി.എമ്മിൽ വൻ ഭിന്നത; പിണറായിക്ക് കടുത്ത അതൃപ്തി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 11, 2026
1 min read
SHARE:
SAVE: Login to save

വിഴിഞ്ഞത്തെച്ചൊല്ലി സി.പി.എം നേതാക്കൾ പലതട്ടിൽ;  സി.പി.എമ്മിൽ വൻ ഭിന്നത; പിണറായിക്ക് കടുത്ത അതൃപ്തി

വിഴിഞ്ഞം ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സി.പി.എമ്മിനുള്ളിൽ രൂപപ്പെട്ട ഭിന്നാഭിപ്രായങ്ങളിൽ പിണറായി വിജയൻ കടുത്ത അതൃപ്തിയിലാണ്. എന്നാൽ പിണറായിയുടെ അതൃപ്തി അവഗണിച്ചും ഇ.പി. ജയരാജൻ, കെ.കെ. ശൈലജ, പി.കെ. ശ്രീമതി എന്നിവർ തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിൽക്കുകയാണ്. ഇതേസമയം, കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്തെത്തിയതോടെ പാർട്ടിയിലെ ചേരിതിരിവ് മറനീക്കി പുറത്തുവന്നിരിക്കുകയാണ്.

കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തോൽവികൾ വിലയിരുത്തുന്നതിനായുള്ള സി.പി.എം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് മുതൽ മൂന്ന് ദിവസങ്ങളിലായി ഡൽഹിയിൽ ചേരും. പാർട്ടിയിൽ ഉടനടി ഒരു നേതൃമാറ്റം ചർച്ചയാകാൻ സാധ്യതയില്ലെന്നാണ് സൂചനയെങ്കിലും, കേരളത്തിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ സംഭവിച്ച പാളിച്ചകളും പോളിറ്റ് ബ്യൂറോ (പിബി) തയ്യാറാക്കിയ തിരുത്തൽ രേഖയും യോഗത്തിൽ വിശദമായ ചർച്ചയ്ക്ക് വിധേയമാകും.

വിഴിഞ്ഞം തുറമുഖ പദ്ധതിയെച്ചൊല്ലി കണ്ണൂർ സി.പി.എമ്മിൽ ഉടലെടുത്ത ഭിന്നസ്വരം കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിൽ ആദ്യമായാണ് സംഭവിക്കുന്നത്. പിണറായി വിജയന്റെ ഏകപക്ഷീയമായ നിലപാടുകളെ ചോദ്യം ചെയ്യാൻ കണ്ണൂരിലെ നേതാക്കൾക്ക് ഇപ്പോൾ കരുത്തുണ്ടായിരിക്കുന്നു എന്നതിന്റെ തെളിവുകൂടിയാണിത്. വിഴിഞ്ഞം പദ്ധതിയെ എന്തിനാണ് വിവാദത്തിലാക്കുന്നത് എന്ന് ചോദ്യം ചെയ്തുകൊണ്ട് ഇ.പി. ജയരാജൻ വിയോജിക്കുമ്പോൾ, കെ.കെ. രാഗേഷിന്റെ നിലപാടുകളെ തള്ളിക്കൊണ്ടാണ് കെ.കെ. ശൈലജയും പി.കെ. ശ്രീമതിയും രംഗത്തെത്തിയിരിക്കുന്നത്. വിഴിഞ്ഞം ചുമതലയുണ്ടായിരുന്ന ഐ.എ.എസ് ഉദ്യോഗസ്ഥയെ മാറ്റിയതിൽ ദുരൂഹതയുണ്ടെന്ന രാഗേഷിന്റെ വാദത്തെ പി.കെ. ശ്രീമതി പരസ്യമായി വെല്ലുവിളിക്കുകയും ചെയ്തു.

കണ്ണൂർ പാർട്ടിയിൽ പതിവില്ലാത്ത വിധം പരസ്യമായ ഈ അഭിപ്രായവ്യത്യാസങ്ങൾ പിണറായി വിജയൻ എന്ന അപ്രമാദിത്വമുള്ള നേതാവിന്റെ സ്വാധീനം നഷ്ടപ്പെടുന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. ഭരണം നഷ്ടപ്പെട്ടതോടെ അച്ചടക്കത്തിന്റെ വാളോങ്ങി നേതാക്കളെ ഭയപ്പെടുത്താൻ സാധിക്കാത്ത അവസ്ഥയിലാണ് നേതൃത്വം. തെരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് എം.വി. ജയരാജനും എം.വി. ഗോവിന്ദനും വ്യത്യസ്തമായ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയതും പാർട്ടിയിൽ ഒരൊറ്റക്കെട്ടായ നിലപാടില്ല എന്ന യാഥാർത്ഥ്യത്തിലേക്ക് വിരൽ ചൂണ്ടുന്നു.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10