Logo
Mon, Jun 08, 2026 • 12:05 AM
LIVE TV
Watch

No business videos available

No Middle East videos available

ബില്ലുകളില്‍ സമയപരിധി: സുപ്രീം കോടതിയില്‍ രാഷ്ട്രപതി നല്‍കിയ റഫറന്‍സ് കേന്ദ്രതന്ത്രം; എതിര്‍ക്കാന്‍ ബിജെപി ഇതര മുഖ്യമന്ത്രിമാർക്ക് സ്റ്റാലിന്റെ ആഹ്വാനം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 18, 2025
1 min read Updated: June 06, 2026
SHARE:
SAVE: Login to save

ബില്ലുകളില്‍ സമയപരിധി: സുപ്രീം കോടതിയില്‍ രാഷ്ട്രപതി നല്‍കിയ റഫറന്‍സ് കേന്ദ്രതന്ത്രം; എതിര്‍ക്കാന്‍ ബിജെപി ഇതര മുഖ്യമന്ത്രിമാർക്ക് സ്റ്റാലിന്റെ ആഹ്വാനം
ബില്ലുകള്‍ പാസ്സാക്കാന്‍ സമയപരിധി നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ രാഷ്ട്രപതി നല്‍കിയ റഫറന്‍സിനെ എതിര്‍ക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളിലെ ബിജെപി ഇതര മുഖ്യമന്ത്രിമാരോട് ഞായറാഴ്ച അഭ്യര്‍ത്ഥിച്ചു. ഇക്കാര്യത്തില്‍ ഏകോപിപ്പിച്ച നിയമപരമായ തന്ത്രം വേണമെന്നും അദ്ദേഹം മുഖ്യമന്ത്രിമാര്‍ക്ക് എഴുതിയ കത്തില്‍ പരാമര്‍ശമുണ്ട്. വിഷയത്തില്‍ കോടതിയുടെ ആധികാരികമായ ഒരു വിധി നിലവിലുള്ളപ്പോള്‍ സുപ്രീം കോടതിയുടെ ഉപദേശപരമായ അധികാരപരിധി പ്രയോഗിക്കാന്‍ കഴിയില്ലെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്ന് തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെയുടെ അധ്യക്ഷന്‍ കൂടിയായ സ്റ്റാലിന്‍ പറഞ്ഞു.എന്നിട്ടും, ബിജെപി സര്‍ക്കാര്‍ ഒരു റഫറന്‍സ് തേടാന്‍ നിര്‍ബന്ധിതരായിരിക്കുന്നത് അവരുടെ ദുരുദ്ദേശ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് അദ്ദേഹം ആരോപിച്ചു. സുപ്രീം കോടതിയില്‍ രാഷ്ട്രപതി തേടിയ ഈ റഫറന്‍സിനെ എതിര്‍ക്കാന്‍ ബിജെപി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഭരണഘടനയുടെ അടിസ്ഥാന ഘടന സംരക്ഷിക്കാനും നിലനിര്‍ത്താനും നമുക്ക് ഒരു ഐക്യമുന്നണി രൂപീകരിക്കണം, നമ്മുടെ സുപ്രീം കോടതിയുടെ ചരിത്രപരമായ വിധിയില്‍ (തമിഴ്നാട് സംസ്ഥാനം vs തമിഴ്നാട് ഗവര്‍ണര്‍) ഇത് ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. ഈ സുപ്രധാന വിഷയത്തില്‍ നിങ്ങളുടെ അടിയന്തരവും വ്യക്തിപരവുമായ ഇടപെടല്‍ ഞാന്‍ പ്രതീക്ഷിക്കുന്നു. പശ്ചിമ ബംഗാളിന് പുറമെ കര്‍ണാടക, ഹിമാചല്‍ പ്രദേശ്, തെലങ്കാന, കേരളം, ജാര്‍ഖണ്ഡ്, പഞ്ചാബ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കും സ്റ്റാലിന്‍ കത്തയച്ചു. കേന്ദ്രസര്‍ക്കാരിന്റെ ഉപദേശപ്രകാരം രാഷ്ട്രപതി ദ്രൗപതി മുര്‍മു 2025 മെയ് 13ന് ഭരണഘടനയുടെ 143-ാം അനുച്ഛേദപ്രകാരം സുപ്രീം കോടതിയോട് 14 ചോദ്യങ്ങള്‍ ഉന്നയിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി പരാമര്‍ശിച്ചു റഫറന്‍സില്‍ ഏതെങ്കിലും സംസ്ഥാനത്തെയോ വിധിയെയോ പ്രത്യേകമായി പരാമര്‍ശിക്കുന്നില്ലെങ്കിലും, തമിഴ്നാട് സംസ്ഥാനം vs തമിഴ്നാട് ഗവര്‍ണര്‍ കേസില്‍ സുപ്രീം കോടതി നല്‍കിയ നിയമപരമായ കണ്ടെത്തലുകളെയും ഭരണഘടനാ വ്യാഖ്യാനത്തെയും ചോദ്യം ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഈ ചരിത്രപരമായ വിധി തമിഴ്നാടിന് മാത്രമല്ല, എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമാണ്, കാരണം ഇത് ഫെഡറല്‍ ഘടനയെയും സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള അധികാര വിഭജനത്തെയും ഉയര്‍ത്തിപ്പിടിക്കുന്നു. അതുവഴി, ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന നിയമസഭകള്‍ പാസാക്കുന്ന നിയമനിര്‍മ്മാണങ്ങളെ, കേന്ദ്രത്തിന്റെ പ്രതിനിധി ഗവര്‍ണര്‍ തടസ്സപ്പെടുത്തുന്നത് ഫലപ്രദമായി തടയുന്നു. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ പ്രതിപക്ഷ ഭരണത്തിലുള്ള സംസ്ഥാനങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്താനും വൈകിപ്പിക്കാനും ഗവര്‍ണര്‍മാരെ ഉപയോഗിച്ചുവരുന്നു. അവര്‍ ബില്ലുകള്‍ക്ക് അനുമതി നല്‍കുന്നത് അകാരണമായി വൈകിപ്പിക്കുന്നു, സാധുവായ ഭരണഘടനാപരമോ നിയമപരമോ ആയ കാരണങ്ങളില്ലാതെ അനുമതി തടഞ്ഞുവയ്ക്കുന്നു, ഒപ്പിനായി അയച്ച സാധാരണ ഫയലുകളിലും സര്‍ക്കാര്‍ ഉത്തരവുകളിലും കാലതാമസം വരുത്തുന്നു, സുപ്രധാന തസ്തികകളിലേക്കുള്ള നിയമനങ്ങളില്‍ ഇടപെടുന്നു, സര്‍വകലാശാലകളുടെ ചാന്‍സലര്‍ എന്ന സ്ഥാനം ദുരുപയോഗം ചെയ്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കുന്നു. 'ചില വിഷയങ്ങളില്‍ ഭരണഘടന നിശബ്ദത പാലിക്കുന്നതിനെ മുതലെടുത്താണ് അവര്‍ക്ക് ഇത് ചെയ്യാന്‍ കഴിഞ്ഞത്, കാരണം ഉന്നത ഭരണഘടനാ പദവികള്‍ വഹിക്കുന്നവര്‍ ഭരണഘടനാപരമായ ധാര്‍മ്മികതയനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് ഭരണഘടനാ ശില്പികള്‍ വിശ്വസിച്ചിരുന്നു.' ഈ പശ്ചാത്തലത്തിലാണ് തമിഴ്നാട് ഗവര്‍ണറുടെ കേസില്‍ സുപ്രീം കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചത്. 'ഇപ്പോള്‍ ഈ വിധി, ഭരണഘടനയ്ക്ക് കീഴില്‍ ഞങ്ങള്‍ക്ക് നല്‍കിയിട്ടുള്ള മേഖലകളില്‍ ഞങ്ങളുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും നിര്‍വഹിക്കുന്നതില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ അനാവശ്യമായി ഇടപെടുന്നില്ലെന്ന് ഉറപ്പാക്കും. മറ്റ് സംസ്ഥാനങ്ങള്‍ക്ക് പിടിവാശിയുള്ള ഗവര്‍ണറെ നേരിടേണ്ടി വരുമ്പോള്‍ ഒരു മുന്‍ മാതൃകയായി ഉദ്ധരിക്കാവുന്ന ഈ വിധിയെ അസ്ഥിരപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നതെന്ന് വ്യക്തമാണ്. സുപ്രീം കോടതിയില്‍ ഒരു റഫറന്‍സ് തേടാന്‍ ബിജെപി സര്‍ക്കാര്‍ രാഷ്ട്രപതിയെ ഉപദേശിച്ചത് ഒരു തന്ത്രമായിരുന്നുവെന്നും സ്റ്റാലിന്‍ ആരോപിച്ചു.  
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10