Logo
CHANGE MODE
Sat, Jun 06, 2026 • 01:43 AM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

പൂരനഗരി ഇനി ശാന്തം; അടുത്ത വര്‍ഷം കാണാമെന്ന വാഗ്ദാനവുമായി പൂരപ്രേമികള്‍ മടങ്ങി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
April 27, 2026
1 min read Updated: June 05, 2026
Share:

പൂരനഗരി ഇനി ശാന്തം; അടുത്ത വര്‍ഷം കാണാമെന്ന വാഗ്ദാനവുമായി പൂരപ്രേമികള്‍ മടങ്ങി
ഇക്കൊല്ലത്തെ തൃശ്ശൂര്‍ പൂരത്തിന് ഔദ്യോഗിക സമാപനം. പൂരനഗരിയെ സാക്ഷിയാക്കി പാറമേക്കാവ്-തിരുവമ്പാടി ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിഞ്ഞു. ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ആചാരപ്രകാരമുള്ള ചടങ്ങുകളിലൊതുക്കിയായിരുന്നു ഇത്തവണത്തെ പൂരം. പൂരദിനം ലോകത്തിന്റേതാണെങ്കില്‍ പകല്‍പൂരം തൃശ്ശൂര്‍ക്കാരുടെ സ്വന്തം ആഘോഷമായിരുന്നു. രാവിലെ ഏഴരയോടെ മണികണ്ഠനാലില്‍ നിന്നാണ് പാറമേക്കാവ് ഭഗവതിയുടെ എഴുന്നള്ളിപ്പ് ആരംഭിച്ചത്. 15 ആനകളുടെ അകമ്പടിയോടെ നടന്ന എഴുന്നള്ളിപ്പില്‍ എറണാകുളം ശിവകുമാര്‍ ഭഗവതിയുടെ തിടമ്പേറ്റി. കിഴക്കൂട്ട് അനിയന്‍മാരാരുടെ പ്രമാണത്തില്‍ നടന്ന മേളം പൂരപ്രേമികള്‍ക്ക് ആവേശമായി. 10 മണിയോടെ ശ്രീമൂലസ്ഥാനത്തെ പന്തലിലെത്തിയ എഴുന്നള്ളിപ്പ്, രണ്ട് മണിക്കൂര്‍ നീണ്ട പാണ്ടിമേളത്തിന് ഒടുവിലാണ് കൊട്ടിക്കലാശിച്ചത്. നായ്ക്കനാലില്‍ നിന്ന് തിരുവമ്പാടി ചന്ദ്രശേഖരന്റെ തിടമ്പിലേറിയാണ് തിരുവമ്പാടി ഭഗവതി എഴുന്നള്ളിയത്. ചെറുശ്ശേരി കുട്ടന്‍ മാരാരുടെ പ്രമാണത്തിലായിരുന്നു തിരുവമ്പാടിയുടെ പഞ്ചവാദ്യവും മേളവും. പാറമേക്കാവിനൊപ്പം തന്നെ തിരുവമ്പാടിയും ശ്രീമൂലസ്ഥാനത്ത് മേളം പൂര്‍ത്തിയാക്കി. മേളം പൂര്‍ത്തിയാക്കിയ ശേഷം ആദ്യം പാറമേക്കാവ് ഭഗവതി പടിഞ്ഞാറെ നടയിലെത്തി തിരുവമ്പാടിക്കായി കാത്തുനിന്നു. പിന്നാലെ എത്തിയ തിരുവമ്പാടി ഭഗവതി വടക്കുന്നാഥനെ വണങ്ങി. പന്ത്രണ്ടരയോടെ പടിഞ്ഞാറെ നടയില്‍ ഇരു ഭഗവതിമാരും മുഖാമുഖം നിന്ന് തുമ്പിക്കൈകള്‍ ഉയര്‍ത്തി ഉപചാരം ചൊല്ലിപ്പിരിഞ്ഞു. 'അടുത്ത വര്‍ഷം വീണ്ടും കാണാം' എന്ന വാഗ്ദാനവുമായി ഭഗവതിമാര്‍ മടങ്ങിയതോടെ പൂരനഗരി പതുക്കെ ശാന്തമായി. ഇന്ന് രാത്രിയോടെ ആനകള്‍ക്ക് നല്‍കുന്ന 'പൂരക്കഞ്ഞി' സദ്യയോടെയാണ് ഈ വര്‍ഷത്തെ പൂര ആഘോഷങ്ങള്‍ പൂര്‍ണ്ണമായും അവസാനിക്കുക. മനസ്സില്‍ പൂരാവേശത്തിന്റെ ഓര്‍മ്മകള്‍ ബാക്കിവെച്ച് പൂരപ്രേമികള്‍ തൃശ്ശൂരില്‍ നിന്നും മടങ്ങി. ഇനി അടുത്ത പൂരത്തിനായുള്ള കാത്തിരിപ്പ്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10