Logo
CHANGE MODE
Fri, Jun 05, 2026 • 07:06 AM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

'ആനുകൂല്യം വാങ്ങി ശാപ്പാട് കഴിച്ചിട്ട് ചതിച്ചു'വെന്ന് എം.എം.മണി; അഹങ്കാരത്തിന്റെ ഈ രാഷ്ട്രീയം എല്‍ഡിഎഫിനെ വീണ്ടും തോല്‍പ്പിച്ചു


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
December 13, 2025
1 min read Updated: June 04, 2026
Share:

'ആനുകൂല്യം വാങ്ങി ശാപ്പാട് കഴിച്ചിട്ട് ചതിച്ചു'വെന്ന് എം.എം.മണി; അഹങ്കാരത്തിന്റെ ഈ രാഷ്ട്രീയം എല്‍ഡിഎഫിനെ വീണ്ടും തോല്‍പ്പിച്ചു

തിരഞ്ഞെടുപ്പ് തോൽവിയുടെ കയ്പ്പ് ജനങ്ങളുടെ 'നന്ദികേടിന്റെ' തലയിൽ കെട്ടിവെക്കാനുള്ള മുൻമന്ത്രി എം.എം. മണിയുടെ ശ്രമം തികച്ചും അപക്വമായി. വോട്ടർമാരെ ഒന്നടങ്കം വിമർശിക്കുന്ന ഈ പ്രതികരണം ജനാധിപത്യത്തോടുള്ള അനാദരവാണ് പ്രകടമാക്കുന്നത്. പെൻഷൻ ഉൾപ്പെടെയുള്ള ക്ഷേമപദ്ധതികൾ കൈപ്പറ്റിയ ശേഷം ജനങ്ങൾ ഇടതുമുന്നണിക്കെതിരെ വോട്ട് ചെയ്തത് നന്ദികേടാണെന്നാണ് അദ്ദേഹത്തിന്റെ വിമർശനം. ഈ ആനുകൂല്യങ്ങൾ 'നല്ല ഭംഗിയായി ശാപ്പാട് കഴിച്ചിട്ട്', വോട്ടർമാർ 'ഏതോ നൈമിഷിക വികാരത്തിൽ' മറിച്ച് വോട്ട് ചെയ്തു എന്നാണ് അദ്ദേഹം വിലയിരുത്തിയത്. ജനക്ഷേമ പ്രവർത്തനങ്ങൾ ഭരണകൂടത്തിന്റെ കടമയാണെന്നും, അത് വോട്ടിനുള്ള പ്രതിഫലമായി കണക്കാക്കുന്നത് ജനാധിപത്യ മര്യാദയ്ക്ക് നിരക്കുന്നതല്ലെന്നും ഓർക്കേണ്ടതുണ്ട്.

വികസന-ജനക്ഷേമ പ്രവർത്തനങ്ങൾക്ക് വോട്ട് കിട്ടുകയാണെങ്കിൽ എൽ.ഡി.എഫ് പരാജയപ്പെടാൻ പാടില്ലായിരുന്നു എന്ന അദ്ദേഹത്തിന്റെ വാദം, തോൽവിയുടെ യഥാർത്ഥ കാരണങ്ങൾ ആഴത്തിൽ പരിശോധിക്കാൻ പാർട്ടി തയ്യാറല്ല എന്നതിന്റെ സൂചന നൽകുന്നു. പാർട്ടിയുടെയും മുന്നണിയുടെയും ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ മറച്ചുവെക്കാൻ വോട്ടർമാരെ പഴിക്കുന്നത് ഒരു മുൻമന്ത്രിക്ക് ചേർന്ന നടപടിയല്ല. രാജാക്കാട് പഞ്ചായത്തിലുൾപ്പെടെ ഭരണം നഷ്ടപ്പെട്ടത് 'പരാജയപ്പെടാൻ പാടില്ലാത്ത സ്ഥലങ്ങളായിരുന്നെ'ന്ന അദ്ദേഹത്തിന്റെ പ്രതികരണം, ജനവിധി അംഗീകരിക്കാൻ പാർട്ടി നേതൃത്വത്തിന് ഇപ്പോഴും മടിയുണ്ടെന്ന് വ്യക്തമാക്കുന്നു. 'പിന്നല്ലാതെ, ഈ കാണിച്ചത് നന്ദികേടല്ലാതെ വേറെന്തെങ്കിലുമാണോ?' എന്ന ചോദ്യത്തിലൂടെ എം.എം. മണി തിരഞ്ഞെടുപ്പ് ഫലത്തെ 'നന്ദികേട്' എന്ന ഒറ്റവാക്കിൽ ഒതുക്കി, ഭരണവിരുദ്ധ വികാരം എന്ന സാധ്യതയെ നിഷേധിക്കുകയും, സ്വയം വിമർശനത്തിന്റെ വഴി അടച്ചിടുകയും ചെയ്യുന്നു.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10