"പാലക്കാട് ഡിവിഷൻ വിഭജനം വികസനത്തെ ബാധിക്കില്ല": വിചിത്ര വാദവുമായി രാജീവ് ചന്ദ്രശേഖർ
പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി. മംഗലാപുരത്തെ ഒരൊറ്റ ഡിവിഷന് കീഴിലാക്കുക എന്ന ലക്ഷ്യത്തോടെയുള്ള കേവലമൊരു ഭരണപരമായ പുനർക്രമീകരണം മാത്രമാണിതെന്നും, ഇത് കേരളത്തിന്റെ വികസനത്തെയോ നിക്ഷേപസാധ്യതകളെയോ യാതൊരുവിധത്തിലും ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ റെയിൽവേ വികസനത്തിന് യാതൊരുവിധ വീഴ്ചയോ കാലതാമസമോ ഉണ്ടാകരുതെന്നാണ് പാർട്ടിയുടെ കൃത്യമായ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുമ്പ് സേലം ഡിവിഷൻ വിഭജന സമയത്ത് ബിജെപി സ്വീകരിച്ച പ്രതിഷേധ നിലപാടുകളെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് "അന്ന് താനല്ലല്ലോ ബിജെപി അധ്യക്ഷൻ" എന്ന വിചിത്രമായ മറുപടിയാണ് അദ്ദേഹം നൽകിയത്. നിലവിലെ മാറ്റങ്ങൾ കേരളത്തിന്റെ ഭാവി വികസന പദ്ധതികൾക്ക് തടസ്സമാകില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം.
കേന്ദ്ര റെയിൽവേ മന്ത്രാലയവുമായി ചേർന്ന് വരും വർഷങ്ങളിലേക്കുള്ള വ്യക്തമായ വികസന മാസ്റ്റർ പ്ലാൻ (ബ്ലൂപ്രിന്റ്) തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. അതുകൊണ്ടുതന്നെ ഇപ്പോൾ നടക്കുന്ന ഭരണപരമായ മാറ്റങ്ങൾ ഒരു തരത്തിലും റെയിൽവേയുടെ വികസന കുതിപ്പിനെ ബാധിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.