നെതർലന്‍റ്സിലേക്ക് നഴ്സുമാര്‍ക്ക് ഇപ്പോള്‍ സാധ്യതയില്ല; 30,000 നഴ്സുമാരെ റിക്രൂട്ട് ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ അവകാശവാദത്തിലെ പൊള്ളത്തരം പുറത്തായി; പോസ്റ്റുകള്‍ മുക്കി സൈബര്‍ സഖാക്കള്‍
Jaihind TV News Report
Jaihind TV Web Desk
December 01, 2019
1 min read
•
Updated: June 10, 2026
3 വർഷത്തിനിടയിൽ മുഖ്യമന്ത്രി 8 വിദേശയാത്ര നടത്തിയിട്ട് കേരളത്തിന് എന്ത് കിട്ടി എന്ന് ചോദ്യത്തിന് നെതർലന്‍റ്സിലേക്ക് 30,000 നഴ്സുമാരെ റിക്രൂട്ട് ചെയാൻ കരാറിൽ ഒപ്പുവെച്ചു എന്നാണ് സമൂഹമാധ്യമങ്ങിൽ സൈബർ സഖാക്കൾ നൽകിയ മറുപടി. കരാർ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റാണ് സൈബർ സഖാക്കൾ പങ്ക് വെച്ചത്. എന്നാൽ ഇത്തരം ഒരു തീരുമാനം ഉണ്ടായിട്ടില്ലെന്നും യുറോപ്യൻ യൂണിയന് പുറത്ത് നിന്നുള്ള നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്ന കാര്യം നെതർലാന്‍റ്സ് ആലോചിക്കുന്നില്ലെന്നും മുഖ്യമന്ത്രി തന്നെ രേഖാമൂലം സഭയില്‍ പറഞ്ഞതോടെ ഇത് സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച മുഖ്യമന്ത്രിയുടെ അവകാശവാദത്തിലെ പൊള്ളത്തരം പുറത്തായി. ഇതോടെ പോസ്റ്റ് മുക്കണ്ടേ ഗതികേടിലായി സൈബർ സഖാക്കൾ.
യൂറോപ്യൻ യൂണിയന് പുറത്തുനിന്ന് ആരെയും റിക്രൂട്ട് ചെയ്യുന്നില്ലെന്നും അതിനാൽ ആരോഗ്യമേഖലയ്ക്ക് കേരളത്തിൽ നിന്നുള്ള മാനവശേഷിയുടെ ആവശ്യമില്ലെന്ന് നെതർലാൻഡ്‌സ് സർക്കാർ സംസ്ഥാന സർക്കാരിനെ അറിയിച്ചുവെന്നാണ് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത്. ഡച്ച് ആരോഗ്യമേഖലയിലേയ്ക്ക് പരിശീലനം ലഭിച്ച കേരളത്തില്‍ നിന്നുള്ള നഴ്സുമാരുടെ സേവനം ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന സംസ്ഥാന സര്‍ക്കാരിന് ഡച്ച് സർക്കാരിന്‍റെ ഈ നിലപാട് തിരിച്ചടിയായി.
ഈ വർഷം ജൂലൈയിൽ ഡച്ച് അംബാസഡർ ന്യൂഡൽഹിയിലെ കേരള ഹൗസിൽ വച്ച് അദ്ദേഹത്തെ സന്ദർശിച്ചതായും 30,000 മുതൽ 40,000 വരെ നഴ്‌സുമാരെ തന്റെ രാജ്യത്തിന് ഉടൻ ആവശ്യമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിൽ നിന്നുള്ള നഴ്‌സുമാരെ അംബാസഡർ പ്രശംസിച്ചുവെന്നും അവരുടെ പ്രൊഫഷണൽ മികവും കടമയോടുള്ള അർപ്പണ മനോഭാവവും കാരണം ഉയർന്ന ഡിമാൻഡുണ്ടെന്നും വിജയൻ പറഞ്ഞു. ഇതേത്തുടർന്ന് ഡച്ച് എംബസിയുമായി ഏകോപിപ്പിച്ച് മുഖ്യമന്ത്രി ന്യൂഡൽഹിയിലെ റസിഡന്‍റ് കമ്മീഷണറോട് നിർദ്ദേശം മുന്നോട്ട് കൊണ്ടുപോകാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് നിർദ്ദേശിച്ചിരുന്നു.
നഴ്‌സുമാരുടെ നിയമനത്തെക്കുറിച്ച് സംസ്ഥാനവും ഡച്ച് സർക്കാരും തമ്മില്‍ കരാറുകളൊന്നും ഒപ്പിട്ടിട്ടില്ലെന്ന് സംസ്ഥാന നിയമസഭയിൽ പി സി ജോർജ്ജ് എംഎൽഎ ചോദിച്ച ചോദ്യത്തിന് രേഖാമൂലം മറുപടി നൽകി. നഴ്‌സുമാരുടെ ആവശ്യകതയെക്കുറിച്ച് നോർക്ക ഡിപ്പാർട്ട്‌മെന്‍റുമായോ ദില്ലിയിലെ റസിഡന്‍റ് കമ്മീഷണറുമായോ ബന്ധപ്പെടാമെന്ന് നെതർലാൻഡ്‌സ് സർക്കാരിനെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നോർക്ക വകുപ്പ് ഉദ്യോഗസ്ഥർ പ്രിൻസിപ്പൽ സെക്രട്ടറിയും നെതർലാൻഡ്‌സ് അംബാസഡറുമായും ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയ്ക്കിടെയാണ് യൂറോപ്പ് യൂണിയന് പുറത്ത് നിന്ന് ആരെയും റിക്രൂട്ട് ചെയ്യാൻ കഴിയില്ലെന്ന് ഡച്ചുകാർ അറിയിച്ചത്. അവരുടെ ആദ്യത്തെ മുൻഗണന പ്രദേശവാസികൾക്കും രണ്ടാമത്തെ മുൻഗണന യൂറോപ്യൻ യൂണിയന്റെ ഭാഗമായ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ്, മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇന്ത്യയിലെ ഡച്ച് അംബാസഡർ മാർട്ടൻ വാൻ ഡെൻ ബെർഗും ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറിക്ക് കത്തെഴുതിയിരുന്നു.
ജോർജ്ജ് ഉന്നയിച്ച മറ്റൊരു ചോദ്യത്തിൽ, നെതർലാൻഡിൽ ജോലിയിൽ പ്രവേശിക്കുന്നതിന് ഡച്ച് ഭാഷയെക്കുറിച്ചുള്ള അറിവ് നിർബന്ധമാണെന്ന് പിണറായി വിജയൻ പറഞ്ഞു. ഡച്ച് ഭാഷയിൽ സ്ഥാനാർത്ഥികളെ പരിശീലിപ്പിക്കുന്ന സംസ്ഥാനത്തെ ഏതെങ്കിലും സ്ഥാപനത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10