Logo
Thu, Jun 18, 2026 • 06:39 PM
LIVE TV
Watch

No business videos available

No Middle East videos available

തിരക്കഥ ബിജെപി, സംവിധാനം സിപിഎം; പടം ഫ്ളോപ്പ്; ജനകീയ വിഷയങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാന്‍ സിജെപി മുന്നണിയുടെ പുതിയ നീക്കം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
November 29, 2025
1 min read Updated: June 09, 2026
SHARE:
SAVE: Login to save

തിരക്കഥ ബിജെപി, സംവിധാനം സിപിഎം; പടം ഫ്ളോപ്പ്; ജനകീയ വിഷയങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാന്‍ സിജെപി മുന്നണിയുടെ പുതിയ നീക്കം
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ രഹസ്യങ്ങളിലൊന്നായ സി.പി.എം.-ബി.ജെ.പി. അന്തര്‍ധാര ഒരു തിരഞ്ഞെടുപ്പുകൂടി അടുക്കുമ്പോള്‍ വീണ്ടും ചര്‍ച്ചാവിഷയമാകുകയാണ്. ശബരിമലയിലെ ഗുരുതരമായ സ്വര്‍ണ്ണക്കൊള്ള കേസ് സര്‍ക്കാരിനെ പൂര്‍ണ്ണമായി പ്രതിരോധത്തിലാക്കിയ ഈ നിര്‍ണ്ണായക ഘട്ടത്തില്‍, മുഖം രക്ഷിക്കാനുള്ള അവസാന ശ്രമമെന്ന നിലയിലാണ് സി.പി.എം. രാഹുല്‍ മാങ്കൂട്ടത്തിനെതിരായ ലൈംഗിക ആരോപണത്തെ ഒരു രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നത്. എന്നാല്‍ ഈ നീക്കത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ശബരിമല വിഷയത്തില്‍ ബി.ജെ.പി. വേണ്ടത്ര രാഷ്ട്രീയ മുതലെടുപ്പ് നടത്താതെ സി.പി.എമ്മിന് നല്‍കുന്ന നിശ്ശബ്ദ പിന്തുണയുടെ പ്രതിഫലനമാണ്. ശബരിമല കേസിലെ മുഖ്യപ്രതികളായി സി.പി.എം. നേതാക്കളും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ മാറുകയും, മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പോലും സംശയമുനയിലാവുകയും ചെയ്തതോടെ, ഈ കേസ് എങ്ങനെയെങ്കിലും ഒതുക്കി തീര്‍ക്കേണ്ടത് സി.പി.എമ്മിന്റെ നിലനില്‍പ്പിന് അനിവാര്യമായി മാറിയിരിക്കുന്നു. ഈ സമ്മര്‍ദ്ദം കുറയ്ക്കാന്‍, സ്ത്രീവിഷയം എന്ന എക്കാലത്തെയും 'വിജയകരമായ' അടവുനയം എടുത്തിട്ടപ്പോള്‍, ബി.ജെ.പി. ഇതിനോട് പ്രതികരിക്കുന്ന രീതി സംശയാസ്പദമാണ്. പ്രധാന വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ സി.പി.എം. നടത്തുന്ന ഈ തരംതാണ നീക്കത്തിന് ബി.ജെ.പി.യുടെ ഭാഗത്തുനിന്നും കാര്യമായ രാഷ്ട്രീയ വിമര്‍ശനങ്ങളോ, പ്രതിഷേധങ്ങളോ ഉയരുന്നില്ല. ഇത് സ്വര്‍ണ്ണക്കൊള്ള എന്ന യഥാര്‍ത്ഥ അഴിമതി മൂടിവെക്കാന്‍ സി.പി.എമ്മും ബി.ജെ.പി.യും തമ്മിലുള്ള 'പരസ്പര സഹായ സഹകരണ മുന്നണി' എന്ന ആരോപണത്തിന് ശക്തി പകരുന്നു. രാഹുല്‍ മാങ്കൂട്ടത്തിനെതിരായ പരാതിയുമായി യുവതി മുഖ്യമന്ത്രിയെ നേരിട്ട് കണ്ടശേഷമാണ് തിരക്കിട്ട് കേസെടുത്തത് എന്നതിലും, കേസെടുത്ത രീതിയിലും സമയത്തിലും ദുരൂഹതയുണ്ട്. ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ സര്‍ക്കാര്‍ വലിയ പ്രതിരോധത്തില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍, കേസിന്റെ ശ്രദ്ധ തെറ്റിക്കാന്‍ വേണ്ടി മാത്രമാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നേരിട്ടുള്ള ഇടപെടല്‍ ഉണ്ടാകുന്നത്. എം.എല്‍.എ. ആയ വ്യക്തിയെ മതിയായ തെളിവുകളില്ലാതെ അറസ്റ്റ് ചെയ്യുന്നത് കോടതിയില്‍ തിരിച്ചടിയാകുമെന്ന പോലീസ് മേധാവിയുടെ മുന്നറിയിപ്പിനെത്തുടര്‍ന്ന്, ഒരു ഐ.പി.എസ്. ഉദ്യോഗസ്ഥയെ പരാതിക്കാരിയുമായി സംസാരിക്കാന്‍ ചുമതലപ്പെടുത്തിയെന്ന വിവരങ്ങള്‍ ഈ രാഷ്ട്രീയ ഗൂഢാലോചന എത്രത്തോളം ആസൂത്രിതമാണെന്ന് വ്യക്തമാക്കുന്നു. ഇത്തരത്തില്‍ തിരക്കിട്ട് കേസ് എടുക്കാനുള്ള തീരുമാനമെടുത്തതും, സ്വര്‍ണ്ണക്കൊള്ള മൂടിവയ്ക്കാന്‍ തരംതാഴ്ന്ന നീക്കങ്ങള്‍ നടത്തുന്നതും സി.പി.എം.-ബി.ജെ.പി. കൂട്ടുകെട്ടിന്റെ വ്യക്തമായ ലക്ഷ്യത്തോടെയുള്ള നീക്കങ്ങളുടെ ഫലമാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കരിവാരിത്തേക്കാന്‍ ഇതേ തന്ത്രം സി.പി.എം. പ്രയോഗിച്ചിരുന്നു. എന്നിട്ടും സി.പി.എം. നാണം കെട്ട ആ അടവ് തന്നെയാണ് വീണ്ടും ഉപയോഗിക്കുന്നത്. ഒന്ന് മാറ്റിപ്പിടിച്ചുകൂടേ എന്ന് ജനങ്ങള്‍ പോലും ഇന്ന് ചോദിച്ചു തുടങ്ങിയിരിക്കുന്നു. ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള എത്രയൊക്കെ മൂടിവെക്കാന്‍ ശ്രമിച്ചാലും, സത്യം ജനങ്ങള്‍ക്ക് മുന്നില്‍ മറനീക്കി പുറത്തുവരും. അതിനുവേണ്ടി സ്ത്രീവിഷയം എന്നല്ല, മറ്റെന്തു വിഷയങ്ങള്‍ കൊണ്ടു വന്നാലും ഈ രഹസ്യ കൂട്ടുകെട്ടിന് രാഷ്ട്രീയമായി രക്ഷയുണ്ടാകില്ല. പിണറായി സര്‍ക്കാരിന്റെ ഈ നെറികെട്ട നീക്കങ്ങളെ നന്നായി മനസ്സിലാക്കുന്ന പൊതുജനം, വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിലടക്കം ബാലറ്റിലൂടെ വ്യക്തമായ മറുപടി നല്‍കും എന്നത് തീര്‍ച്ചയാണ്. സ്വര്‍ണ്ണക്കൊള്ള മറയ്ക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തിനെതിരായ ലൈംഗിക ആരോപണത്തിന് അമിത പ്രാധാന്യം നല്‍കുന്നതിലൂടെ, സി.പി.എം.-ബി.ജെ.പി. കൂട്ടുകെട്ട് അവരുടെ രാഷ്ട്രീയത്തിന്റെ പഴകിയ മുഖവും, മാറ്റമില്ലാത്ത ഗൂഢലക്ഷ്യങ്ങളും ഒരിക്കല്‍ കൂടി ജനങ്ങളുടെ മുന്നില്‍ തുറന്നു കാട്ടിയിരിക്കുകയാണ്. അഴിമതിയില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ഈ തരംതാഴ്ന്ന രാഷ്ട്രീയം ഈ കൂട്ടുകെട്ടിന് കനത്ത തിരിച്ചടിയാകും എന്നതില്‍ സംശയമില്ല.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10