Logo
Wed, Jun 17, 2026 • 11:56 PM
LIVE TV
Watch

No business videos available

No Middle East videos available

ലഖ്നൗവില്‍ റണ്‍മഴ; അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ വിജയം; പരമ്പര


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 17, 2026
1 min read
SHARE:
SAVE: Login to save

ലഖ്നൗവില്‍ റണ്‍മഴ; അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ വിജയം; പരമ്പര

ലഖ്നൗ: ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെയും ഇഷാന്‍ കിഷന്റെയും സെഞ്ച്വറി കരുത്തില്‍ അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 170 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. ലഖ്നൗ ഏകാന സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.5 ഓവറില്‍ 402 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന്റെ പോരാട്ടം 232 റണ്‍സില്‍ അവസാനിച്ചു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. പരമ്പരയിലെ ആദ്യ മത്സരത്തിലും ഇന്ത്യ ജയിച്ചിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ യശസ്വി ജയ്സ്വാളിനെ (4) നഷ്ടമായെങ്കിലും പിന്നീട് ഗില്ലും രോഹിത് ശര്‍മ്മയും ചേര്‍ന്ന് ടീമിനെ മുന്നോട്ട് നയിച്ചു. രോഹിത് 48 റണ്‍സെടുത്ത് നില്‍ക്കെ റാഷിദ് ഖാന് വിക്കറ്റ് നല്‍കി മടങ്ങി. തുടര്‍ന്ന് ക്രീസിലെത്തിയ ഇഷാന്‍ കിഷനെ കൂട്ടുപിടിച്ച് ശുഭ്മാന്‍ ഗില്‍ അഫ്ഗാന്‍ ബൗളര്‍മാരെ നിലംപരിശാക്കുകയായിരുന്നു. ഗില്‍ 110 പന്തില്‍ 154 റണ്‍സും, ഇഷാന്‍ കിഷന്‍ 79 പന്തില്‍ 125 റണ്‍സും നേടി. ഗില്‍ 77 പന്തിലും ഇഷാന്‍ 71 പന്തിലുമാണ് സെഞ്ച്വറി തികച്ചത്.

ഒരു ഘട്ടത്തില്‍ ഇന്ത്യ ഏകദിനത്തിലെ തങ്ങളുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറായ 418 റണ്‍സ് മറികടക്കുമെന്ന് തോന്നിച്ചെങ്കിലും ഇരുവരും പുറത്തായതിന് പിന്നാലെ തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണതോടെ സ്‌കോര്‍ 402-ല്‍ ഒതുങ്ങുകയായിരുന്നു. 403 റണ്‍സിന്റെ കൂറ്റന്‍ ലക്ഷ്യവുമായി ഇറങ്ങിയ അഫ്ഗാനിസ്ഥാന് വേണ്ടി റഹ്‌മത്ത് ഷാ (79) മാത്രമാണ് തിളങ്ങിയത്. ഓപ്പണര്‍മാരായ റഹ്‌മാനുള്ള ഗുര്‍ബാസ് (41), സെദിഖുള്ള അടല്‍ (42) എന്നിവര്‍ മികച്ച തുടക്കം നല്‍കിയെങ്കിലും മധ്യനിര തകരുകയായിരുന്നു. 7.3 ഓവറില്‍ അഫ്ഗാന്‍ സ്‌കോര്‍ 52-ല്‍ നില്‍ക്കെ ഗുര്‍ബാസിനെ പുറത്താക്കി അര്‍ഷ്ദീപ് സിങ്ങാണ് ഇന്ത്യയുടെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. ബൗളിങ്ങില്‍ ഇന്ത്യക്ക് വേണ്ടി അര്‍ഷ്ദീപ് സിങ്ങും ഗുര്‍ണൂര്‍ ബ്രാറും മികച്ച പ്രകടനം പുറത്തെടുത്തു.

ഫാസ്റ്റ് ബൗളര്‍ പ്രിന്‍സ് യാദവിന്റെ അരങ്ങേറ്റത്തിന് സാക്ഷ്യം വഹിച്ച മത്സരത്തില്‍ മൂന്ന് മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങിയത്. പരിക്കേറ്റ നിതീഷ് കുമാര്‍ റെഡ്ഡിക്ക് പുറമെ ഹര്‍ഷ് ദുബെ, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ക്ക് പകരം പ്രിന്‍സ് യാദവ്, യശസ്വി ജയ്സ്വാള്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ടീമിലിടം നേടി.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10