Logo
CHANGE MODE
Fri, Jun 05, 2026 • 05:34 PM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

ഇന്ത്യയും യുകെയും സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവച്ചു; ചരിത്രപരമായ നാഴികക്കല്ലെന്ന് പ്രസ്താവന


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 06, 2025
1 min read Updated: June 04, 2026
Share:

ഇന്ത്യയും യുകെയും സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവച്ചു; ചരിത്രപരമായ നാഴികക്കല്ലെന്ന് പ്രസ്താവന
ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍, ഇന്ത്യയും യു കെയും ഏറെ നാളായി കാത്തിരുന്ന ചരിത്രപരമായ വ്യാപാര കരാര്‍ ഒപ്പുവച്ചതായി ഇരു രാജ്യങ്ങളും അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറും തമ്മില്‍ നടന്ന ടെലിഫോണ്‍ സംഭാഷണത്തെ തുടര്‍ന്നാണ് ഈ സുപ്രധാന പ്രഖ്യാപനം. ഈ നീക്കം സമഗ്രമായ തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കുമെന്നും ഇന്ത്യയുടെയും യുകെയുടെയും സമ്പദ്വ്യവസ്ഥകളില്‍ വ്യാപാരം, നിക്ഷേപം, വളര്‍ച്ച, തൊഴിലവസരങ്ങള്‍, നൂതനാശയങ്ങള്‍ എന്നിവ ത്വരിതപ്പെടുത്തുമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. ഇതൊരു 'ചരിത്രപരമായ നാഴികക്കല്ല്' ആണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. വിസ്‌കി, നൂതന നിര്‍മ്മാണ സാമഗ്രികളുടെ ഭാഗങ്ങള്‍, ആട്ടിറച്ചി, സാല്‍മണ്‍, ചോക്ലേറ്റുകള്‍, ബിസ്‌കറ്റുകള്‍ തുടങ്ങിയ ഭക്ഷ്യോത്പന്നങ്ങള്‍ എന്നിവയുടെ താരിഫ് കുറയ്ക്കുന്നതാണ് കരാറിലെ പ്രധാന വ്യവസ്ഥകള്‍. വാഹന ഇറക്കുമതിക്ക് ഇരുപക്ഷത്തും ക്വാട്ടകളും നിശ്ചയിച്ചിട്ടുണ്ട്. പ്രധാനമന്ത്രി മോദിയും സ്റ്റാര്‍മറും സംയുക്ത പ്രസ്താവനയില്‍, ലോകത്തിലെ രണ്ട് വലിയ തുറന്ന വിപണികളായ രാജ്യങ്ങള്‍ തമ്മിലുള്ള ഈ സുപ്രധാന കരാറുകള്‍ വ്യാപാരികള്‍ക്ക് പുതിയ അവസരങ്ങള്‍ തുറക്കുമെന്നും സാമ്പത്തിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുമെന്നും ജനങ്ങള്‍ തമ്മിലുള്ള ബന്ധം ആഴത്തിലാക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. 'ലോകമെമ്പാടുമുള്ള സമ്പദ്വ്യവസ്ഥകളുമായുള്ള സഖ്യങ്ങള്‍ ശക്തിപ്പെടുത്തുന്നതും വ്യാപാര തടസ്സങ്ങള്‍ കുറയ്ക്കുന്നതും സുരക്ഷിതവുമായ സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള പദ്ധതിയുടെ' ഭാഗമാണെന്ന് യുകെ പ്രധാനമന്ത്രി സ്റ്റാര്‍മര്‍ പ്രസ്താവനയില്‍ പറയുന്നു. ആഗോള വിപണികള്‍ക്കായി ഉല്‍പ്പന്നങ്ങളും സേവനങ്ങളും സംയുക്തമായി വികസിപ്പിക്കുന്നതിന് ഇരു രാജ്യങ്ങള്‍ക്കും പുതിയ സാധ്യതകള്‍ ഈ സ്വതന്ത്ര വ്യാപാര കരാര്‍ നല്‍കുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. സ്റ്റാര്‍മറെ ഉടന്‍ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. ട്രംപിന്റെ താരിഫ് ഭീഷണികള്‍ ആഗോള വ്യാപാര വ്യവസ്ഥയെ താളം തെറ്റിച്ച സാഹചര്യത്തില്‍, അമേരിക്കയുമായി ഉഭയകക്ഷി കരാറുകളിലൂടെ താരിഫ് ഒഴിവാക്കാന്‍ ഇരു രാജ്യങ്ങളും ശ്രമിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് യുകെ-ഇന്ത്യ വ്യാപാര കരാറിന് ലണ്ടനിലും ന്യൂഡല്‍ഹിയിലും ഊന്നല്‍ നല്‍കിയത്. വാഹന വിപണി ഉള്‍പ്പെടെ ദീര്‍ഘകാലമായി സംരക്ഷിച്ചുപോന്ന ഇന്ത്യന്‍ വിപണികള്‍ തുറന്നുകൊടുക്കുന്നതിന്റെ സൂചനയാണ് ഈ കരാര്‍. അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയ പ്രധാന പാശ്ചാത്യ ശക്തികളുമായുള്ള ഇന്ത്യയുടെ ഭാവി വ്യാപാര സമീപനങ്ങള്‍ക്ക് ഇതൊരു മാതൃകയായേക്കാം. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോയതിന് ശേഷം കരാറിനായുള്ള ചര്‍ച്ചകള്‍ 2022 ജനുവരിയിലാണ് ആരംഭിച്ചത്. ചര്‍ച്ചകള്‍ തുടങ്ങിയതിന് ശേഷം ബ്രിട്ടനില്‍ നാല് പ്രധാനമന്ത്രിമാര്‍ മാറി. കഴിഞ്ഞ വര്‍ഷം ഇരു രാജ്യങ്ങളിലും തിരഞ്ഞെടുപ്പുകള്‍ നടന്നു. യുകെയിലെ രാഷ്ട്രീയമായ അസ്ഥിരതകളാണ് ചര്‍ച്ചകള്‍ വൈകിപ്പിച്ചത്  
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10