Logo
Sun, Jun 07, 2026 • 03:54 PM
LIVE TV
Watch

No business videos available

No Middle East videos available

ലോകകപ്പ് ആവേശം പരകോടിയിൽ; ഗ്രൂപ്പ് സി, ഡി പോരാട്ടങ്ങൾ പ്രവചനാതീതം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 07, 2026
1 min read
SHARE:
SAVE: Login to save

ലോകകപ്പ് ആവേശം പരകോടിയിൽ; ഗ്രൂപ്പ് സി, ഡി പോരാട്ടങ്ങൾ പ്രവചനാതീതം

ഭൂഗോളത്തിന്റെ നെഞ്ചിടിപ്പ് കൂട്ടി കാല്‍പന്തിന്റെ മഹാമാമാങ്കത്തിന് വീണ്ടും കളമൊരുങ്ങിയിരിക്കുകയാണ്. ഭൂമിയിലെ ഏറ്റവും വലിയ കായികമേളയുടെ ആവേശം അതിന്റെ പരകോടിയില്‍ നില്‍ക്കുമ്പോള്‍ ആരാധകരുടെ കണ്ണുകള്‍ ഗ്രൂപ്പ് സിയിലേക്കും ഡിയിലേക്കും നീളുന്നു. വമ്പന്മാരുടെ തിരിച്ചുവരവും ദശാബ്ദങ്ങളുടെ ചരിത്രം തിരുത്താന്‍ എത്തുന്ന അട്ടിമറി വീരന്മാരും ചേരുമ്പോള്‍ ഇത്തവണത്തെ ഗ്രൂപ്പ് മത്സരങ്ങള്‍ തീപ്പാറും എന്നതിൽ തർക്കമില്ല.

ഗ്രൂപ്പ് സി

വൻശക്തികളുടെ പോരാട്ടങ്ങളും അട്ടിമറി വീരന്മാരുടെ ഉദയവും കൊണ്ട് ഇത്തവണത്തെ ഗ്രൂപ്പ് മത്സരങ്ങള്‍ പ്രവചനാതീതമായി മാറിക്കഴിഞ്ഞു. ടൂര്‍ണമെന്റിലെ ഏറ്റവും ശ്രദ്ധേയമായ ഗ്രൂപ്പ് സിയില്‍, അഞ്ച് വട്ട ചാമ്പ്യന്മാരായ ബ്രസീലിലേക്ക് തന്നെയാണ് ഏവരുടേയും കണ്ണുകള്‍ നീളുന്നത്. നെയ്മറിന്റെ മാന്ത്രികതയും വിനീഷ്യസ് ജൂനിയറിന്റെ അസാധ്യ വേഗതയും ഒത്തുചേരുമ്പോള്‍, തന്ത്രജ്ഞനായ കോച്ച് കാര്‍ലോ ആന്‍സലോട്ടിയുടെ കീഴില്‍ കാനറികള്‍ക്ക് ഒരൊറ്റ ലക്ഷ്യമേയുള്ളൂ; ആ പഴയ ലോകകപ്പ് ശാപങ്ങള്‍ കഴുകിക്കളയുക. ആക്രമണ ഫുട്‌ബോള്‍ തന്നെയാണ് ബ്രസീലിന്റെ എക്കാലത്തെയും വലിയ കരുത്ത്.

എന്നാൽ അവരെ തടയാന്‍ വരുന്നത് കഴിഞ്ഞ തവണത്തെ റണ്ണേഴ്സ് അപ്പായ മൊറോക്കോയാണ്. അഷ്റഫ് ഹക്കിമിയുടെ പ്രതിരോധക്കരുത്തിലും ബ്രാഹിം ഡയസിന്റെ വേഗതയിലും അവർ ബ്രസീലിനെപ്പോലും വെല്ലുവിളിക്കാന്‍ പോന്നവരാണ്. ഒപ്പം 1998-ന് ശേഷം ലോകവേദിയിലേക്ക് തിരിച്ചെത്തുന്ന സ്‌കോട്ട്ലന്‍ഡിന്റെ കണിശതയും, കടുത്ത ആഭ്യന്തര രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയിലും 52 വര്‍ഷത്തിന് ശേഷം യോഗ്യത നേടിയ ഹെയ്തിയുടെ പോരാട്ടവീര്യവും കൂടിയാകുമ്പോള്‍ ഗ്രൂപ്പ് സി അക്ഷരാര്‍ത്ഥത്തില്‍ ഒരു യുദ്ധക്കളമായി മാറും.

ഗ്രൂപ്പ് ഡി

ഇനി ഗ്രൂപ്പ് ഡിയിലേക്ക് നോക്കുകയാണെങ്കില്‍, ആതിഥേയരായ യുണൈറ്റഡ് സ്റ്റേറ്റ്സിന് കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല. സൂപ്പര്‍ താരം ക്രിസ്റ്റ്യന്‍ പുലിസിക്കിന്റെ നേതൃത്വത്തില്‍ ഇറങ്ങുന്ന യു.എസിന്റെ വേഗതയേറിയ ഹൈ-പ്രസ്സിങ് ഗെയിം തന്നെയാണ് അവരുടെ പ്രധാന പ്രത്യേകത. എങ്കിലും നിലവിലെ മോശം ഫോം അവർക്ക് കടുത്ത സമ്മര്‍ദ്ദം നല്‍കുന്നുണ്ട്.

ഇവരുടെ വഴി തടയാന്‍ വരുന്നത് യുവരക്തം തുടിക്കുന്ന, പ്രവചനാതീത ശൈലിയുമായി എത്തുന്ന തുര്‍ക്കിയാണ്. കൂടെ 2022-ല്‍ റൗണ്ട് ഓഫ് 16 വരെ എത്തിയ ഓസ്ട്രേലിയയുടെ കഠിനാധ്വാനവും, ശാരീരിക കരുത്ത് കൊണ്ട് കളം നിറയുന്ന പരാഗ്വേയും ചേരുമ്പോള്‍ ഗ്രൂപ്പ് ഡിയില്‍ ആര് ആരെ വീഴ്ത്തുമെന്ന് പ്രവചിക്കുക അസാധ്യമാണ്.

വമ്പന്മാര്‍ വീഴുമോ അതോ പുതിയ ചരിത്രം പിറക്കുമോ എന്നാണ് ഈ ഗ്രൂപ്പുകളില്‍ നിന്നറിയേണ്ടത്. പ്രവചനങ്ങള്‍ക്കപ്പുറമുള്ള ഈ ഫുട്‌ബോള്‍ പൂരത്തിന്റെ ആവേശത്തിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10