വഖഫ് ബില്‍: മുസ്‌ളിം സമുദായത്തെ ഒറ്റപ്പെടുത്താനുള്ള നീക്കമെന്ന് കെ രാധാകൃഷ്ണന്‍ എംപി; കേരളത്തിന്റെ പ്രമേയം അറബിക്കടലിലെന്ന് സുരേഷ്‌ഗോപി
Jaihind TV News Report
Jaihind TV Web Desk
April 02, 2025
1 min read
•
Updated: June 03, 2026
വഖഫ് ഭേദഗതി ബില്ലിലൂടെ മുസ്‌ലിം സമൂഹത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സിപിഎം പ്രതിനിധി കെ. രാധാകൃഷണന്‍. ബില്‍ ന്യൂനപക്ഷവിരുദ്ധമാണ്. അതുകൊണ്ടു തന്നെ സിപിഎം എതിര്‍ക്കുന്നുവെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. കേരളത്തില്‍ ദേവസ്വം ബോര്‍ഡില്‍ ക്രൈസ്തവനെന്നു തോന്നിക്കുന്ന ഒരാളുടെ പേരു കണ്ടപ്പോള്‍ തന്നെ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. അങ്ങനെയിരിക്കെ വഖഫ് ബോര്‍ഡില്‍ മറ്റു മതസ്ഥരെ ഉള്‍ക്കൊള്ളിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ബില്‍ പാസാകുന്നതോടെ കേരള നിയമസഭ പാസാക്കിയ പ്രമേയം അറബിക്കടലില്‍ കളയേണ്ടി വരുമെന്ന് സുരേഷ് ഗോപി പറഞ്ഞു. 1987-ല്‍ ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട് നടന്ന സമരത്തെക്കുറിച്ച് പറയുന്നതിനിടെയാണ്കേരളത്തിലെ 'ബഹുമാനപ്പെട്ട മന്ത്രി സുരേഷ് ഗോപി ഇക്കാര്യം ശ്രദ്ധിക്കുന്നുണ്ടെ'ന്ന് കെ. രാധാകൃഷ്ണന്‍ പറഞ്ഞു.
സുരേഷ് ഗോപിയുടെ പേര് പരാമര്‍ശിച്ചതിനെത്തുടര്‍ന്ന് ചെയറിലുണ്ടായിരുന്ന ദിലീപ് സൈകിയ, അദ്ദേഹത്തിന് എന്തെങ്കിലും വിശദീകരിക്കാനുണ്ടോയെന്ന് ചോദിച്ചു. ആവശ്യമില്ലാതെയാണ് തന്റെ പേര് ഇപ്പോള്‍ വലിച്ചിഴച്ചതെന്ന് പറഞ്ഞ സുരേഷ് ഗോപി കേരള നിയമസഭയില്‍ പാസാക്കിയ പ്രമേയം അറബിക്കടലിൽ മുങ്ങിപ്പോകുമെന്ന് മറുപടി പറയുകയായിരുന്നു.
മധുര പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നതിനിടെ വഖഫ് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ വേണ്ടി എത്തുകയായിരുന്നു കെ രാധാകൃഷ്ണന്‍. ഏപ്രില്‍ ഒന്നു മുതല്‍ കെ രാധാകൃഷ്ണന്‍ ഉള്‍പ്പടെ നാല് സിപിഎം പ്രതിനിധികള്‍ സഭയില്‍ ഉണ്ടാവില്ലെന്ന് സ്പീക്കറെ രേഖാമൂലം അറിയിച്ചിരുന്നു. ഇത് വിവാദമായതോടെ മധുരയില്‍ നിന്ന് കെ. രാധാകൃഷ്ണന്‍ ഡല്‍ഹിയിലേയ്ക്ക് തിരിച്ചെത്തുകയായിരുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10