Logo
Mon, Aug 10, 2026 • 03:44 PM
LIVE TV
Watch

No business videos available

No Middle East videos available

"നരേന്ദ്ര മോദിയുടെ വ്യാജ പ്രതിച്ഛായ തകർന്നു"; ഡൽഹി സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ രാഹുൽ ഗാന്ധിയുടെ ലേഖനം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 10, 2026
1 min read
SHARE:
SAVE: Login to save

"നരേന്ദ്ര മോദിയുടെ വ്യാജ പ്രതിച്ഛായ തകർന്നു"; ഡൽഹി സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ രാഹുൽ ഗാന്ധിയുടെ ലേഖനം

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സമരം ചെയ്ത വിദ്യാർഥികൾക്ക് നേരെ നടന്ന പൊലീസ് അതിക്രമത്തിൽ കേന്ദ്ര സർക്കാരിനെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും രൂക്ഷമായി വിമർശിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ചോദ്യങ്ങൾ ചോദിക്കുന്ന തലമുറയെ അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ആരോപിച്ച അദ്ദേഹം, സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു. 'ദി ഹിന്ദു' പത്രത്തിൽ എഴുതിയ ലേഖനത്തിലൂടെയാണ് രാഹുൽ ഗാന്ധി കേന്ദ്രത്തിനെതിരെയുള്ള പോരാട്ടം കടുപ്പിച്ചത്.

ജൂലൈ 20-ന് നടന്ന വിദ്യാർഥി പ്രതിഷേധം നീതിയുക്തമായ വിദ്യാഭ്യാസ സംവിധാനത്തിനും ചോദ്യക്കടലാസ് ചോർച്ചയ്‌ക്കെതിരെയുമുള്ള ചെറുത്തുനിൽപ്പായിരുന്നുവെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. എന്നാൽ, പ്രക്ഷോഭകരെ കണ്ണീർവാതകവും ലാത്തിച്ചാർജ്ജും പെല്ലറ്റ് തോക്കുകളും ഉപയോഗിച്ചാണ് ക്രൂരമായി നേരിട്ടത്. 19 വയസ്സുകാരനായ സാഹിൽ ലോചാബ് എന്ന വിദ്യാർഥിയുടെ ശരീരത്തിൽ നൂറിലധികം പെല്ലറ്റുകൾ തറച്ചുകയറിയെന്നും കാഴ്ചശക്തി പോലും നഷ്ടപ്പെടാവുന്ന അവസ്ഥയിലാണെന്നും അദ്ദേഹം വിവരിച്ചു. പെൺകുട്ടികൾക്കും പ്രായപൂർത്തിയാകാത്തവർക്കും നേരെ പോലും പൊലീസ് അതിക്രമമുണ്ടായെന്നും ബീഹാറിലെ സിവാനിൽ എ.കെ 47 തോക്കുകൾ വരെ ഉപയോഗിച്ചെന്നും രാഹുൽ ആരോപിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഡൽഹി പൊലീസും റാപ്പിഡ് ആക്ഷൻ ഫോഴ്‌സും (RAF) നടത്തിയ ഈ നടപടിയുടെ ഉത്തരവാദിത്തത്തിൽ നിന്ന് അമിത് ഷായ്ക്ക് ഒഴിഞ്ഞുമാറാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആക്രമണത്തിന് ആഭ്യന്തരമന്ത്രി ഉത്തരവിട്ടിട്ടുണ്ടെങ്കിൽ അദ്ദേഹം കുറ്റക്കാരനാണ്, ഇനി വിവരമറിഞ്ഞിട്ടില്ലെങ്കിൽ അത് ഭരണപരമായ പരാജയമാണ്; അതിനാൽ ഏത് രീതിയിൽ നോക്കിയാലും അമിത് ഷാ രാജിവെക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. വിഷയത്തിൽ പാർലമെന്റിൽ ചർച്ച അനുവദിക്കാത്തതിനെയും അദ്ദേഹം വിമർശിച്ചു.

വിദ്യാർഥികൾക്ക് നേരെ നടന്ന ക്രൂരതകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായയ്ക്ക് വലിയ മങ്ങലേൽപ്പിച്ചതായി രാഹുൽ പറഞ്ഞു. ജനാധിപത്യപരമായി പ്രതിഷേധിച്ച യുവാക്കളോട് പ്രധാനമന്ത്രി 'ക്ഷമിക്കുന്നു' എന്ന രീതിയിലുള്ള പ്രതികരണങ്ങൾ അസംബന്ധമാണ്. രാജ്യത്തെ യുവത്വം ഉണർന്നുകഴിഞ്ഞെന്നും ഉത്തരവാദികളായവർ ശിക്ഷിക്കപ്പെടുംവരെ പ്രതിപക്ഷം പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജൂലൈ 20-ലെ അതിക്രമങ്ങളെക്കുറിച്ച് സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്, പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തുടങ്ങിയ നേതാക്കളും ഈ ആവശ്യത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കേസിൽ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ സംരക്ഷിക്കാൻ ഡൽഹി ഹൈക്കോടതിയും നിർദേശം നൽകിയിട്ടുണ്ട്.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10