Logo
Sat, Jun 13, 2026 • 02:25 PM
LIVE TV
Watch

No business videos available

No Middle East videos available

'എല്ലാത്തിലും വലുത് പ്രസ്ഥാനമെന്ന് വിശ്വസിച്ച മാതൃകാ പുരുഷൻ'; കെ.പി ധനപാലന്റെ വിയോഗത്തിൽ കെ.സി വേണുഗോപാൽ അനുശോചിച്ചു


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 30, 2026
1 min read Updated: June 13, 2026
SHARE:
SAVE: Login to save

'എല്ലാത്തിലും വലുത് പ്രസ്ഥാനമെന്ന് വിശ്വസിച്ച മാതൃകാ പുരുഷൻ'; കെ.പി ധനപാലന്റെ വിയോഗത്തിൽ കെ.സി വേണുഗോപാൽ അനുശോചിച്ചു

ന്യൂഡൽഹി: കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവും മുൻ എംപിയുമായ കെ.പി ധനപാലന്റെ നിര്യാണത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി അഗാധമായ ദുഃഖം രേഖപ്പെടുത്തി. പ്രസ്ഥാനമാണ് എല്ലാത്തിലും വലുതെന്ന് വിശ്വസിച്ച പകരം വയ്ക്കാനില്ലാത്ത അച്ചടക്കമുള്ള മാതൃകാ നേതാവായിരുന്നു കെ.പി ധനപാലനെന്ന് അദ്ദേഹം അനുസ്മരിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർട്ടി സീറ്റ് നൽകുകയും, പ്രചരണം ആരംഭിച്ച ശേഷം പിന്നീട് ചില രാഷ്ട്രീയ സാഹചര്യങ്ങളാൽ മാറിനിൽക്കേണ്ടി വരികയും ചെയ്ത വേദന നിറഞ്ഞ ഓർമ്മയാണ് ധനപാലനെ കുറിച്ച് ഓർക്കുമ്പോൾ എപ്പോഴും മനസ്സിലേക്ക് ഓടിയെത്തുന്നതെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു. ആ ഘട്ടത്തിൽ പോലും ഒരിക്കലും പാർട്ടിയെ തള്ളിപ്പറയാൻ അദ്ദേഹം തയ്യാറായില്ല. കോൺഗ്രസ് പ്രസ്ഥാനമാണ് എല്ലാത്തിലും വലുത് എന്ന് പ്രഖ്യാപിച്ച്, പൂർണ്ണ അച്ചടക്കത്തോടെ അദ്ദേഹം മാറിനിന്നത് രാഷ്ട്രീയ രംഗത്തെ വലിയൊരു മാതൃകയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാക്കാലത്തും പാർട്ടിയുടെ തീരുമാനങ്ങൾക്കൊപ്പം നിന്ന നേതാവായിരുന്നു കെ.പി ധനപാലൻ. 2009-ൽ ലോക്‌സഭയിലേക്ക് മത്സരിക്കാനുള്ള പാർട്ടി നിർദ്ദേശം ശിരസാവഹിച്ച അദ്ദേഹം മികച്ച വിജയം നേടി പാർലമെന്റിലെത്തി. സൗമ്യമായ മുഖവും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും ആദർശവുമായിരുന്നു അദ്ദേഹത്തിന്റെ കൈമുതൽ. അതുകൊണ്ടുതന്നെ എതിർ രാഷ്ട്രീയ ചേരികളിലുള്ളവർക്ക് പോലും അദ്ദേഹം എക്കാലത്തും സ്വീകാര്യനായിരുന്നു. विभिन्न മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ വിയോഗം കോൺഗ്രസ് പ്രസ്ഥാനത്തിന് മാത്രമല്ല, പൊതുസമൂഹത്തിന് തന്നെ തീരാനഷ്ടമാണെന്ന് വേണുഗോപാൽ പറഞ്ഞു.

ചാലക്കുടി എംപി, എറണാകുളം ഡിസിസി പ്രസിഡന്റ്, കെപിസിസി വൈസ് പ്രസിഡന്റ് എന്നീ പദവികൾ വഹിച്ച അദ്ദേഹം നിസ്വാർത്ഥനായ ഒരു സേവകനായിരുന്നു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച് അദ്ദേഹം ആർജ്ജിച്ചെടുത്ത ജനകീയ അടിത്തറയാണ് അദ്ദേഹത്തെ കരുത്തനായ നേതാവാക്കി വളർത്തിയത്. താനും ധനപാലനും തമ്മിൽ എക്കാലത്തും ശക്തമായ ആത്മബന്ധമുണ്ടായിരുന്നുവെന്നും, 2009 മുതൽ 2014 വരെയുള്ള കാലഘട്ടത്തിൽ ലോക്‌സഭയിൽ ഒരുമിച്ച് പ്രവർത്തിക്കാൻ സാധിച്ചിട്ടുണ്ടെന്നും കെ.സി വേണുഗോപാൽ ഓർമ്മിച്ചു. ഏത് തിരക്കുകൾക്കിടയിലും മണ്ഡലത്തെയും ജനങ്ങളെയും മറക്കാത്ത അദ്ദേഹം വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങളിലേക്ക് കടന്നുവരുന്ന ഓരോരുത്തർക്കും മികച്ചൊരു മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10