Logo
CHANGE MODE
Wed, Jun 03, 2026 • 06:58 PM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

സര്‍ക്കാര്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ ഭൂവുടമ കത്തോലിക്കാ സഭ; RSS അടുത്തതായി ലക്ഷ്യമിടുന്നത് ക്രിസ്ത്യാനികളുടെ ഭൂമി ?


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
April 05, 2025
1 min read Updated: May 18, 2026
Share:

സര്‍ക്കാര്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ ഭൂവുടമ കത്തോലിക്കാ സഭ; RSS അടുത്തതായി ലക്ഷ്യമിടുന്നത് ക്രിസ്ത്യാനികളുടെ ഭൂമി ?
പ്രതിപക്ഷ എതിര്‍പ്പിനെ മറികടന്ന് പാര്‍ലമെന്റില്‍ വഖഫ് (ഭേദഗതി) ബില്‍ പാസാക്കിയതിനുശേഷം, കത്തോലിക്കാ സഭയുടെ കൈവശമുള്ള ഭൂമിയിലേക്ക് ആര്‍എസ്എസ് ശ്രദ്ധ തിരിക്കുന്നതായി സൂചന. സംഘപരിവാര്‍ മുഖപത്രമായ ഓര്‍ഗനൈസര്‍ മാസികയില്‍ വന്ന ലേഖനത്തിലാണ് ഇതു സംബന്ധിച്ച പരാമര്‍ശങ്ങള്‍ ഉള്ളത്. വിവാദമായതോടെ ലേഖനം ഓര്‍ഗനൈസര്‍ പിന്‍വലിച്ചിട്ടുണ്ട്. ''ഇന്ത്യയില്‍ ആര്‍ക്കാണ് കൂടുതല്‍ ഭൂമി ? കത്തോലിക്കാ സഭ vs വഖഫ് ബോര്‍ഡ് ചര്‍ച്ച'' എന്ന തലക്കെട്ടിലുള്ള ഓര്‍ഗനൈസര്‍ ലേഖനത്തില്‍, കത്തോലിക്കാ സ്ഥാപനങ്ങള്‍ കൈവശം വയ്ക്കുന്നത് 7 കോടി ഹെക്ടറാണെന്ന് അവകാശപ്പെടുന്നു. സര്‍ക്കാര്‍ കഴിഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഭൂവുടമ ഇവരാണെന്നും ഓര്‍ഗനൈസര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ''ഗവണ്‍മെന്റ് ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ വെബ്സൈറ്റ് അനുസരിച്ച്, 2021 ഫെബ്രുവരിയിലെ കണക്കനുസരിച്ച്, ഇന്ത്യന്‍ സര്‍ക്കാരിന് ഏകദേശം 15,531 ചതുരശ്ര കിലോമീറ്റര്‍ ഭൂമി ഉണ്ടായിരുന്നു. വഖഫ് ബോര്‍ഡിന് വിവിധ സംസ്ഥാനങ്ങളിലായി ഗണ്യമായ ഭൂമി പാഴ്സലുകള്‍ ഉണ്ടെങ്കിലും, അത് ഇന്ത്യയിലെ കത്തോലിക്കാ സഭയുടെ കൈവശമുള്ളതിനേക്കാള്‍ കൂടുതലല്ല,'' Organiser.org-ല്‍ പോസ്റ്റ് ചെയ്ത ശശാങ്ക് കുമാര്‍ ദ്വിവേദിയുടെ ലേഖനത്തില്‍ പറയുന്നു. വഖഫ് സ്വത്തുക്കള്‍ നിയന്ത്രിക്കുന്നതിനും തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനും സര്‍ക്കാരിന് കാര്യമായ അധികാരങ്ങള്‍ നല്‍കുന്നതാണ് വഖഫ് (ഭേദഗതി) ബില്‍. മതപരമായ ആവശ്യങ്ങള്‍ക്കായി ഒരു മുസ്ലീം നല്‍കുന്ന വഖഫ് സ്വത്തില്‍ സര്‍ക്കാരിന് ഇടപെടാന്‍ അധികാരം നല്‍കുന്നതാണ് ഈ ബില്ലെന്നായിരുന്നു പ്രധാന വിമര്‍ശനം. വിവാദപരമായ നിയമനിര്‍മ്മാണം പാസാക്കുന്നതിനും പ്രതിപക്ഷത്തെ രാഷ്ട്രീയമായി ആക്രമിക്കാനും കേരള കാത്തലിക് ബിഷപ്പ്‌സ് കൗണ്‍സില്‍ നല്‍കിയ പിന്തുണ ബിജെപി ഉപയോഗിച്ചു. വഖഫിനു ശേഷം കത്തോലിക്കാ സഭയെ ലക്ഷ്യം വച്ചുള്ള സമാനമായ ഒരു നീക്കത്തിനുള്ള അജണ്ട ആര്‍ എസ് എസ് നിശ്ചയിക്കുന്നതായി വെബ് പോര്‍ട്ടലിലെ ലേഖനം സൂചന നല്‍കുന്നു. കത്തോലിക്കാ സഭ ഏറ്റെടുത്ത ഭൂമിയുടെ ഭൂരിഭാഗവും ബ്രിട്ടീഷ് കാലഘട്ടത്തിലായിരുന്നുവെന്നും, അവയില്‍ പലതും 'സംശയാസ്പദമായ മാര്‍ഗങ്ങളിലൂടെ' നേടിയതാണെന്നും ലേഖനം ആരോപിക്കുന്നു. സഭയ്ക്ക് പാട്ടത്തിന് നല്‍കിയ ഭൂമി ഏറ്റെടുക്കുന്നതിനുള്ള 1965 ലെ സര്‍ക്കുലറിലേക്ക് സര്‍ക്കാരിന്റെ ശ്രദ്ധ ആകര്‍ഷിക്കുന്നതാണ് ലേഖനം. '1965 ല്‍, ബ്രിട്ടീഷ് സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയ ഏതെങ്കിലും ഭൂമി ഇനി പള്ളി സ്വത്തായി അംഗീകരിക്കില്ലെന്ന് പ്രസ്താവിക്കുന്ന ഒരു സര്‍ക്കുലര്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചു. എന്നിരുന്നാലും, ഈ നിര്‍ദ്ദേശം നടപ്പിലാക്കുന്നതില്‍ പിഴവുണ്ടായി. അതിനാല്‍ സഭയുടെ ഉടമസ്ഥതയിലുള്ള ചില ഭൂമികളുടെ നിയമസാധുത ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല,' എന്ന് ലേഖനത്തില്‍ പറയുന്നു. 'ഈ സ്വത്തുക്കളുടെ ആകെ മൂല്യം ഏകദേശം 20,000 കോടി രൂപയാണ്, ഇത് ഇന്ത്യയുടെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ സഭയെ ഒരു പ്രധാന പങ്കാളിയാക്കി മാറ്റുന്നു. 2012 ലെ കണക്കനുസരിച്ച്, കത്തോലിക്കാ സഭയ്ക്ക് 2,457 ആശുപത്രി ഡിസ്‌പെന്‍സറികള്‍, 240 മെഡിക്കല്‍ അല്ലെങ്കില്‍ നഴ്‌സിംഗ് കോളേജുകള്‍, 28 ജനറല്‍ കോളേജുകള്‍, 5 എഞ്ചിനീയറിംഗ് കോളേജുകള്‍, 3,765 സെക്കന്‍ഡറി സ്‌കൂളുകള്‍, 7,319 പ്രൈമറി സ്‌കൂളുകള്‍, 3,187 നഴ്‌സറി സ്‌കൂളുകള്‍ എന്നിവ രാജ്യത്ത് വിദ്യാഭ്യാസ, ആരോഗ്യ സംരക്ഷണ മേഖലകളിലായി ഉണ്ട്. ബ്രിട്ടീഷ് ഭരണകാലത്താണ് അതിന്റെ ഭൂമിയുടെ ഭൂരിഭാഗവും ഏറ്റെടുത്തത്. 1927 ല്‍, ബ്രിട്ടീഷ് ഭരണകൂടം ഇന്ത്യന്‍ ചര്‍ച്ച് ആക്ട് പാസാക്കി, ഇത് സഭയ്ക്ക് വലിയ തോതിലുള്ള ഭൂമി ഗ്രാന്റുകള്‍ അനുവദിച്ചു,' ലേഖനം പറയുന്നു. ഓര്‍ഗനൈസര്‍ ലേഖനത്തില്‍ വേറെയും വിവാദ പരാമര്‍ശങ്ങളുണ്ട്. 'സഭ നടത്തുന്ന സ്‌കൂളുകളും ആശുപത്രികളും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വ്യക്തികളെ സൗജന്യമായോ കുറഞ്ഞ ചെലവിലോ സേവനങ്ങള്‍ നല്‍കി ആകര്‍ഷിക്കുകയും, അവരെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നു' റിപ്പോര്‍ട്ടു പറയുന്നു. പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ വഖഫ് ബില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന സമയത്താണ് ലേഖനം വന്നിരിക്കുന്നത് എന്നതിനാല്‍ ഇത് ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. കേരളത്തിലെ ഉള്‍പ്പെടെ കൃസ്ത്യന്‍ പള്ളികള്‍ അടുത്തതായി ആര്‍എസ്എസിന്റെ ലക്ഷ്യമാകുന്നു എന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10