Logo
CHANGE MODE
Fri, Jun 05, 2026 • 09:24 AM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

വേണുവിന്റെ മരണം: അനാസ്ഥ അക്കമിട്ട് നിരത്തി റിപ്പോർട്ട്; മെഡിക്കൽ കോളേജിനെ പ്രതിക്കൂട്ടിലാക്കി അന്വേഷണ റിപ്പോർട്ട്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
January 08, 2026
1 min read Updated: June 04, 2026
Share:

വേണുവിന്റെ മരണം: അനാസ്ഥ അക്കമിട്ട് നിരത്തി റിപ്പോർട്ട്; മെഡിക്കൽ കോളേജിനെ പ്രതിക്കൂട്ടിലാക്കി അന്വേഷണ റിപ്പോർട്ട്

തിരുവനന്തപുരം: ഹൃദയാഘാതത്തെത്തുടർന്ന് ചികിത്സ തേടിയ കൊല്ലം പന്മന സ്വദേശി വേണുവിന്റെ മരണത്തിൽ ആരോഗ്യവകുപ്പിന് കീഴിലുള്ള വിവിധ ആശുപത്രികൾക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായി വിദഗ്ധ സമിതിയുടെ റിപ്പോർട്ട്. ചവറയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ (CHC) മുതൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് വരെ രോഗിക്ക് അർഹമായ പരിഗണനയോ ചികിത്സയോ നൽകുന്നതിൽ പരാജയപ്പെട്ടുവെന്ന് നാലംഗ അന്വേഷണ സമിതി കണ്ടെത്തി. പ്രാഥമിക ഘട്ടത്തിൽ കൃത്യമായ രോഗനിർണ്ണയം നടത്തുന്നതിലും തുടർന്ന് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിലും ഉണ്ടായ അനാസ്ഥയാണ് വേണുവിന്റെ ജീവൻ നഷ്ടപ്പെടാൻ കാരണമായതെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

വേണുവിനെ ആദ്യം പ്രവേശിപ്പിച്ച ചവറ സിഎച്ച്സിയിൽ വെച്ച് അദ്ദേഹത്തിന് ഹൃദയാഘാതമാണെന്ന് തിരിച്ചറിയുന്നതിൽ ഡോക്ടർമാർക്ക് പിഴവ് സംഭവിച്ചു. പിന്നീട് കൊല്ലം ജില്ലാ ആശുപത്രിയിൽ രോഗം സ്ഥിരീകരിച്ചെങ്കിലും അവിടെയും വിദഗ്ധ ചികിത്സ നൽകാൻ അധികൃതർക്കായില്ല. ജില്ലാ ആശുപത്രിയിലെ കാത്ത് ലാബ് മുഴുവൻ സമയവും പ്രവർത്തിക്കാത്തതും കാർഡിയോളജി വിഭാഗത്തിലെ ജീവനക്കാരുടെ കുറവുമാണ് തിരിച്ചടിയായത്. അവിടെവെച്ച് അടിയന്തര ചികിത്സ നൽകിയിരുന്നെങ്കിൽ വേണുവിന്റെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും മെഡിക്കൽ കോളേജിലേക്ക് രോഗിയെ മാറ്റുന്നതിൽ കാലതാമസമുണ്ടായെന്നും സമിതി നിരീക്ഷിച്ചു.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിയ ശേഷവും വേണുവിന് കടുത്ത അവഗണനയാണ് നേരിടേണ്ടി വന്നത്. ഗുരുതരാവസ്ഥയിലുള്ള രോഗിയെ ഐസിയുവിൽ പ്രവേശിപ്പിക്കുന്നതിന് പകരം സാധാരണ വാർഡിലാണ് കിടത്തിയത്. ആഞ്ചിയോഗ്രാമിനായി ഒരാഴ്ചയോളം കാത്തിരിക്കേണ്ടി വന്നതും ആവശ്യമായ മരുന്നുകൾ നൽകുന്നതിൽ വീഴ്ച വരുത്തിയതും റിപ്പോർട്ട് അക്കമിട്ട് നിരത്തുന്നു. ചികിത്സയുടെ ഒരു ഘട്ടത്തിലും കൃത്യമായ നടപടികൾ ഉണ്ടായില്ലെന്ന വേണുവിന്റെ കുടുംബത്തിന്റെ പരാതി ശരിവെക്കുന്നതാണ് സമിതിയുടെ കണ്ടെത്തലുകൾ.

ആശുപത്രികളുടെയും ജീവനക്കാരുടെയും ഭാഗത്തുനിന്നുള്ള വൻ വീഴ്ചകൾ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും, ആർക്കെതിരെയും അച്ചടക്ക നടപടി എടുക്കാൻ സമിതി ശുപാർശ ചെയ്തിട്ടില്ലെന്നത് ശ്രദ്ധേയമാണ്. ഓരോ തലത്തിലും ഉണ്ടായ പിഴവുകൾ വ്യക്തമാക്കുന്ന ഈ റിപ്പോർട്ടിൽ ആരോഗ്യവകുപ്പ് ഇനി എന്ത് നടപടി സ്വീകരിക്കുമെന്നാണ് പൊതുസമൂഹം ഉറ്റുനോക്കുന്നത്.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10