'പാട്ടിന്റെ അമ്മയ്ക്ക് പ്രണാമം'; ജാനകിയമ്മയുടെ വിയോഗത്തിൽ അനുസ്മരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ
തിരുവനന്തപുരം: വിഖ്യാത പിന്നണി ഗായിക എസ്. ജാനകിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. തെന്നിന്ത്യൻ സിനിമാ സംഗീതത്തിലെ ഏറ്റവും ഔന്നത്യമുള്ള വ്യക്തിത്വത്തിന് 'പാട്ടിന്റെ അമ്മയ്ക്ക് പ്രണാമം' എന്ന് കുറിച്ചുകൊണ്ടാണ് മുഖ്യമന്ത്രി ആദരാഞ്ജലികൾ അർപ്പിച്ചത്.
ഇത്രയും മധുരവും ഊർജസ്വലവും ആഹ്ളാദഭരിതവും സ്‌നേഹോഷ്മളവുമായ മറ്റൊരു ശബ്‌ദം മലയാളിയുടെ ആത്മാവിൽ വേറെയുണ്ടാകില്ലെന്ന് അദ്ദേഹം അനുസ്മരിച്ചു. ഭക്തി, പ്രണയം, പരിഭവം, ആഹ്ലാദം തുടങ്ങി സമസ്ത ഭാവങ്ങളും മറ്റാർക്കും കഴിയാത്ത വിധം ആ കണ്ഠം അനശ്വരമാക്കി. മാതൃഭാഷ മലയാളമല്ലായിരുന്നിട്ടും, ഉച്ചാരണശുദ്ധിയോടെയും ഭാവസാന്ദ്രതയോടെയും അവർ പാടിത്തീർത്ത ഓരോ ഗാനവും മലയാളിയുടെ ഹൃദയത്തോട് ചേർന്നുകിടക്കുന്നവയാണ്.
"ഇരുപതിലധികം ഭാഷകളിലായി അരലക്ഷത്തോളം ഗാനങ്ങൾ ആലപിച്ച എസ്. ജാനകി, സംഗീത സംവിധായകർ മനസ്സിൽ കാണുന്നതിനപ്പുറമാണ് തിരികെ നൽകിയത്. ഒരു ഗായിക എന്നതിനപ്പുറം ആ ശബ്‌ദം നൽകിയ സ്നേഹവാത്സല്യങ്ങളിലൂടെ അവർ നമ്മുടെ കുടുംബാംഗമായി മാറി. എസ്. ജാനകിയുടെ ഒരു വരി പോലും ഓർക്കാത്ത ഒരു ദിവസം മലയാളിക്കില്ല."
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.