വാടക ഹെലികോപ്റ്ററില്‍ പിണറായി സർക്കാര്‍ പറന്നത് 48.76 കോടിക്ക്; ഏറ്റവുമധികം തുക ചെലവിട്ടത് 2019-20ല്‍, വിവരാവകാശ രേഖകൾ പുറത്ത്
തിരുവനന്തപുരം: കഴിഞ്ഞ പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് വാടക ഹെലികോപ്റ്റര്‍ ഉപയോഗിച്ച ഇനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കിയത് 48.76 കോടി രൂപ. കോട്ടയം പെരുവ സ്വദേശി എം.ടി. തോമസിന് വിവരാവകാശ നിയമപ്രകാരം ആഭ്യന്തര വകുപ്പ് നല്‍കിയ മറുപടിയിലാണ് ഈ കണക്കുകള്‍ പുറത്തുവന്നത്.
2019-20 സാമ്പത്തിക വര്‍ഷത്തിലാണ് ഹെലികോപ്റ്ററിനായി ഏറ്റവും ഉയര്‍ന്ന തുക ചെലവാക്കിയത്. 18.20 കോടി രൂപയാണ് ആ ഒറ്റ വര്‍ഷം മാത്രം വാടക ഇനത്തില്‍ നല്‍കിയത്. 'ചിപ്സണ്‍ ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡ്' എന്ന കമ്പനിയുമായി പൊലീസ് വകുപ്പ് ഉണ്ടാക്കിയ കരാര്‍ വഴിയാണ് കഴിഞ്ഞ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ വാടകയ്ക്കെടുത്തത്.
നിലവിലുള്ള പുതുക്കിയ കരാര്‍ ഈ വര്‍ഷം സെപ്റ്റംബര്‍ 18-ന് അവസാനിക്കും. രണ്ട് വര്‍ഷത്തേക്ക് കൂടി കരാര്‍ നീട്ടി നല്‍കാന്‍ വ്യവസ്ഥയുണ്ടെങ്കിലും സേവനം തുടരുന്ന കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് ആഭ്യന്തരവകുപ്പ് വ്യക്തമാക്കുന്നു.
അതേസമയം, ഹെലികോപ്റ്റര്‍ പ്രധാനമായും എന്തിനെല്ലാമാണ് ഉപയോഗിച്ചതെന്ന ചോദ്യത്തിന് മറുപടി നല്‍കിയിട്ടില്ല. ഈ വര്‍ഷം ആദ്യം ഹെലികോപ്റ്റര്‍ ഉപയോഗിച്ചതിന്റെ 2.4 കോടി രൂപയൊഴിച്ച് ബാക്കി തുക മുഴുവന്‍ വാടക ഇനത്തില്‍ കമ്പനിക്ക് മാറി നല്‍കിയിട്ടുണ്ടെന്നും മറുപടിയില്‍ പറയുന്നു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.