Logo
CHANGE MODE
Thu, Jun 04, 2026 • 02:32 PM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

പാകിസ്ഥാനില്‍ 27-ാം ഭരണഘടനാ ഭേദഗതി ബില്‍ സെനറ്റില്‍: അസിം മുനീറിന് ആജീവനാന്ത സൈനിക നേതൃത്വ പദവിക്ക് ശുപാര്‍ശ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
November 08, 2025
1 min read Updated: June 02, 2026
Share:

പാകിസ്ഥാനില്‍ 27-ാം ഭരണഘടനാ ഭേദഗതി ബില്‍ സെനറ്റില്‍: അസിം മുനീറിന് ആജീവനാന്ത സൈനിക നേതൃത്വ പദവിക്ക് ശുപാര്‍ശ
ഇസ്ലാമാബാദ്: പാകിസ്ഥാന്റെ സൈനിക നേതൃത്വത്തിന് കൂടുതല്‍ വിശാലവും ഭരണഘടനാപരമായി അധികാരങ്ങളും അവകാശങ്ങളും നല്‍കുന്ന 27-ാം ഭരണഘടനാ ഭേദഗതി ബില്‍ സെനറ്റില്‍ അവതരിപ്പിച്ചു. ഈ നിയമനിര്‍മ്മാണ നിര്‍ദ്ദേശത്തിലൂടെ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 243 തിരുത്തുകയാണ് ഉദ്ദേശ്യം. മൂന്ന് സായുധ സേനകള്‍ക്കിടയില്‍ മികച്ച ഏകോപനവും ഉറപ്പാക്കാന്‍ 'കമാന്‍ഡര്‍ ഓഫ് ഡിഫന്‍സ് ഫോഴ്‌സ്' (CDF) എന്ന പുതിയ പദവിയും കൊണ്ടുവരും. മെയ് മാസത്തില്‍ ഇന്ത്യയുമായുണ്ടായ യുദ്ധത്തില്‍ നിന്ന് ലഭിച്ച പാഠങ്ങളാണ് ഈ പ്രതിരോധ പരിഷ്‌കരണങ്ങള്‍ക്ക് പ്രചോദനമായതെന്ന് പാകിസ്ഥാനി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ മാറ്റം സൈനിക മേധാവി അസിം മുനീറിന് സിവില്‍ സര്‍ക്കാരിന് മേല്‍ കൂടുതല്‍ അധികാരം നല്‍കുന്നതാണ്. രാജ്യത്തിന്റെ ആണവ, തന്ത്രപരമായ ആസ്തികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന കമാന്‍ഡര്‍ ഓഫ് നാഷണല്‍ സ്ട്രാറ്റജിക് കമാന്‍ഡ് സ്ഥാപിക്കാനും, ഫീല്‍ഡ് മാര്‍ഷല്‍, മാര്‍ഷല്‍ ഓഫ് ദി എയര്‍ഫോഴ്‌സ് അല്ലെങ്കില്‍ അഡ്മിറല്‍ ഓഫ് ദി ഫ്‌ലീറ്റ് എന്നീ അപൂര്‍വ അഞ്ച്-സ്റ്റാര്‍ റാങ്കുകളിലേക്ക് ഉയര്‍ത്തപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് വിപുലമായ പ്രത്യേകാവകാശങ്ങള്‍ നിര്‍വചിക്കാനും ഇത് നിര്‍ദ്ദേശിക്കുന്നു. നിലവില്‍ ഇത് അസിം മുനീറിന് മാത്രമായിരിക്കും ലഭിക്കുക. പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം പ്രസിഡന്റ് കരസേന, നാവികസേന, വ്യോമസേന മേധാവികളെ നിയമിക്കും, കരസേനാ മേധാവി 'ഒരേ സമയം ചീഫ് ഓഫ് ഡിഫന്‍സ് ഫോഴ്‌സ് ആയി സേവനം ചെയ്യും'. നാഷണല്‍ സ്ട്രാറ്റജിക് കമാന്‍ഡിന്റെ കമാന്‍ഡറെ പ്രധാനമന്ത്രി കരസേനാ മേധാവിയുടെ ശുപാര്‍ശ പ്രകാരം നിയമിക്കുമെന്നും, ഇദ്ദേഹം കരസേനയില്‍ നിന്നായിരിക്കണമെന്നും കരടില്‍ പറയുന്നു. അഞ്ച്-സ്റ്റാര്‍ റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ആജീവനാന്ത ഭരണഘടനാപരമായ സംരക്ഷണം നല്‍കുന്ന പ്രത്യേക വകുപ്പുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അത്തരം ഉദ്യോഗസ്ഥര്‍ക്ക് 'റാങ്ക്, പ്രത്യേകാവകാശങ്ങള്‍ നിലനിര്‍ത്തുകയും ആജീവനാന്തം യൂണിഫോമില്‍ തുടരുകയും ചെയ്യും', ആര്‍ട്ടിക്കിള്‍ 47 പ്രകാരം ഇംപീച്ച്‌മെന്റ് പോലുള്ള നടപടിക്രമങ്ങളിലൂടെ മാത്രമേ ഇവരെ നീക്കം ചെയ്യാന്‍ കഴിയൂ. ആര്‍ട്ടിക്കിള്‍ 248 പ്രകാരം പ്രസിഡന്റിന് ലഭിക്കുന്നതിന് സമാനമായ സുരക്ഷയും ഇവര്‍ക്ക് ബാധകമാകും. നിലവിലെ നിയമം അനുസരിച്ച് നവംബര്‍ അവസാനത്തോടെ വിരമിക്കേണ്ട അസിം മുനീറിന് ഈ ഭേദഗതിയോടെ സര്‍വ്വീസില്‍ ആജീവനനാന്തം തുടരാനാവും. എന്നാല്‍ പ്രതിപക്ഷ കക്ഷികള്‍ ഭേദഗതിയെ എതിര്‍ക്കുന്നുണ്ട്. അധികാര സന്തുലിതാവസ്ഥയെ മാറ്റിമറിക്കുന്നതാണ് പുതിയ ശുപാര്‍ശകള്‍ എന്നതാണ് പ്രധാന വിമര്‍ശനം. ഫെഡറല്‍ സംവിധാനത്തെ അട്ടിമറിച്ചുകൊണ്ട് സൈന്യത്തിന് കൂടുതല്‍ അധികാരം നല്‍കുന്നതാണിവ എന്ന് അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. അംഗീകരിക്കപ്പെട്ടാല്‍, ചെയര്‍മാന്‍, ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ ഓഫീസ് നവംബര്‍ 27 ന് നിര്‍ത്തലാക്കും - നിലവിലെ CJCSC ജനറല്‍ സാഹിര്‍ ഷംഷാദ് മിര്‍സ വിരമിക്കുന്ന തീയതിയാണത്. അങ്ങനെ ജനറല്‍ മിര്‍സ രാജ്യത്തിന്റെ ചരിത്രത്തിലെ അവസാനത്തെ ജോയിന്റ് സര്‍വീസസ് ചെയര്‍മാനായി മാറും. നിലവില്‍, 27-ാം ഭേദഗതി ബില്‍ സിവില്‍ മേല്‍നോട്ടത്തിന്റെ പരിധികളെക്കുറിച്ചും സൈന്യത്തിന്റെ ഭരണഘടനാപരമായ പങ്കിനെക്കുറിച്ചുമുള്ള വര്‍ദ്ധിച്ചുവരുന്ന ചര്‍ച്ചയുടെ കേന്ദ്രബിന്ദുവാണ്. ഇത് നിയമമാക്കിയാല്‍, പാകിസ്ഥാന്റെ പ്രതിരോധ കമാന്‍ഡ് ഘടനയില്‍ 1980-കളിലെ ഭരണഘടനാപരമായ പോരാട്ടങ്ങള്‍ക്ക് ശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ട പുനരവലോകനമായി ഇത് അടയാളപ്പെടുത്തുകയും രാജ്യത്തിന്റെ സിവില്‍-സൈനിക ബന്ധങ്ങളെ രൂപപ്പെടുത്തിയ സൂക്ഷ്മമായ സന്തുലിതാവസ്ഥയെ നിയമപരമായി പുനര്‍നിര്‍വചിക്കുകയും ചെയ്യും.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10