Logo
CHANGE MODE
Fri, Jun 05, 2026 • 03:02 PM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

വഖഫ് നിയമഭേദഗതികളില്‍ സുപ്രീംകോടതിയ്ക്കും ആശങ്ക, കേന്ദ്ര എതിര്‍പ്പിനെ തുടര്‍ന്ന് ഇടക്കാല ഉത്തരവുകള്‍ പുറപ്പെടുവിച്ചില്ല; വാദം നാളെയും തുടരും


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
April 16, 2025
1 min read Updated: June 04, 2026
Share:

വഖഫ് നിയമഭേദഗതികളില്‍ സുപ്രീംകോടതിയ്ക്കും ആശങ്ക, കേന്ദ്ര എതിര്‍പ്പിനെ തുടര്‍ന്ന് ഇടക്കാല ഉത്തരവുകള്‍ പുറപ്പെടുവിച്ചില്ല; വാദം നാളെയും തുടരും
പുതുതായി നടപ്പിലാക്കിയ വഖഫ് നിയമത്തിനെതിരായ ആശങ്കള്‍ സുപ്രീം കോടതി അതേ അളവില്‍ തന്നെ ഉള്‍ക്കൊണ്ടു. ഉപയോഗം വഴി വഖഫായി മാറിയ സ്വത്തുക്കള്‍ ഡീനോട്ടിഫൈ ചെയ്യുന്നത് 'വലിയ പ്രത്യാഘാതങ്ങള്‍' ഉണ്ടാക്കുമെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് പറഞ്ഞു. വിഷയത്തില്‍ പക്ഷേ ഇടക്കാല ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ അവര്‍ തയ്യാറായില്ല. നാളെയും കേസ് പരിഗണിക്കുന്നത് തുടരുമെന്ന് കോടതി അറിയിച്ചു. പാര്‍ലമെന്റ് അടുത്തിടെ പാസാക്കിയ പുതിയ വഖഫ് (ഭേദഗതി) നിയമത്തിന്റെ സാധുതയെ ചോദ്യം ചെയ്യുന്ന 73 ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിച്ചപ്പോഴാണ് കോടതിയില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ പ്രധാനപ്പെട്ടവ 'ഉപയോഗം മുഖേന വഖഫ്' എന്ന രീതിയെ ഡീനോട്ടിഫൈ ചെയ്യുന്ന പുതിയ നിയമത്തിലെ നിര്‍ദ്ദശത്തില്‍ സുപ്രീം കോടതിയ്ക്ക് സംശയമുണ്ട് എന്നതായിരുന്നു. 'ഉപയോക്താവിന്റെ വഖഫ്' എന്ന വ്യവസ്ഥ നീക്കം ചെയ്തതിനെക്കുറിച്ച് കേന്ദ്രത്തില്‍ നിന്ന് വിശദീകരണം തേടിയ ബെഞ്ച്, 14 മുതല്‍ 16 വരെ നൂറ്റാണ്ടുകള്‍ക്കിടയില്‍ നിര്‍മ്മിച്ച മിക്ക പള്ളികള്‍ക്കും വില്‍പ്പന രേഖകള്‍ ഉണ്ടാകില്ലെന്ന് പറഞ്ഞു. ദീര്‍ഘകാലമായി ഇസ്ലാമിക മതപരമായ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അത് വഖഫായി കണക്കാക്കണം. അത്തരം സ്വത്തുക്കള്‍ വഖഫ്-ഉപയോക്താവിന്റെ സ്വത്തായതിനാല്‍ പള്ളികള്‍ രജിസ്റ്റര്‍ ചെയ്ത രേഖകള്‍ നല്‍കുക അസാധ്യമാണെന്ന് സുപ്രീം കോടതി പറഞ്ഞു. വഖഫ് ബോര്‍ഡുകളിലും സെന്‍ട്രല്‍ വഖഫ് കൗണ്‍സിലിലും മുസ്ലീങ്ങളല്ലാത്തവരെ ഉള്‍പ്പെടുത്താനുള്ള വ്യവസ്ഥയെയാണ് കോടതി കൂടുതല്‍ വിമര്‍ശിച്ചത്. ഇതു പോലെ ഹിന്ദു ബോര്‍ഡുകളുടെ ഭാഗമാകാന്‍ മുസ്ലീങ്ങളെ അനുവദിക്കുമോ എന്നും കേന്ദ്രത്തോട് ചോദിക്കുകയും ചെയ്തു. അതുപോലെ വഖഫ് സ്വത്ത് സര്‍ക്കാര്‍ ഭൂമിയാണോ എന്ന തര്‍ക്കത്തില്‍ കളക്ടര്‍ അന്വേഷണം നടത്തുമ്പോള്‍ ആ സ്വത്തിനെ വഖഫ് ആയി കണക്കാക്കില്ല എന്ന ഭേദഗതി നിയമത്തിന്റെ വ്യവസ്ഥ പ്രാബല്യത്തില്‍ വരില്ലെന്ന് ബെഞ്ച് പറഞ്ഞു. രാജ്യത്തുടനീളം പ്രതിഷേധങ്ങള്‍ക്ക് കാരണമായ വഖഫ് (ഭേദഗതി) നിയമത്തെ ചോദ്യം ചെയ്യുന്ന 73 ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതി ഈ നിരീക്ഷണങ്ങള്‍ നടത്തിയത്. പശ്ചിമ ബംഗാളിന്റെ ചില ഭാഗങ്ങളില്‍, പ്രത്യേകിച്ച് ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന മുസ്ലീം ഭൂരിപക്ഷ ജില്ലയായ മുര്‍ഷിദാബാദില്‍, പ്രതിഷേധത്തിനിടെ അക്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. വ്യാഴാഴ്ച സുപ്രീം കോടതി ഈ കേസ് വീണ്ടും പരിഗണിക്കും, സോളിസിറ്റര്‍ ജനറലിന്റെയും സംസ്ഥാന അഭിഭാഷകരുടെയും എതിര്‍പ്പിനെ തുടര്‍ന്ന് ഇടക്കാല ഉത്തരവുകള്‍ പുറപ്പെടുവിച്ചില്ല.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10