Logo
CHANGE MODE
Fri, Jun 05, 2026 • 09:33 AM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

"വനിതാ ബില്ലിൽ അപകടം; ബിജെപിയുടേത് രാജ്യദ്രോഹപരമായ അധികാര മോഹം": നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
April 15, 2026
1 min read Updated: June 04, 2026
Share:

"വനിതാ ബില്ലിൽ അപകടം; ബിജെപിയുടേത് രാജ്യദ്രോഹപരമായ അധികാര മോഹം": നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

വനിതാ സംവരണ ബില്ലിന്റെ മറവിൽ മണ്ഡല പുനർനിർണ്ണയം നടത്തി അധികാരമുറപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നീക്കം ജനാധിപത്യ വിരുദ്ധമാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. 'ഹിസ്സ ചോരി' അഥവാ പിന്നാക്ക വിഭാഗങ്ങളുടെ അർഹമായ വിഹിതം തട്ടിയെടുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കൃത്യമായ ജാതി സെൻസസ് വിവരങ്ങൾ പുറത്തുവിടാതെ പഴയ കണക്കുകളെ ആശ്രയിക്കുന്നത് ഒബിസി വിഭാഗങ്ങളോടുള്ള വഞ്ചനയാണെന്ന് രാഹുൽ ഗാന്ധി വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി.

വനിതാ സംവരണത്തെ കോൺഗ്രസ് പൂർണ്ണമായും പിന്തുണയ്ക്കുന്നുണ്ട്. എന്നാൽ 2011-ലെ സെൻസസ് അടിസ്ഥാനമാക്കി മണ്ഡല പുനർനിർണ്ണയം നടത്തുന്നത് ഒബിസി വിഭാഗങ്ങളുടെ പങ്കാളിത്തം കുറയ്ക്കാനേ സഹായിക്കൂ. രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം വരുന്ന പിന്നാക്ക വിഭാഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യം നൽകാൻ പുതിയ സെൻസസ് വിവരങ്ങൾ ആവശ്യമാണ്. സെൻസസ് നടപടികൾ നടന്നുകൊണ്ടിരിക്കെ എന്തിനാണ് സർക്കാർ പഴയ വിവരങ്ങളെ ആശ്രയിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

മണ്ഡല പുനർനിർണ്ണയം നടപ്പിലാക്കുന്നത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയും ദോഷകരമായി ബാധിക്കുമെന്നും രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി. ജനസംഖ്യാ നിയന്ത്രണം ഫലപ്രദമായി നടപ്പിലാക്കിയ ഈ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം ഇതോടെ കുറയാൻ സാധ്യതയുണ്ട്. 2026-ലെ സെൻസസിന് ശേഷം മാത്രമേ മണ്ഡല പുനർനിർണ്ണയം നടത്താവൂ എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിലവിലെ ബില്ല് വനിതാ സംവരണത്തിനല്ല, മറിച്ച് അധികാരം പിടിച്ചെടുക്കാനുള്ള രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോക്‌സഭാ സീറ്റുകളുടെ എണ്ണം 543-ൽ നിന്ന് 850 ആയി ഉയർത്താനാണ് സർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്. ഇതിലൂടെ 33 ശതമാനം വനിതാ സംവരണം ഉറപ്പാക്കാമെന്നാണ് വാദമെങ്കിലും, ദളിത്, ആദിവാസി, ഒബിസി വിഭാഗങ്ങളെ അവഗണിക്കുന്നത് അനുവദിക്കില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇതിനിടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ വസതിയിൽ ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത യോഗത്തിൽ സർക്കാരിന്റെ ഈ നീക്കത്തെ സഭയിൽ ഒറ്റക്കെട്ടായി നേരിടാൻ തീരുമാനമായി.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10