മുൻകൂറായി കിട്ടിയത് 45 ലക്ഷം, ഇൻവോയിസ് നൽകുന്നതിന് മുമ്പേ പണം കിട്ടി; വീണയ്ക്കെതിരെ കൂടുതൽ തെളിവുകളുമായി ഇഡി
കൊച്ചി: എക്സാലോജിക്-സിഎംആർഎൽ മാസപ്പടി കേസിൽ ടി. വീണയ്ക്കെതിരെ കൂടുതൽ നിർണ്ണായക തെളിവുകൾ പുറത്തുവിട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇൻവോയ്സ് നൽകുന്നതിന് മുന്നേ തന്നെ വീണയ്ക്ക് പണം ലഭിച്ചുവെന്നാണ് ഇഡിയുടെ കണ്ടെത്തൽ. 2017 ജനുവരി മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ 45 ലക്ഷം രൂപ വീണയ്ക്ക് മുൻകൂറായി ലഭിച്ചു. ഐടി മാർക്കറ്റിംഗ് കൺസൾട്ടന്റ് എന്ന പേരിലാണ് വീണ പണം കൈപ്പറ്റിയതെന്നും, ഇതിനു പുറമെ എക്സാലോജിക്കിന് പ്രതിമാസം 3 ലക്ഷം രൂപ വീതം ലഭിച്ചെന്നും ഇഡി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മാത്രമല്ല, ഈ ഇടപാടുകൾക്കായുള്ള ഇൻവോയിസ് വീണ നിർമ്മിച്ചത് സ്വന്തം ഐഫോണിലാണെന്നും ഇഡി ചൂണ്ടിക്കാണ്ടി.
അതേസമയം, സിഎംആർഎല്ലിന്റെ കള്ളപ്പണം വെളുപ്പിക്കൽ ഇടപാടുകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചതായി ഇഡി അവകാശപ്പെടുന്നു. 'സർക്കുലർ പേയ്മെന്റ്' എന്ന രീതിയാണ് സിഎംആർഎൽ എംഡി ശശിധരൻ കർത്ത ഉപയോഗിച്ചിരുന്നത്. ഇടപാടുകാർക്ക് ഇൻവോയിസ് നൽകി ചെലവായി കാണിച്ച ശേഷം, അവരിൽ നിന്ന് പണമായി തിരികെ വാങ്ങുന്നതായിരുന്നു ഈ രീതി. ഇതിനായി ഇടപാടുകാർക്ക് കമ്മീഷൻ നൽകിയിരുന്നു. കഴിഞ്ഞ 15 വർഷത്തിനിടെ ഇത്തരത്തിൽ 182 കോടി രൂപയുടെ ക്രമക്കേട് നടന്നതായും സ്വന്തം കമ്പനികളിലേക്ക് കർത്ത പണം വകമാറ്റിയതായും ഇഡി കണ്ടെത്തുന്നു. സിഎംആർഎല്ലിൽ നിന്ന് കർത്തയുടെ കുടുംബ സ്ഥാപനമായ 'നിപുണ'യിലേക്ക് മറ്റ് ഓഹരി ഉടമകൾ അറിയാതെ പണം മാറ്റിയതിനും വ്യക്തമായ തെളിവുകൾ ലഭിച്ചതായി ഇഡി അറിയിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.