സോണിയാ ഗാന്ധി രാജ്ഘട്ടില്‍ നടത്തിയ പ്രസംഗത്തിന്‍റെ പൂര്‍ണ രൂപം
Jaihind TV News Report
Jaihind TV Web Desk
October 02, 2019
1 min read
•
Updated: June 09, 2026
വെറുപ്പിന്‍റെ രാഷ്ട്രീയമായിരുന്നില്ല ഗാന്ധിയുടേത് എന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ബിജെപി ഗാന്ധിയുടെ നാമം മാത്രമാണ് ഉപയോഗിക്കുന്നത്. ഗാന്ധിയെ പിന്തുടരുന്നില്ല. രാഷ്ട്ര പിതാവിന്‍റെ 150-ആം ജന്മദിനത്തോട് അനുബന്ധിച്ച് എഐസിസിയുടെയും ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മറ്റിയുടേയും ആഭിമുഖ്യത്തിൽ നടന്ന ഗാന്ധി സന്ദേശ് പദയാത്രയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു കോൺഗ്രസ് അധ്യക്ഷ.
സോണിയാ ഗാന്ധി രാജ്ഘട്ടില്‍ നടത്തിയ പ്രസംഗത്തിന്‍റെ പൂര്‍ണ രൂപം :
ഇന്ന് നമുക്കെല്ലാവർക്കും ചരിത്രപരവും പവിത്രവും ശുഭകരവുമായ ദിവസമാണ്. നൂറ്റമ്പത് വർഷം മുമ്പ് ഈ ദിവസം മഹാത്മാഗാന്ധിയെപ്പോലുള്ള ഒരു മഹാനായ മനുഷ്യൻ ഇന്ത്യന്‍ മണ്ണിൽ ഭൂജാതനായി. അഹിംസയുടെയും സത്യാഗ്രഹത്തിന്‍റെയും പാത സ്വീകരിക്കാൻ അദ്ദേഹം ഇന്ത്യയ്ക്ക് മാത്രമല്ല, ലോകത്തിന് മുഴുവൻ പ്രചോദനമേകി. അത്തരമൊരു മഹാനായ മനുഷ്യന്‍റെ ഓർമ്മയ്ക്ക് മുന്നില്‍ വീണ്ടും വീണ്ടും നമസ്കരിക്കാം. ഇന്ന്, നമ്മുടെ രാജ്യം മാത്രം ലോകം മുഴുവനും മഹാത്മാഗാന്ധിയുടെ നൂറ്റമ്പത്തിയഞ്ചാം ജന്മവാർഷികം ആഘോഷിക്കുമ്പോൾ, ഇന്ത്യ ഇന്ന് എവിടെ എത്തിയോ അത് ഗാന്ധിയുടെ പാതയിലൂടെ സഞ്ചരിച്ചാണ് എന്നതിൽ നമുക്കെല്ലാവർക്കും അഭിമാനമുണ്ട്. ഗാന്ധിജിയുടെ പേര് പറഞ്ഞു നടക്കാന്‍ എളുപ്പമാണ്, എന്നാല്‍ അദ്ദേഹത്തിന്‍റെ പാത പിന്തുടരുന്നത് എളുപ്പമല്ല. ഗാന്ധിജിയുടെ പേരും പറഞ്ഞ് ഭാരതത്തെ അതിന്‍റെ വഴിയില്‍ നിന്ന് മാറ്റി തങ്ങളാഗ്രഹിക്കുന്ന വഴിയ്ക്ക് കൊണ്ടുപോകാൻ ശ്രമിച്ചവർ മുമ്പം കുറവായിരുന്നില്ല. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി, 'സാമം, ദാനം, ഭേദം, ദണ്ഡം' എന്നിങ്ങനെ എല്ലാ ഉപായങ്ങളും തുറന്നടിച്ച് ഉപയോഗിച്ച് അവർ സ്വയം ശക്തരാണെന്ന് ധരിക്കുന്നു. ഇതൊക്കെയുണ്ടായിട്ടും ഇന്ത്യ ഇനിയും വഴിതെറ്റാതിരിക്കുന്നുണ്ടെങ്കിൽ അതിന്‍റെ കാരണം നമ്മുടെ രാജ്യത്തിന്‍റെ അടിത്തറ ഗാന്ധിയന്‍ തത്വങ്ങളില്‍ അധിസ്ഠിതമാണെന്നത് തന്നെയാണ്. ഇന്ത്യയും ഗാന്ധിയും പരസ്പരപൂരകങ്ങളായ പര്യായങ്ങളാണ്. ഇത് മാറ്റിമറിക്കാന്‍ ഈയിടെയായി ചില ആളുകൾ നിർബന്ധം പിടിക്കുകയാണ്. ഗാന്ധിജിയല്ല മറിച്ച് ആർഎസ്‌എസ് ഇന്ത്യയുടെ പ്രതീകമായി മാറണമെന്ന് അവർ ആഗ്രഹിക്കുന്നു. അങ്ങനെ ചിന്തിക്കുന്നവരോട് എനിക്ക് വ്യക്തമായി പറയാനുള്ളത് നമ്മുടെ രാജ്യത്തെ സമ്മിശ്ര സമൂഹവും സംസ്കാരവും എല്ലാം തന്നെ ഗാന്ധിജി ആവിഷ്കരിച്ച ആ സമഗ്രമായ സമ്പ്രദായത്തില്‍ നിന്ന് മാറി മറ്റൊന്നിനെക്കുറിച്ച് ചിന്തിച്ചിട്ട് പോലും ഇല്ലെന്ന് മാത്രമാണ്. അസത്യങ്ങളെ അടിസ്ഥാനമാക്കി രാഷ്ട്രീയം കൈകാര്യം ചെയ്യുന്നവർക്ക് ഗാന്ധിജി സത്യത്തിന്‍റെ പൂജാരിയാണെന്ന് എങ്ങനെ മനസ്സിലാകാനാണ്, സ്വന്തം അധികാരത്തിന് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറുള്ളവന് ഗാന്ധിജി അഹിംസയുടെ ഉപാസകനാണെന്ന് എങ്ങനെ മനസ്സിലാകാനാണ്, ജനാധിപത്യത്തിലും അധികാരം മുഴുവന്‍ സ്വന്തം മുഷ്ടിയിൽ തന്നെ സൂക്ഷിക്കാന്‍ ദാഹമുള്ളവര്‍ക്ക് ഗാന്ധിജിയുടെ സ്വരാജിന്‍റെ അര്‍ത്ഥമെങ്ങനെ മനസ്സിലാകാനാണ്, അവസരം കിട്ടുമ്പോഴെല്ലാം താനാണെല്ലാമെന്ന് പറഞ്ഞു നടക്കുന്നവര്‍ക്ക് ഗാന്ധിജിയുടെ നിസ്വാര്‍ത്ഥ സേവനങ്ങളുടെ മൂല്യം എങ്ങനെ മനസ്സിലാക്കാനാണ്.... നിങ്ങള്‍ തന്നെ പറയൂ. ഇന്ത്യയും അതിന്‍റെ ഗ്രാമങ്ങളും സ്വായംപര്യാപ്തമായിരിക്കണമെന്ന് മഹാത്മാഗാന്ധി ആഗ്രഹിച്ചിരുന്നു. സ്വാതന്ത്ര്യാനന്തരം ഈ പാത പിന്തുടർന്ന് വിപ്ലവകരമായ മാറ്റങ്ങൾ വരുത്താൻ കോൺഗ്രസ് നടപടികൾ സ്വീകരിച്ചു. അത് നെഹ്‌റുജിയോ, ശാസ്ത്രിജിയോ, ഇന്ദിരാജിയോ, രാജീവ്ജിയോ, നരസിംഹറാവുജിയോ അതുമല്ലെങ്കിൽ അത് ഡോ. മൻമോഹൻ സിംഗ് ജിയോ ആരുംആകട്ടെ, അവരെല്ലാവരും തന്നെ ഒരു പുതിയ ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് രാവും പകലും കഷ്ടപ്പെട്ടു, പുരോഗതിയുടെ ഒരു പുതിയ മാതൃകവെച്ചു. അതുതന്നെയാണ് ഇത്രയേറെ കടമ്പകൾ കടക്കാൻ നമുക്ക് കഴിഞ്ഞതിന്‍റെ കാരണവും. ഗാന്ധിജിയുടെ പാത പിന്തുടർന്ന് കോൺഗ്രസ് നിരവധി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു, നിരവധി ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചു, നമ്മുടെ അന്നദാതാക്കളായ കർഷകർക്ക് പുതിയ പുതിയ മാർഗങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നൽകി, നമ്മുടെ പ്രിയ സഹോദരിമാർക്കായി ഒട്ടേറെ സൗകര്യങ്ങൾ ഒരുക്കി, യുവാക്കൾക്കും യുവതികള്‍ക്കും കൂടുതൽ പഠന സൗകര്യങ്ങൾ ഒരുക്കി, അതെല്ലാം സമാനതകളില്ലാത്തതാണെന്ന് ഞാൻ കരുതുന്നു. എന്നാൽ കഴിഞ്ഞ നാലഞ്ചു വർഷത്തിനിടയിൽ സംഭവിച്ച ഇന്ത്യയുടെ അവസ്ഥ കണ്ട് ഗാന്ധിജിയുടെ ആത്മാവ് പോലും ദുഃഖിക്കുകയാണെന്ന് എനിക്ക് തോന്നുന്നു. ഇന്ന് കർഷക സഹോദരന്മാര്‍ തീരെ ശോചനീയാവസ്ഥയിലാണെന്നത് വളരെ ഖേദകരമാണ്. നമ്മുടെ യുവാക്കൾ തൊഴിലില്ലായ്മയുമായി മല്ലിടുകയാണ്. വ്യവസായങ്ങളും കച്ചവടങ്ങളും ഇല്ലാതായിക്കഴിഞ്ഞു. ഗ്രാമങ്ങളില്‍ എന്നല്ല വലിയ നഗരങ്ങളിൽ പോലും എന്‍റെ സഹോദരിമാര്‍ സുരക്ഷിതരല്ല അതേസമയം, അവരെ പീഡിപ്പിക്കുന്ന, സ്വാധീനമുള്ള ആളുകൾ ആഢംബരം ആസ്വദിക്കുകയും വിശ്രമിക്കുകയും ചെയ്യുമ്പോള്‍ ഇരകളായവര്‍ ജയിലുകളിൽ അടയ്ക്കപ്പെടുന്നു. ഇപ്പോള്‍ ഇന്ത്യയുടെ ഭാഗ്യം കൊണ്ടുവരുന്നവരെന്ന് സ്വയം കരുതുന്നവരോട് ഞാൻ വളരെ വിനീതമായി പറയാൻ ആഗ്രഹിക്കുന്നു, ഗാന്ധിജി സ്നേഹത്തിന്‍റെ പ്രതീകമാണ്, വിദ്വേഷമല്ല. അവ ഐക്യത്തിന്‍റെ പ്രതീകങ്ങളാണ്, പിരിമുറുക്കമല്ല. അദ്ദേഹം സ്വേച്ഛാധിപത്യത്തിന്‍റെ പ്രതീകമല്ല, പൊതുവ്യവസ്ഥയുടെ പ്രതീകമാണ്, മറ്റാരും ഒന്നും കാണിക്കരുത്, പക്ഷേ കോൺഗ്രസ് ഗാന്ധിജിയുടെ തത്വങ്ങളിൽ പ്രവർത്തിക്കുകയും കോൺഗ്രസ് പ്രവർത്തിക്കുകയും ചെയ്യും. അതുകൊണ്ടാണ് ഇന്ന്, കോണ്‍ഗ്രസിലെ എന്‍റെ എല്ലാ സഹോദരീസഹോദരന്മാരോടും ഇന്ത്യയുടെ അടിസ്ഥാന മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും, നമ്മുടെ ഭരണഘടനാ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിനും, നമ്മുടെ സമൂഹത്തിന്‍റെ ഊടുംപാവും സജീവമായി നിലനിർത്തുന്നതിനും, ആളുകളുടെ വ്യത്യസ്ത സ്വത്വം അങ്ങനെതന്നെ നിലനിര്‍ത്താനുള്ള സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കാൻ, നാമെല്ലാവരും ഗാന്ധിജിയെപ്പോലെ രാജ്യത്തിന്‍റെ ഓരോ തെരുവുകളിലൂടെയും ഗ്രാമങ്ങളിലൂടെയും സഞ്ചരിക്കേണ്ടിവരും അന്ന് മാത്രമേ ഇന്ത്യ രക്ഷിക്കപ്പെടൂ. ഇന്ന് ഇവിടെ നിന്ന് മടങ്ങുന്ന ഓരോരുത്തരും ഇന്ത്യയുടെ അടിസ്ഥാന സ്വത്വം, പുരാതന അന്തസ്സ്, സാംസ്കാരിക പാരമ്പര്യങ്ങൾ, വൈവിധ്യത്തിന്‍റെ മൂല്യങ്ങൾ, പരസ്പരമുള്ള സൌഹൃദങ്ങള്‍ ഐക്യം എന്നിവ സംരക്ഷിക്കാനുള്ള പ്രതിജ്ഞയോടെയാകണം മടങ്ങേണ്ടത്. ഈ പോരാട്ടം എത്രനീണ്ടാലും, എത്ര കഠിനമായാലും വിജയം കൈവരിക്കുവോളം നമ്മൾ ഒരുമിച്ച് ഈ പാതയിൽ തുടരുമെന്ന് മാത്രമല്ല വിശ്വാസം ദൃഢമാണെങ്കില്‍ ലക്ഷ്യസ്ഥാനം ഒരിക്കലും അകലെയല്ലെന്നും ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. ഈ വാക്കുകളിലൂടെ നിങ്ങള്‍ക്കെല്ലാവര്‍ക്കും ഒപ്പം രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയോടുള്ള ആദരവ് ഞാന്‍ വ്യക്തമാക്കുന്നു, ഒപ്പം ഈ അവസരത്തിൽ എന്നോടൊപ്പം ചേർന്നതിന് നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു. ജയ്ഹിന്ദ്..https://www.youtube.com/watch?v=oyzRLhxsVjk
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10