ജമ്മു-കശ്മീരില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു

Jaihind Webdesk
Monday, September 24, 2018

ജമ്മു-കശ്മീരിലെ കുപ്‌വാര ജില്ലയിൽ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. രാവിലെ പുൽവാമ ജില്ലയിൽ സൈന്യം ഒരു ജെയ്‌ഷ് ഇ മുഹമ്മദ് ദീകരനെ ഏറ്റുമുട്ടലിൽ വധിച്ചിരുന്നു.

അരിപാൾ ഗ്രാമത്തിലെ ത്രാളിൽ സൈന്യം തെരച്ചിൽ നടത്തുന്നതിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. പുൽവാമയിലെ വിവിധ ഭാഗങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥരുടെ കൊലപാതകത്തിൽ പ്രതിഷേധിച്ചുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.

ഇതിനിടെ ജമ്മു-കശ്മീർ സോപൂരിലെ വീട്ടിൽ നിന്നും ഭീകരർ യുവാവിനെ തട്ടിക്കൊണ്ടുപോയിരുന്നു. മുഷ്താഖ് അഹമ്മദ് മിർ എന്നയാളെയാണ് ഭീകരർ തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ ജമ്മു-കശ്മീർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ജമ്മു-കശ്മീരിലെ ഷോപിയാനിൽ നിന്ന് തീവ്രവാദികൾ മൂന്ന് പൊലീസുകാരെ തട്ടിക്കൊണ്ടുപോടി കൊലപ്പെടുത്തിയിത്. തട്ടിക്കൊണ്ടുപോയ പൊലീസ് ഉദ്യോഗസ്ഥരോട് ജോലിയിൽ നിന്ന് രാജിവെക്കാൻ തീവ്രവാദികൾ മുന്നറിയിപ്പ് നൽകിയതായും ഇല്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞിരുന്നു.