Logo
Sat, Jun 13, 2026 • 02:21 AM
LIVE TV
Watch

No business videos available

No Middle East videos available

Sonam Wangchuk | സോനം വാങ്ചുക്കിനെതിരേ എന്‍എസ് എ ; ലേ യില്‍ കര്‍ഫ്യൂ തുടരുന്നു; മൊബൈല്‍ - ഇന്റര്‍നെറ്റ് സേവനങ്ങളും ലഭ്യമല്ല


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 27, 2025
1 min read Updated: June 09, 2026
SHARE:
SAVE: Login to save

Sonam Wangchuk |  സോനം വാങ്ചുക്കിനെതിരേ എന്‍എസ് എ ; ലേ യില്‍ കര്‍ഫ്യൂ തുടരുന്നു; മൊബൈല്‍ - ഇന്റര്‍നെറ്റ് സേവനങ്ങളും ലഭ്യമല്ല
കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ ലേയില്‍ കര്‍ഫ്യൂ തുടരുന്നു. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കിനെ ദേശീയ സുരക്ഷാ നിയമപ്രകാരം (എന്‍എസ്എ) അറസ്റ്റ് ചെയ്യുകയും ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുകയും ചെയ്തതായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ഔദ്യോഗിക സ്ഥിരീകരണം ഇനിയും വന്നിട്ടില്ല. സെപ്റ്റംബര്‍ 24-ന് ലേയില്‍ നടന്ന അക്രമങ്ങള്‍ക്ക് പ്രേരിപ്പിച്ചു എന്നാരോപിച്ച് സെപ്റ്റംബര്‍ 25-നാണ് വാങ്ചുക്കിനെ അറസ്റ്റ് ചെയ്തത്. പ്രകടനക്കാര്‍ക്ക് നേരെ സുരക്ഷാ സേന നടത്തിയ വെടിവയ്പ്പില്‍ നാല് പേര്‍ മരിക്കുകയും 70 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വാങ്ചുക്കിന്റെ അറസ്റ്റിന് പിന്നാലെ ലേയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. ലഡാക്കിന് ഭരണഘടനയുടെ ആറാം ഷെഡ്യൂള്‍ പദവി, സംസ്ഥാന പദവി, അവിടുത്തെ ദുര്‍ബലമായ ആവാസവ്യവസ്ഥയുടെ സംരക്ഷണം എന്നിവ ആവശ്യപ്പെട്ട് അഞ്ച് വര്‍ഷമായി നടക്കുന്ന പ്രക്ഷോഭങ്ങളുടെ കേന്ദ്രബിന്ദുവായിരുന്നു വാങ്ചുക്ക്. അടുത്തകാലത്തുണ്ടായ കലാപങ്ങള്‍ക്ക് പ്രേരിപ്പിച്ചത് വാങ്ചുക്കാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) ആരോപിച്ചു. അദ്ദേഹത്തിന്റെ അറസ്റ്റിന്റെ അടുത്ത ദിവസം, അദ്ദേഹത്തിന്റെ സ്റ്റുഡന്റ്സ് എജ്യുക്കേഷണല്‍ ആന്‍ഡ് കള്‍ച്ചറല്‍ മൂവ്മെന്റ് ഓഫ് ലഡാക്ക് (സെക്‌മോള്‍) എന്ന എന്‍ജിഒയുടെ എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ സാമ്പത്തിക ക്രമക്കേടുകളും എഫ്‌സിആര്‍എ നിയമ ലംഘനങ്ങളും ചൂണ്ടിക്കാട്ടി എംഎച്ച്എ റദ്ദാക്കി. ലഡാക്ക് ചീഫ് സെക്രട്ടറി പവന്‍ കോട്‌വാള്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍, പബ്ലിക് സേഫ്റ്റി ആക്ട് (പിഎസ്എ), ഇല്ലിസിറ്റ് ട്രാഫിക് ഇന്‍ നര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ട്, എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് ആക്ട് എന്നിവയുടെ കീഴിലുള്ള അഡൈ്വസറി ബോര്‍ഡുകള്‍ എന്‍എസ്എയുടെ അഡൈ്വസറി ബോര്‍ഡുകളായും പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കി. ജമ്മു കശ്മീരില്‍ നിന്ന് വേര്‍പിരിഞ്ഞ് കേന്ദ്രഭരണ പ്രദേശമായതിന് ശേഷം ലഡാക്കില്‍ ആദ്യമായാണ് എന്‍എസ്എ തടങ്കല്‍ നടപടി. ലേ അക്രമത്തില്‍ കൊല്ലപ്പെട്ട രണ്ട് സാധാരണക്കാരുടെ സംസ്‌കാരം ശനിയാഴ്ച നടക്കും. വാങ്ചുക്കിന്റെ അറസ്റ്റിനെത്തുടര്‍ന്ന് കാര്‍ഗില്‍ ജില്ലയിലെ കടകളും ബിസിനസ് സ്ഥാപനങ്ങളും അടച്ചിട്ടു. പൊതുസമ്മേളനങ്ങള്‍ തടയാന്‍ ജില്ലാ ഭരണകൂടം സെക്ഷന്‍ 163 പ്രഖ്യാപിച്ചു. 50-ലധികം കലാപകാരികളെ തടഞ്ഞുവച്ചിട്ടുണ്ടെന്നും ബിജെപി, ഹില്‍ കൗണ്‍സില്‍ ഓഫീസുകള്‍, വാഹനങ്ങള്‍, പൊതുമുതലുകള്‍ എന്നിവ കത്തിച്ചതുള്‍പ്പെടെയുള്ള അക്രമങ്ങള്‍ക്ക് പ്രേരിപ്പിച്ച വ്യക്തികള്‍ക്കെതിരെ നിരവധി എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. നേപ്പാളില്‍ നിന്നും ദോഡയില്‍ നിന്നുമുള്ള യുവാക്കളുള്‍പ്പെടെയുള്ള പുറത്തുനിന്നുള്ളവരുടെ പങ്കിനെക്കുറിച്ചും അന്വേഷണം നടന്നുവരികയാണ്. ആക്രമണങ്ങളില്‍ ഉപയോഗിച്ച പെട്രോള്‍ ബോംബുകളുടെ ഉറവിടവും ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നുണ്ട്. ഐടിബിപി, സിആര്‍പിഎഫ്, ലഡാക്ക് പോലീസ് ഉള്‍പ്പെടെയുള്ള സുരക്ഷാ സേനകള്‍ അതീവ ജാഗ്രതയുള്ള മേഖലകളില്‍ പട്രോളിംഗ് തുടരുന്നു. സെപ്റ്റംബര്‍ 28 വരെ ലേയിലെ എല്ലാ സ്‌കൂളുകളും കോളേജുകളും അങ്കണവാടികളും കോച്ചിംഗ് സെന്ററുകളും അടച്ചിടാന്‍ ഭരണകൂടം ഉത്തരവിട്ടു. സംഘര്‍ഷം കൂടുതല്‍ വഷളാകുന്നത് തടയാന്‍ ലേ, കാര്‍ഗില്‍, മറ്റ് പ്രധാന പട്ടണങ്ങള്‍ എന്നിവിടങ്ങളില്‍ അഞ്ചോ അതിലധികമോ ആളുകള്‍ ഒത്തുകൂടുന്നത് നിരോധിച്ചുകൊണ്ട് കര്‍ശനമായ നിരോധനാജ്ഞ പുറപ്പെടുവിച്ചു. നിലവിലുള്ള പ്രക്ഷോഭങ്ങളും പരാതികളും ചര്‍ച്ച ചെയ്യുന്നതിനായി ലെ അപെക്‌സ് ബോഡി (എല്‍എബി), കാര്‍ഗില്‍ ഡെമോക്രാറ്റിക് അലയന്‍സ് (കെഡിഎ), ലഡാക്ക് എംപി എന്നിവരുടെ പ്രതിനിധികള്‍ പങ്കെടുക്കുന്ന ഒരു യോഗം ശനിയാഴ്ച ന്യൂഡല്‍ഹിയില്‍ വെച്ച് നടക്കും. ഇതിനെത്തുടര്‍ന്ന് എല്‍എബി, കെഡിഎ സംഘടനകളുടെ ഉന്നതതല കമ്മിറ്റി യോഗവും നടക്കും. അക്രമങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്കും പ്രേരിപ്പിച്ചവര്‍ക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് എംഎച്ച്എയും കേന്ദ്രഭരണ പ്രദേശ ഭരണകൂടവും ഊന്നിപ്പറഞ്ഞു. നിരവധി വ്യക്തികള്‍ക്കെതിരെ പബ്ലിക് സേഫ്റ്റി ആക്ട് (പിഎസ്എ) ചുമത്താനും സാധ്യതയുണ്ട്.  
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10