സെക്രട്ടേറിയറ്റ് മാര്‍ച്ച് അക്രമക്കേസ്: എസ്എഫ്‌ഐ വാദം പൊളിഞ്ഞു; തിരുവനന്തപുരം ജില്ലാ സെക്രട്ടറി അറസ്റ്റില്‍; കര്‍ശന നടപടിയുമായി ആഭ്യന്തര വകുപ്പ്
എസ്എഫ്ഐ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനിടെയുണ്ടായ വ്യാപക അക്രമങ്ങളുമായി ബന്ധപ്പെട്ട് സംഘടനയുടെ ജില്ലാ സെക്രട്ടറി എം.എ. നന്ദനെ കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തു. കലാപമുണ്ടാക്കൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് നന്ദനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ഈ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ മൂന്ന് എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സമരത്തിനിടെ പൊലീസുകാരെ ബ്ലേഡ് ഉപയോഗിച്ച് ആക്രമിക്കാൻ എസ്എഫ്ഐ പ്രവർത്തകർ ശ്രമിച്ചെന്ന ഗുരുതരമായ ആരോപണം ഇതിനോടകം ഉയർന്നിട്ടുണ്ട്. പ്രകടനം തടയാനായി പൊലീസ് കെട്ടിയ വടം സമരക്കാർ ബ്ലേഡ് ഉപയോഗിച്ച് മുറിക്കാൻ ശ്രമിച്ചതായി എഫ്ഐആറിൽ വ്യക്തമാക്കുന്നു. സമരസ്ഥലത്തെ നിലത്തുനിന്നും വൻതോതിൽ ബ്ലേഡുകൾ കണ്ടെടുത്തതോടെയാണ് പൊലീസിനെ ലക്ഷ്യമിട്ട് എസ്എഫ്ഐക്കാർ ആസൂത്രിതമായി ബ്ലേഡ് ആക്രമണത്തിന് പദ്ധതിയിട്ടെന്ന ആരോപണം ശക്തമായത്.
സമരക്കാരുടെ ബ്ലേഡ് പ്രയോഗം തെളിയിക്കുന്ന കൃത്യമായ വീഡിയോ ദൃശ്യങ്ങൾ തങ്ങളുടെ പക്കലുണ്ടെന്ന് പൊലീസ് അവകാശപ്പെടുമ്പോൾ, ഈ ആരോപണങ്ങളെ പൂർണ്ണമായും തള്ളിക്കളയുകയാണ് എസ്എഫ്ഐ ചെയ്യുന്നത്. എസ്എഫ്ഐക്കാരെ കുടുക്കാൻ പൊലീസ് തന്നെയാണ് സമരസ്ഥലത്തേക്ക് ബ്ലേഡ് കൊണ്ടുവന്നതെന്ന് സംഘടന പ്രത്യാരോപണം ഉന്നയിച്ചു. അതേസമയം, പൊലീസിനെ ബ്ലേഡ് ഉപയോഗിച്ച് പരിക്കേൽപ്പിക്കാൻ ശ്രമിച്ചവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത കർശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.