Logo
Fri, Jun 12, 2026 • 07:16 PM
LIVE TV
Watch

No business videos available

No Middle East videos available

Prashant Kishor | പ്രശാന്ത് കിഷോറിന് ഇരട്ട വോട്ടര്‍ ഐഡി: തിരഞ്ഞെടുപ്പ് കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
October 28, 2025
1 min read Updated: June 12, 2026
SHARE:
SAVE: Login to save

Prashant Kishor | പ്രശാന്ത് കിഷോറിന് ഇരട്ട വോട്ടര്‍ ഐഡി: തിരഞ്ഞെടുപ്പ് കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു
തിരഞ്ഞെടുപ്പ് തന്ത്രജ്ഞനും ജന്‍ സൂരജ് പാര്‍ട്ടി നേതാവുമായ പ്രശാന്ത് കിഷോറിന് ഇരട്ട വോട്ടര്‍ ഐഡിയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. ബിഹാറിലെയും പശ്ചിമ ബംഗാളിലെയും വോട്ടര്‍ പട്ടികയില്‍ പ്രശാന്ത് കിഷോറിന്റെ പേര് ഉള്‍പ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. ബിഹാറിലെ റോഹ്താസ് ജില്ലയിലെ കര്‍ഗഹര്‍ നിയമസഭാ മണ്ഡലത്തിലെ പോളിംഗ് ബൂത്ത് നമ്പര്‍ 621-ല്‍ കിഷോര്‍ വോട്ടറായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ EPIC (വോട്ടര്‍ ഐഡി) നമ്പര്‍ 1013123718 ആണ്. അതേസമയം, പശ്ചിമ ബംഗാളിലെ ഭവാനിപൂര്‍ നിയമസഭാ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയിലും അദ്ദേഹത്തിന്റെ പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തി. സെന്റ് ഹെലന്‍ സ്‌കൂള്‍, ബി രാണിശങ്കരി ലെയ്ന്‍ ആണ് ഇവിടെ പോളിംഗ് സ്റ്റേഷന്‍. 1950-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 17 അനുസരിച്ച്, ഒരു വ്യക്തിക്ക് ഒന്നില്‍ കൂടുതല്‍ മണ്ഡലങ്ങളില്‍ വോട്ടറായി പേര് ചേര്‍ക്കാന്‍ കഴിയില്ല. ഈ വ്യവസ്ഥയുടെ ലംഘനം സെക്ഷന്‍ 31 പ്രകാരം ഒരു വര്‍ഷം വരെ തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കുന്ന കുറ്റമാണെന്ന് നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രണ്ട് വ്യത്യസ്ത സംസ്ഥാനങ്ങളിലെ വോട്ടര്‍ പട്ടികയില്‍ തന്റെ പേര് എങ്ങനെ രജിസ്റ്റര്‍ ചെയ്യപ്പെട്ടു എന്നതിന് മൂന്ന് ദിവസത്തിനകം വിശദീകരണം നല്‍കാന്‍ കിഷോറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇരട്ട, അനധികൃത വോട്ടര്‍മാരെ നീക്കം ചെയ്യുന്നതിനായി ബിഹാറില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (SIR) പൂര്‍ത്തിയാക്കി ആഴ്ചകള്‍ക്ക് ശേഷമാണ് ഈ നടപടി. ഈ മാസം ആദ്യം പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടികയില്‍ 7.4 കോടിയിലധികം വോട്ടര്‍മാരുണ്ടെന്നും ഏകദേശം 14 ലക്ഷം കന്നി വോട്ടര്‍മാരുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഡാറ്റ വ്യക്തമാക്കുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ നിരവധി പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായി പ്രവര്‍ത്തിച്ച കിഷോര്‍ ഇപ്പോള്‍ ബിഹാറില്‍ തന്റെ ജന്‍ സൂരജ് പാര്‍ട്ടിക്ക് നേതൃത്വം നല്‍കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷമായി പദയാത്രകളിലൂടെയും ജനസമ്പര്‍ക്ക പരിപാടികളിലൂടെയും എന്‍ഡിഎയ്ക്കും പ്രതിപക്ഷമായ ഇന്‍ഡിഗോ മുന്നണിക്കും ബദലായി തന്റെ പാര്‍ട്ടിയെ അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്. ബിഹാറില്‍ നവംബര്‍ 6, 11 തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് കിഷോറിന് നോട്ടീസ് ലഭിക്കുന്നത്. വോട്ടെണ്ണല്‍ നവംബര്‍ 14-നാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസിനെക്കുറിച്ച് കിഷോര്‍ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.  
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10