Logo
Thu, Sep 17, 2026 • 04:19 PM
LIVE TV
Watch

No business videos available

No Middle East videos available

ഇന്ത്യയുടെ അരിയുൽപ്പാദനത്തിൽ 20 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവിന് സാധ്യത; മഴക്കുറവ് തിരിച്ചടിയാകുന്നു


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 17, 2026
1 min read
SHARE:
SAVE: Login to save

ഇന്ത്യയുടെ അരിയുൽപ്പാദനത്തിൽ 20 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവിന് സാധ്യത; മഴക്കുറവ് തിരിച്ചടിയാകുന്നു

ന്യൂഡൽഹി: മഴയുടെ അളവിൽ ഉണ്ടായ ഗണ്യമായ കുറവ് ഇന്ത്യയുടെ അരിയുൽപ്പാദനത്തെ ബാധിക്കുമെന്ന് റിപ്പോർട്ട്. ഈ വർഷം രാജ്യത്തെ അരിയുൽപ്പാദനത്തിൽ ഏകദേശം 20 വർഷത്തിനിടയിലെ ഏറ്റവും വലിയ വാർഷിക ഇടിവ് രേഖപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

ലോകത്തിലെ ഏറ്റവും വലിയ അരിയുൽപ്പാദക-കയറ്റുമതി രാജ്യങ്ങളിലൊന്നായ ഇന്ത്യയിൽ, കഴിഞ്ഞ വർഷം രേഖപ്പെടുത്തിയ റെക്കോർഡ് ഉൽപ്പാദനമായ 15.4 കോടി ടണ്ണിൽ നിന്ന് ഇത്തവണ ഏകദേശം ഒരു കോടി ടണ്ണിന്റെ കുറവ് ഉണ്ടായേക്കുമെന്ന് റൈസ് എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ബി.വി. കൃഷ്ണ റാവു പറഞ്ഞു. ഇത് ഏകദേശം 6.5 ശതമാനത്തിന്റെ ഇടിവാണ്.

2009-10 കാലയളവിൽ എൽനിനോയെ തുടർന്നുണ്ടായ വരൾച്ചയ്ക്ക് ശേഷം രാജ്യത്തെ അരിയുൽപ്പാദനത്തിൽ ഉണ്ടാകുന്ന ഏറ്റവും വലിയ ഇടിവായിരിക്കും ഇത്തവണത്തേതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മൺസൂൺ മഴയിൽ 15 ശതമാനം കുറവ്
ജൂൺ ഒന്നിന് ആരംഭിച്ച നാല് മാസത്തെ തെക്കുപടിഞ്ഞാറൻ മൺസൂൺ കാലയളവിൽ ഇതുവരെ രാജ്യത്ത് സാധാരണ ലഭിക്കേണ്ടതിനെക്കാൾ 15 ശതമാനം കുറവ് മഴയാണ് ലഭിച്ചത്. നെല്ല് പ്രധാന വിളയായ സംസ്ഥാനങ്ങളിൽ മഴക്കുറവ് 42 ശതമാനം വരെ എത്തിയിട്ടുണ്ട്.

മഴക്കുറവിന് പുറമെ വേനൽക്കാല നെൽകൃഷിയിലും ഇടിവുണ്ടായി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നെൽകൃഷി വിസ്തൃതിയിൽ നാല് ശതമാനം കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം രാജ്യത്ത് 4.268 കോടി ഹെക്ടറിലാണ് നെൽകൃഷി നടത്തിയിരുന്നത്.

ഉൽപ്പാദനക്കുറവ് അരിവിലയെയും ബാധിച്ചേക്കും
അരിയുൽപ്പാദനം കുറയുന്നത് ആഭ്യന്തര വിപണിയിൽ ഇതിനകം തന്നെ പ്രതിഫലിച്ചുതുടങ്ങിയെന്നാണ് വിലയിരുത്തൽ. ഇന്ത്യയിലെ ഉൽപ്പാദനം കുറയുന്നതിന്റെ പശ്ചാത്തലത്തിൽ മറ്റ് അരി ഉപഭോഗ രാജ്യങ്ങളിലും വില ഉയരാൻ തുടങ്ങിയിട്ടുണ്ട്.

അതേസമയം, രാജ്യത്തിന്റെ കൈവശമുള്ള റെക്കോർഡ് ഭക്ഷ്യധാന്യ ശേഖരം നിലവിലെ സാഹചര്യത്തിൽ സർക്കാറിന് ആശ്വാസമാകുന്നുണ്ട്. സെപ്റ്റംബർ ഒന്നിലെ കണക്കുകൾ പ്രകാരം സർക്കാർ സംവിധാനങ്ങളുടെ കൈവശം അരിയും നെല്ലും ഉൾപ്പെടെ ഏകദേശം 5.96 കോടി ടൺ ശേഖരമുണ്ട്.

ഒക്ടോബർ ഒന്നിന് 1.03 കോടി ടൺ ശേഖരം നിലനിർത്തുകയാണ് ലക്ഷ്യമിട്ടിരുന്നത്. നിലവിലെ ഉയർന്ന ശേഖരം വിപണിയിലെ വിതരണ സമ്മർദം നിയന്ത്രിക്കാനും ഉൽപ്പാദനക്കുറവിന്റെ ആഘാതം കുറയ്ക്കാനും സർക്കാറിന് സഹായകരമാകുമെന്നാണ് വിലയിരുത്തൽ.






Tags
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10