ടി20 ക്രിക്കറ്റിൽ പുതിയ ചരിത്രം; പൊള്ളാർഡിന്റെ റെക്കോർഡ് തകർത്ത് ഒന്നാമതെത്തി ജോസ് ബട്‌ലർ
ടി20 ക്രിക്കറ്റ് ചരിത്രത്തിൽ എക്കാലത്തെയും മികച്ച റൺവേട്ടക്കാരൻ എന്ന ചരിത്ര നേട്ടം സ്വന്തമാക്കി ഇംഗ്ലണ്ട് താരം ജോസ് ബട്‌ലർ. വെസ്റ്റ് ഇൻഡീസ് ഇതിഹാസം കെയ്റോൺ പൊള്ളാർഡിന്റെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് ബട്‌ലർ മറികടന്നത്. 'ദി ഹണ്ട്രഡ്' ലീഗിൽ മാഞ്ചസ്റ്റർ ഒറിജിനൽസിന് വേണ്ടി കളിക്കവെ, 27 പന്തിൽ പുറത്താകാതെ 51 റൺസ് അടിച്ചുകൂട്ടിയ പ്രകടനത്തോടെയാണ് താരം ഈ നേട്ടത്തിലേക്ക് എത്തിയത്.
റൺവേട്ടക്കാരിലെ മുൻനിരക്കാർ
522 ടി20 മത്സരങ്ങളിൽ നിന്ന് 10 സെഞ്ചുറികളും 106 അർധസെഞ്ചുറികളും അടക്കം 14,833 റൺസാണ് ജോസ് ബട്‌ലറുടെ സമ്പാദ്യം. 14,803 റൺസ് നേടിയിരുന്ന കെയ്റോൺ പൊള്ളാർഡ് ഇതോടെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 14,562 റൺസുമായി വെസ്റ്റ് ഇൻഡീസിന്റെ തന്നെ ക്രിസ് ഗെയ്‌ലാണ് പട്ടികയിൽ മൂന്നാമത്. ഇംഗ്ലണ്ട് താരം അലക്സ് ഹെയ്‌ൽസ് (14,449 റൺസ്), ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ (14,284 റൺസ്) എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
ഇന്ത്യൻ താരങ്ങളുടെ സ്ഥാനം
ടി20 ക്രിക്കറ്റിലെ റൺവേട്ടക്കാരുടെ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഒരു ഇന്ത്യൻ താരവും ഇടം നേടിയിട്ടില്ല. 14,218 റൺസുമായി ആറാം സ്ഥാനത്തുള്ള വിരാട് കോലിയാണ് ടി20യിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരം.
മത്സരങ്ങളുടെ എണ്ണത്തിൽ പൊള്ളാർഡ് മുന്നിൽ
റൺസിന്റെ റെക്കോർഡ് ബട്‌ലർ കൈക്കലാക്കിയെങ്കിലും, ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡ് ഇപ്പോഴും കെയ്റോൺ പൊള്ളാർഡിന്റെ പേരിലാണ് (741 മത്സരങ്ങൾ). 602 മത്സരങ്ങൾ കളിച്ച വെസ്റ്റ് ഇൻഡീസിന്റെ തന്നെ സുനിൽ നരെയ്നാണ് രണ്ടാം സ്ഥാനത്ത്. മത്സരങ്ങളുടെ എണ്ണത്തിൽ ജോസ് ബട്‌ലർ ഒമ്പതാം സ്ഥാനത്താണ് നിൽക്കുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.