Logo
Sun, Jul 26, 2026 • 02:17 AM
LIVE TV
Watch

No business videos available

No Middle East videos available

"ഞങ്ങളെ 'പാറ്റകൾ' എന്ന് വിളിച്ചതിന് നന്ദി"; സിജെപി രൂപീകരണത്തിന് കാരണം ജസ്റ്റിസ് സൂര്യകാന്തെന്ന് അഭിജിത് ദീപ്കെ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 25, 2026
1 min read
SHARE:
SAVE: Login to save

"ഞങ്ങളെ 'പാറ്റകൾ' എന്ന് വിളിച്ചതിന് നന്ദി"; സിജെപി രൂപീകരണത്തിന് കാരണം ജസ്റ്റിസ് സൂര്യകാന്തെന്ന് അഭിജിത് ദീപ്കെ

ഡൽഹി: ജന്തർ മന്തറിൽ സിജെപി (കോക്രോച്ച് ജനതാ പാർട്ടി) നേതൃത്വത്തിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധം ദേശീയ ശ്രദ്ധ നേടിയതിന് പിന്നാലെ, പാർട്ടിയുടെ രൂപീകരണത്തിന് കാരണമായത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പരാമർശമാണെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ. "ഞങ്ങളെ 'പാറ്റകൾ' എന്ന് വിളിച്ചതിന് ചീഫ് ജസ്റ്റിസ് ഐ. സൂര്യകാന്തിന് നന്ദി അറിയിക്കുന്നു," എന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ സമരക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു ദീപ്കെയുടെ പ്രതികരണം. ചീഫ് ജസ്റ്റിസ് അത്തരമൊരു പരാമർശം നടത്തിയിരുന്നില്ലെങ്കിൽ താൻ ഇന്ത്യയിലേക്ക് മടങ്ങിവരികയോ ഈ ജനകീയ പ്രസ്ഥാനം ആരംഭിക്കുകയോ ചെയ്യില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രണ്ടുമാസം മാത്രം പ്രായമുള്ള ഒരു ജനകീയ കൂട്ടായ്മയാണ് കേന്ദ്രസർക്കാരിനെ ശക്തമായി പ്രതിരോധത്തിലാക്കിയതെന്ന് ദീപ്കെ പറഞ്ഞു. തുടക്കത്തിൽ സോഷ്യൽ മീഡിയയിലൂടെ രൂപം കൊണ്ട പ്രസ്ഥാനം പിന്നീട് രാജ്യവ്യാപക വിദ്യാർത്ഥി പ്രതിഷേധമായി വളർന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഒരു പരാമർശത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് **മേയ് 23-ന്** കോക്രോച്ച് ജനതാ പാർട്ടി (സിജെപി) എന്ന ആക്ഷേപഹാസ്യ ഓൺലൈൻ കൂട്ടായ്മ രൂപീകരിക്കപ്പെട്ടത്.

ചില തൊഴിലില്ലാത്ത യുവാക്കൾ മാധ്യമപ്രവർത്തകരും സോഷ്യൽ മീഡിയ പ്രവർത്തകരുമായി നടിച്ച് സമൂഹത്തെ ആക്രമിക്കുകയാണെന്നും, അവർ "കോക്രോച്ചുകളും പരാന്നഭോജികളുമാണ്" എന്നുമുള്ള പരാമർശം വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ ആരംഭിച്ച പ്രതിഷേധമാണ് പിന്നീട് സിജെപിയുടെ രൂപീകരണത്തിനും രാജ്യവ്യാപക ജനകീയ പ്രക്ഷോഭത്തിനും വഴിതെളിച്ചതെന്ന് ദീപ്കെ പറഞ്ഞു.

നീറ്റ് പരീക്ഷാ ക്രമക്കേടുകൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സിജെപി നേതൃത്വത്തിൽ ഡൽഹിയിലെ ജന്തർ മന്തറിൽ ആരംഭിച്ച പ്രതിഷേധം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചിരുന്നു. വിദ്യാർത്ഥി സംഘടനകളുടെയും പ്രതിപക്ഷ പാർട്ടികളുടെയും പിന്തുണ ലഭിച്ചതോടെ പ്രക്ഷോഭം ശക്തമാവുകയും, ഒടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുകയും ചെയ്തതോടെയാണ് സമരം ദേശീയ രാഷ്ട്രീയത്തിലെ പ്രധാന ചർച്ചാവിഷയമായി മാറിയത്.


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10