സി എ ജിയുടെ ആരോപണങ്ങൾ ഗുരുതരം; സമഗ്രമായ അന്വേഷണം വേണം : മുല്ലപ്പള്ളി രാമചന്ദ്രൻ

Jaihind News Bureau
Thursday, February 13, 2020

സി എ ജിയുടെ ആരോപണങ്ങൾ ഗുരുതരമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സമഗ്രമായ അന്വേഷണം വേണം. മുഖ്യമന്ത്രി ഡി ജി പി ബഹ്റയെ വഴിവിട്ട് സഹായിച്ചു.കേന്ദ്രം മുഖ്യമന്ത്രിയെ ബ്ലാക്ക് മെയിൽ ചെയ്യുകയാണെന്നും കെ പി സി സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ കണ്ണൂരിൽ പറഞ്ഞു.

പോലീസ് നവീകരണത്തിനായി കേന്ദ്രം നൽകിയ പണം എങ്ങനെ ചെലവഴിച്ചു എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.എസിഎസ് ടെക്നോളജിയുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പ് കരാറുണ്ടാക്കിയോ? സിംസ് പദ്ധതിയുടെ നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് കിട്ടിയതെങ്ങനെ എന്ന് മുഖ്യമന്ത്രിയും സർക്കാരും വ്യക്തമാക്കണമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

25 തോക്കുകൾ നഷ്ടപ്പെട്ട സംഭവം ഗുരുതരം സുരക്ഷാവീഴ്ചയാണിത്.ഉത്തർവാദികൾക്കെതിരെ നടപടിയെടുക്കണം.മുഴുവൻ കാര്യങ്ങളും അന്വേഷിക്കണം.ജുഡീഷ്യൽ അന്വേഷണം വേണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു.

ഇത്രയും വലിയ വീഴ്ച ഇതാദ്യം.ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം. മുഖ്യമന്ത്രിക്കാണോ ഡിജിപിക്കാണോ ആഭ്യന്തര വകുപ്പിന്‍റെ ചുമതല
ബഹ്റയെ ഡി.ജി.പിയാക്കിയത് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും തമ്മിലുള്ള രഹസ്യധാരണയാണയിലാണ്. മുഖ്യമന്ത്രിയും ഡിജിപിയും നിയമ സംവിധാനത്തെ തകർത്തു. മുഖ്യമന്ത്രിയും ഡിജിപിയും രാജിവെക്കണം.

ഹൈക്കോടതി നിയമിക്കുന്ന ജുഡീഷ്യൽ ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിൽ അന്വേഷണം വേണം. മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയെ പേടിയാണ്.
മുഖ്യമന്ത്രിയുടെ അലമാരയിൽ ഒരു പാട് അസ്ഥികൂടങ്ങളുണ്ട്. കേന്ദ്രം മുഖ്യമന്ത്രിയെ ബ്ലാക്ക് മെയിൽ ചെയ്യുകയാണെന്നും കെപിസിസി പ്രസിഡന്‍റ് കുറ്റപ്പെടുത്തി.

തോക്കുകൾ നഷ്ടപ്പെട്ടിട്ടില്ലെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നു. തോക്കുകൾ സ്തൂപം നിർമ്മിക്കാൻ വേണ്ടി മാറ്റിയതാണെന്ന് വരുത്താൻ ശ്രമം ഉന്നത ഉദ്യോഗസ്ഥരിൽ നിന്നാണ് തനിക്ക് ഈ വിവരം ലഭിച്ചതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.