എസ്.എഫ്.ഐ പ്രവർത്തകർ ക്രൂരമായി മർദിച്ച കെ.എസ്.യു പ്രവർത്തകന്‍റെ സർട്ടിഫിക്കറ്റുകൾ കത്തിച്ചു. എസ്.എഫ്.ഐ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന നിതിൻ രാജിന്‍റെ സർട്ടിഫിക്കറ്റുകളാണ് എസ്.എഫ്.ഐ പ്രവർത്തകർ കത്തിച്ചത്. ഹോസ്റ്റലിൽ റൂമിൽ ഉണ്ടാരുന്ന മുഴുവൻ സാധനങ്ങളും കത്തിച്ചു. അതോടൊപ്പം റൂമില്‍ സൂക്ഷിച്ചിരുന്ന പണവും അപഹരിച്ചു.
കഴിഞ്ഞ ദിവസം രാത്രിയാണ് യൂണിവേഴ്സിറ്റി കോളേജിലെ ഹോസ്റ്റൽ മുറിയിൽ വെച്ച് കെ.എസ്.യു യൂണിറ്റ് ഭാരവാഹിയും, ജോയിന്‍റ് സെക്രട്ടറിയുമായ നിതിൻ രാജിനെ എസ്.എഫ്.ഐ പ്രവർത്തകർ ക്രൂരമായി മർദിച്ചത്. എസ്.എഫ്.ഐ പ്രവത്തകനായ മഹേഷും സംഘവും, മദ്യലഹരിയിൽ എത്തി നിതിനെ ക്രൂരമായി മർദിക്കുകയായിരുന്നു.
നിതിനെ കൊല്ലപ്പെടുത്താനാണ് സംഘം ശ്രമിച്ചതെന്നും, എന്നാൽ മറ്റ് വിദ്യാർത്ഥികൾ എത്തിയതോടെ ശ്രമം ഉപേക്ഷിക്കുകയായിരുന്നുവെന്ന് സഹപാഠികൾ പറഞ്ഞു. കോളേജ് ഹോസ്റ്റലിൽ കെ.എസ്.യു പ്രവർത്തകരായ വിദ്യാർത്ഥികളുടെ മുറിയിലെത്തി ഇടത് അനുഭാവ അധ്യാപകനും എസ്.എഫ്.ഐ പ്രവർത്തകരും ഉൾപ്പെടെ ഭീഷണിപ്പെടുത്തുന്ന വീഡിയോയും പുറത്തുവന്നു.
മർദ്ദനത്തിൻ അവശനായ നിതിൻ ഇപ്പോഴും, മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. യൂണിവേഴ്സിറ്റി കോളേജിൽ കെ.എസ്.യു യൂണിറ്റ് ആരംഭിച്ചതു മുതൽ എസ്.എഫ്.ഐയുടെ ഭാഗത്ത് നിന്നും നിരന്തര ഭീഷണി നിലനിന്നിരുന്നു.