Logo
Sun, Jun 14, 2026 • 07:40 PM
LIVE TV
Watch

No business videos available

No Middle East videos available

Sonam Wangchuk| ലഡാക്ക് സംഘര്‍ഷം: സോനം വാങ്ചുക്കിന്റെ എന്‍.ജി.ഒയുടെ വിദേശ ഫണ്ട് ലൈസന്‍സ് റദ്ദാക്കി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 25, 2025
1 min read Updated: June 09, 2026
SHARE:
SAVE: Login to save

Sonam Wangchuk|  ലഡാക്ക് സംഘര്‍ഷം: സോനം വാങ്ചുക്കിന്റെ എന്‍.ജി.ഒയുടെ വിദേശ ഫണ്ട് ലൈസന്‍സ് റദ്ദാക്കി
ലഡാക്ക് സംസ്ഥാന പദവിക്കുവേണ്ടി നടന്ന പ്രതിഷേധങ്ങള്‍ അക്രമാസക്തമായതിന് തൊട്ടുപിന്നാലെ, പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കിന്റെ നേതൃത്വത്തിലുള്ള 'സ്റ്റുഡന്റ്‌സ് എജ്യുക്കേഷണല്‍ ആന്‍ഡ് കള്‍ച്ചറല്‍ മൂവ്മെന്റ് ഓഫ് ലഡാക്ക്' (SECMOL) എന്ന എന്‍.ജി.ഒയുടെ വിദേശ സംഭാവന ലൈസന്‍സ് (FCRA) കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി. നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടിയെങ്കിലും, ലഡാക്കിലെ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട രാഷ്ട്രീയ നീക്കമാണിതെന്നാണ് വിമര്‍ശനം. ബുധനാഴ്ച ലേയില്‍ നടന്ന പ്രതിഷേധങ്ങള്‍ അക്രമാസക്തമായതിനെത്തുടര്‍ന്ന് ബി.ജെ.പി ഓഫീസും സര്‍ക്കാര്‍ ആസ്ഥാനങ്ങളും ആക്രമിക്കപ്പെടുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തിരുന്നു. ഈ സംഭവങ്ങളില്‍ നാല് പേര്‍ മരിക്കുകയും 80-ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഘര്‍ഷങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സോനം വാങ്ചുക്കിനാണെന്ന് കേന്ദ്രം ആരോപിച്ചു. അദ്ദേഹത്തിന്റെ നിരാഹാര സമരവും 'പ്രകോപനപരമായ' പ്രസംഗങ്ങളുമാണ് അക്രമാസക്തമായ ജനക്കൂട്ടത്തിന് പ്രോത്സാഹനമായതെന്നാണ് ആഭ്യന്തര മന്ത്രാലയം ആരോപിച്ചത്. അറബ് വസന്തത്തെയും നേപ്പാളിലെ യുവജന പ്രക്ഷോഭങ്ങളെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ കലാപത്തിന് കാരണമായെന്നും കേന്ദ്രം പറയുന്നു. എന്നാല്‍, കേന്ദ്രത്തിന്റെ ഈ ആരോപണങ്ങളെ വാങ്ചുക്ക് തള്ളി. പ്രശ്‌നത്തിന്റെ മൂലകാരണം പരിഹരിക്കാതെ 'ബലിയാടുകളെ' കണ്ടെത്താനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നതെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. അറസ്റ്റിനെ നേരിടാന്‍ തയ്യാറാണെന്നും, കേന്ദ്രം ബുദ്ധിശൂന്യമായ തീരുമാനങ്ങളാണ് എടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാങ്ചുക്കിന്റെ എന്‍.ജി.ഒ, വിദേശ ഫണ്ടുകള്‍ സ്വീകരിക്കാന്‍ എഫ്.സി.ആര്‍.എ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ്. എന്നാല്‍, മന്ത്രാലയം നടത്തിയ പരിശോധനയില്‍ ഗുരുതരമായ നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി പറയുന്നു. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ മൂന്ന് വ്യക്തികളില്‍ നിന്നുള്ള പ്രാദേശിക ഫണ്ടുകള്‍ എഫ്.സി.ആര്‍.എ അക്കൗണ്ടില്‍ നിക്ഷേപിച്ചു. ഇത് നിയമലംഘനമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. സ്വീഡിഷ് സംഘടനയില്‍ നിന്ന് ലഭിച്ച 4,93,205 രൂപ 'സോവറിന്റ്റി' (രാഷ്ട്രത്തിന്റെ പരമാധികാരം) ഉള്‍പ്പെടെയുള്ള വിഷയങ്ങളെക്കുറിച്ചുള്ള വിദ്യാഭ്യാസ പരിപാടികള്‍ക്ക് ഉപയോഗിച്ചു. ഇത് ദേശീയ താല്‍പര്യത്തിന് വിരുദ്ധമാണെന്നും വിദേശ ഫണ്ട് ഇത്തരം കാര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. വിദേശ സംഭാവനയായ 79,200 രൂപ അക്കൗണ്ടില്‍ കാണിക്കാതെ, ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് ഭക്ഷണ ഫീസ് ഇനത്തില്‍ പിടിച്ചതായും കണ്ടെത്തി. കൂടാതെ, സംഭാവന നല്‍കിയ ഒരാള്‍ക്ക് പണം തിരികെ നല്‍കിയതും നിയമലംഘനമായി കണക്കാക്കി. ഈ നിയമലംഘനങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് എഫ്.സി.ആര്‍.എ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം എന്‍.ജി.ഒയുടെ ലൈസന്‍സ് റദ്ദാക്കാന്‍ ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10