Logo
Sun, Jun 14, 2026 • 07:40 PM
LIVE TV
Watch

No business videos available

No Middle East videos available

Bihar Election 2025| പിന്നാക്ക വിഭാഗങ്ങള്‍ക്കായി 'അവകാശ സംരക്ഷണ' പ്രഖ്യാപനം: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ബീഹാറില്‍ രാഷ്ട്രീയ നീക്കങ്ങള്‍ സജീവം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 25, 2025
1 min read Updated: June 10, 2026
SHARE:
SAVE: Login to save

Bihar Election 2025| പിന്നാക്ക വിഭാഗങ്ങള്‍ക്കായി 'അവകാശ സംരക്ഷണ' പ്രഖ്യാപനം:  രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ബീഹാറില്‍ രാഷ്ട്രീയ നീക്കങ്ങള്‍ സജീവം
ന്യൂഡല്‍ഹി: 'ബിജെപി എത്ര നുണകളും ശ്രദ്ധ തിരിക്കലുകളും നടത്തിയാലും, അങ്ങേയറ്റം പിന്നോക്കം നില്‍ക്കുന്നവരും ദളിതരും ആദിവാസികളും ന്യൂനപക്ഷങ്ങളും പിന്നോക്ക വിഭാഗങ്ങളും അവരുടെ പൂര്‍ണ്ണ അവകാശങ്ങള്‍ നേടുന്നുവെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ് '- ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി 'X' പ്ലാറ്റ്ഫോമില്‍ ഹിന്ദിയില്‍ കുറിച്ച ഈ വാക്കുകള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. ദുര്‍ബല വിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ കോണ്‍ഗ്രസിന്റെ പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്നു ഈ പ്രസ്താവന. ബീഹാറിലെ നിലവിലുള്ള രാഷ്ട്രീയ സമവാക്യങ്ങളെ വെല്ലുവിളിക്കുന്നതാണ് ഇന്ത്യാ മുന്നണിയുടെ ഈ നീക്കം. ചരിത്രപരമായി അവഗണിക്കപ്പെട്ട ജാതി വിഭാഗങ്ങള്‍ക്ക് അന്തസ്സും അവസരങ്ങളും ഉറപ്പാക്കുന്നതിനുള്ള ഒരു രൂപരേഖയായി 10 ഇന 'ന്യായ സങ്കല്‍പ്പ് പത്രം ഇന്നലെ പട്‌നയില്‍ നടത്തിയ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി വായിച്ചു. വിദ്യാഭ്യാസം മുഖ്യ അജണ്ടയില്‍: വിദ്യാഭ്യാസത്തെ പുരോഗതിയുടെ ഏറ്റവും ശക്തമായ ആയുധമായി വിശേഷിപ്പിച്ച രാഹുല്‍ ഗാന്ധി, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ വിദ്യാഭ്യാസ ലഭ്യത മെച്ചപ്പെടുത്തുന്നതിനായി പ്രത്യേക വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് അറിയിച്ചു. 'ഇതൊരു വിദ്യാഭ്യാസത്തിനായുള്ള പോരാട്ടം മാത്രമല്ല, സമത്വത്തിനും ആത്മാഭിമാനത്തിനും വേണ്ടിയുള്ള പോരാട്ടം കൂടിയാണ്. ഇത് യഥാര്‍ത്ഥ സാമൂഹിക നീതിയുടെയും തുല്യ വികസനത്തിന്റെയും ഉറപ്പാണ്,' അദ്ദേഹം പ്രഖ്യാപിച്ചു. ദുര്‍ബല വിഭാഗങ്ങളുടെ ശാക്തീകരണത്തിന് വിദ്യാഭ്യാസം അത്യന്താപേക്ഷിതമാണെന്ന് കോണ്‍ഗ്രസ് അടിവരയിടുന്നു. ബീഹാറിലെ അങ്ങേയറ്റം പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കിടയില്‍ (EBCs) ഭരണകക്ഷിയോട് അമര്‍ഷം നിലനില്‍ക്കുന്നുണ്ട്. നിതീഷ് കുമാര്‍ സര്‍ക്കാര്‍ നടത്തിയ ജാതി സര്‍വ്വേ പ്രകാരം, സംസ്ഥാന ജനസംഖ്യയുടെ 36% EBC വിഭാഗക്കാരാണ്. പരമ്പരാഗതമായി ഈ വോട്ട് ബാങ്ക് മുഖ്യമന്ത്രി നിതീഷ് കുമാറുമായും അദ്ദേഹത്തിന്റെ ജെഡിയുവുമായും അടുത്ത ബന്ധം പുലര്‍ത്തുന്നവരാണെന്ന് പൊതുവേ വിലയിരുത്തപ്പെടുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി , ബീഹാറില്‍ ജാതി അധിഷ്ഠിത വോട്ടുകള്‍ സമാഹരിക്കാനുള്ള കോണ്‍ഗ്രസിന്റെ ഏറ്റവും ധീരമായ ശ്രമങ്ങളിലൊന്നായി ഈ രേഖ മാറിക്കഴിഞ്ഞു. ദുര്‍ബല വിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള ഈ നീക്കങ്ങളിലൂടെ, പരമ്പരാഗത വോട്ട് ബാങ്കുകളില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനും രാഷ്ട്രീയ സ്വാധീനം വര്‍ദ്ധിപ്പിക്കാനും കോണ്‍ഗ്രസ് ലക്ഷ്യമിടുന്നു. ജാതി രാഷ്ട്രീയത്തിന് നിര്‍ണ്ണായക സ്വാധീനമുള്ള ബീഹാറില്‍, രാഹുല്‍ ഗാന്ധിയുടെ ഈ പ്രസ്താവനകള്‍ വരും തിരഞ്ഞെടുപ്പുകളില്‍ നിര്‍ണായകമായേക്കും.  
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10