Logo
Sat, Jun 13, 2026 • 04:59 AM
LIVE TV
Watch

No business videos available

No Middle East videos available

VOTE CHORI | അടുത്ത പ്രധാനമന്ത്രി രാഹുല്‍ ഗാന്ധി തന്നെ!! പിന്തുണ നേരത്തേ പ്രഖ്യാപിച്ച് തേജസ്വി യാദവ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 19, 2025
1 min read Updated: June 10, 2026
SHARE:
SAVE: Login to save

VOTE CHORI | അടുത്ത പ്രധാനമന്ത്രി രാഹുല്‍ ഗാന്ധി തന്നെ!! പിന്തുണ നേരത്തേ പ്രഖ്യാപിച്ച് തേജസ്വി യാദവ്
നവാഡ (ബിഹാര്‍): അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുമെന്ന് രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) നേതാവ് തേജസ്വി യാദവ് പ്രഖ്യാപിച്ചു. ഇതോടെ, 'ഇന്‍ഡ്യ' സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരായിരിക്കുമെന്ന ചര്‍ച്ചകള്‍ക്ക് പുതിയ ദിശാബോധം കൈവന്നിരിക്കുകയാണ്. ബിഹാറിലെ നവാഡയില്‍ നടന്ന 'വോട്ടര്‍ അധികാര്‍ യാത്ര'യുടെ ഭാഗമായുള്ള റോഡ്ഷോയെ അഭിസംബോധന ചെയ്യുമ്പോഴാണ് തേജസ്വി യാദവ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. രാഹുല്‍ ഗാന്ധിയെ വേദിയിലിരുത്തി, അദ്ദേഹത്തെ തന്റെ 'ജ്യേഷ്ഠ സഹോദരന്‍ (ബഡേ ഭായ്)' എന്ന് വിശേഷിപ്പിച്ചായിരുന്നു തേജസ്വിയുടെ വാക്കുകള്‍. 'അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് എപ്പോള്‍ നടന്നാലും, ഞങ്ങള്‍ എന്‍ഡിഎ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കുകയും രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാന്‍ പ്രവര്‍ത്തിക്കുകയും ചെയ്യും,' എന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ സദസ്സില്‍ നിന്ന് വലിയ ആരവമാണ് ഉയര്‍ന്നത്. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന 1300 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള യാത്രയുടെ ഭാഗമായാണ് ഈ റാലി സംഘടിപ്പിച്ചത്. തേജസ്വി യാദവ് ഓടിക്കുന്ന ജീപ്പിലിരുന്ന് രാഹുല്‍ ഗാന്ധി ജനങ്ങളെ അഭിവാദ്യം ചെയ്യുന്ന ചിത്രങ്ങള്‍ ഇരുനേതാക്കളും തമ്മിലുള്ള ഊഷ്മള ബന്ധം വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിക്കുമെതിരെ ഗുരുതര ആരോപണം വോട്ട് മോഷ്ടിക്കാനും ബിഹാറിലെ ജനങ്ങളെ കബളിപ്പിക്കാനും തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ഒത്തുകളിക്കുകയാണെന്ന് തേജസ്വി യാദവ് ആരോപിച്ചു. വോട്ടര്‍ പട്ടികയില്‍ വ്യാപകമായ കൃത്രിമം നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യഥാര്‍ത്ഥ വോട്ടര്‍മാരുടെ പേരുകള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുകയോ അവരെ 'മരിച്ചവരായി' രേഖപ്പെടുത്തുകയോ ചെയ്യുന്നു. ബിഹാറില്‍ ഇപ്പോള്‍ നടക്കുന്ന സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (SIR) പ്രക്രിയയുടെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് 65 ലക്ഷത്തിലധികം വോട്ടര്‍മാരെ ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'ഇതൊരു വോട്ട് കൊള്ളയാണ്, അത് നടക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. ഇത് ഭരണകക്ഷിയുടെ ഗൂഢാലോചനയാണ്,' തേജസ്വി പറഞ്ഞു. നിതീഷ് കുമാര്‍ സര്‍ക്കാരിന് രൂക്ഷ വിമര്‍ശനം ബിഹാറിലെ നിതീഷ് കുമാര്‍ സര്‍ക്കാര്‍ 'കാര്യക്ഷമതയില്ലാത്തതും ഫലപ്രദമല്ലാത്തതുമായ' ഒരു 'പഴഞ്ചന്‍' ഭരണകൂടമായി മാറിയെന്ന് തേജസ്വി പരിഹസിച്ചു. സൗജന്യ വൈദ്യുതി, ഉയര്‍ന്ന പെന്‍ഷന്‍ തുടങ്ങിയ മഹാസഖ്യത്തിന്റെ വാഗ്ദാനങ്ങള്‍ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അതേപടി പകര്‍ത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് നീക്കം ചെയ്യാന്‍ യുവാക്കള്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ബിഹാറിന്റെ ഭാവിക്ക് വേണ്ട കാഴ്ചപ്പാടും ദൗത്യവും യുവനേതൃത്വവും നല്‍കാന്‍ ഇന്‍ഡ്യ സഖ്യത്തിനാണ് സാധിക്കുകയെന്നും തേജസ്വി യാദവ് കൂട്ടിച്ചേര്‍ത്തു.  
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10