"കേന്ദ്ര ഏജന്‍സികള്‍ രാഷ്ട്രീയ ചട്ടുകങ്ങള്‍; ബിജെപി നേതാക്കള്‍ പറയുന്നത് കേന്ദ്ര ഏജന്‍സികള്‍ നടപ്പാക്കുന്നു": രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക് ഖാര്‍ഗെ
ഇ.ഡി, ഇൻകം ടാക്‌സ് വകുപ്പ്, സി.ബി.ഐ എന്നീ കേന്ദ്ര അന്വേഷണ ഏജൻസികളെ കേന്ദ്ര സർക്കാർ സ്വന്തം രാഷ്ട്രീയാവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുകയാണെന്ന് കർണാടക ഐടി-ബിടി മന്ത്രി പ്രിയങ്ക് ഖാർഗെ. കർണാടകയിൽ അടുത്തിടെ കേന്ദ്ര ഏജൻസികൾ നടത്തിയ റെയ്ഡുകളെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷത്തെ നിശബ്ദമാക്കാനുള്ള രാഷ്ട്രീയ ചട്ടുകങ്ങളായി ഈ ഏജൻസികൾ മാറിയെന്നാണ് റെയ്ഡുകളുടെ പശ്ചാത്തലത്തിൽ അദ്ദേഹം ആരോപിക്കുന്നത്.
കഴിഞ്ഞ 12 വർഷത്തിനിടെ രാജ്യത്തുടനീളം പതിനായിരക്കണക്കിന് പരിശോധനകളാണ് ഇ.ഡി മാത്രം നടത്തിയത്. എന്നാൽ, ഇത്രയധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടും ഇഡി കേസുകളിൽ പ്രതികൾ ശിക്ഷിക്കപ്പെടുന്നതിന്റെ നിരക്ക് വെറും രണ്ട് ശതമാനത്തിൽ താഴെ മാത്രമാണെന്ന് ഖാർഗെ ചൂണ്ടിക്കാട്ടി. ഈ കുറഞ്ഞ ശിക്ഷാ നിരക്ക് തന്നെ ഏജൻസികളുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നതാണെന്നും, പ്രതികാര രാഷ്ട്രീയത്തിന് വേണ്ടിയാണ് ഇവ ഉപയോഗിക്കപ്പെടുന്നത് എന്ന ആരോപണത്തെ അടിവരയിടുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര അന്വേഷണ ഏജൻസികൾ ഉടൻ തന്നെ കോൺഗ്രസ് നേതാക്കളെ ലക്ഷ്യമിട്ട് നീങ്ങുമെന്ന തരത്തിൽ ബിജെപി നേതാക്കൾ ആവർത്തിച്ച് നടത്തുന്ന പ്രസ്താവനകൾ ഈ സംശയങ്ങളെ കൂടുതൽ ബലപ്പെടുത്തുന്നതാണെന്ന് പ്രിയങ്ക് ഖാർഗെ കൂട്ടിച്ചേർത്തു. ബിജെപി നേതാക്കളുടെ രാഷ്ട്രീയ പ്രവചനങ്ങൾ കൃത്യമായി ഏജൻസികൾ നടപ്പാക്കുന്നത് ഇവരുടെ പരസ്പര ബന്ധമാണ് വ്യക്തമാക്കുന്നത് എന്നും അദ്ദേഹം വിമർശിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.