'പണം കൈപ്പറ്റിയത് കഴിഞ്ഞ സര്‍ക്കാര്‍'; പിഎം ശ്രീ പദ്ധതിയില്‍ ഇടതു സര്‍ക്കാര്‍ കേരളത്തെ പ്രതിസന്ധിയിലാക്കി, അവകാശങ്ങള്‍ ബലികഴിച്ചു'; നിഗൂഢ കരാറുകള്‍ യുഡിഎഫ് കൊണ്ടുവരില്ലെന്ന് വിദ്യാഭ്യാസ മന്ത്രി
വിവാദമായ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് നിയമസഭയിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. മുൻ പിണറായി സർക്കാരിന്റെ കാലത്താണ് ഈ പദ്ധതി ഒപ്പിട്ടതെന്നും അതിന്റെ ഭാഗമായുള്ള പണം കൈപ്പറ്റിയതെന്നും മന്ത്രി സഭയെ അറിയിച്ചു. പദ്ധതിയുടെ എല്ലാ നടപടികളും പൂർത്തിയാക്കിയത് കഴിഞ്ഞ സർക്കാരാണെന്ന് വ്യക്തമാക്കിയ മന്ത്രി, പിണറായി സർക്കാർ കാട്ടിയത് പോലെയുള്ള നിഗൂഢമായ കരാറുകൾ ഒന്നും തന്നെ യുഡിഎഫ് മുന്നണി കൊണ്ടുവരില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു.
കേരളത്തിന്റെ തനതായ അവകാശങ്ങൾ പൂർണ്ണമായും ബലികഴിച്ചുകൊണ്ടാണ് ഇടതുപക്ഷ സർക്കാർ ഈ കരാറിലേക്ക് നീങ്ങിയതെന്ന് വിദ്യാഭ്യാസ മന്ത്രി കുറ്റപ്പെടുത്തി. ഇടതു സർക്കാർ പിഎം ശ്രീ പദ്ധതിയുടെ പ്രചാരകരായി മാറിയെന്നും ഇത് കേരളത്തെ വലിയ രീതിയിലുള്ള പ്രതിസന്ധിയിലേക്ക് തള്ളിവിട്ടുവെന്നും മന്ത്രി നിയമസഭയിൽ ആരോപിച്ചു.
വിവാദമായ ഈ പദ്ധതിയിൽ നിലവിലെ സർക്കാർ ധൃതിപിടിച്ച് യാതൊരു തീരുമാനവും എടുത്ത് പ്രഖ്യാപിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. പദ്ധതിയെക്കുറിച്ച് വിശദമായി പഠിക്കുന്നതിനായി യുഡിഎഫ് ഒരു പ്രത്യേക ഉപസമിതി രൂപീകരിച്ചിട്ടുണ്ട്. ഈ ഉപസമിതി സമർപ്പിക്കുന്ന സമഗ്രമായ റിപ്പോർട്ട് പരിശോധിച്ചതിനു ശേഷം മാത്രമായിരിക്കും പദ്ധതിയുമായി മുന്നോട്ട് പോകുന്ന കാര്യത്തിൽ സർക്കാർ അന്തിമ തീരുമാനം കൈക്കൊള്ളുകയെന്നും എൻ. ഷംസുദ്ദീൻ സഭയിൽ അറിയിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.